X

നോമ്പുതുറ വിരുന്നിന് വിളിച്ചില്ല; പക മൂത്ത യുവാവ് കുടുംബത്തിലെ മൂന്ന് കുട്ടികളെ വെടിവച്ചു കൊന്നു

ലക്‌നൗ: ഇഫ്താര്‍ വിരുന്നിനു ക്ഷണിച്ചില്ലെന്ന് ആരോപിച്ച് ഒരു കുടുംബത്തിലെ മൂന്നു കുട്ടികളെ യുവാവ് വെടിവച്ചു കൊന്നു. ഉത്തര്‍പ്രദേശ് ബുലന്ദ്ശഹറില്‍ ഫൈസലാബാദിലാണ് സംഭവം. സംഭവത്തില്‍ സല്‍മാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.

മുഹമ്മദ് ആദിലിന്റെ വീട്ടില്‍ നടത്തിയ നോമ്പുതുറ വിരുന്നില്‍ അടുത്ത ബന്ധുവായ സല്‍മാനെ ക്ഷണിച്ചിരുന്നില്ല. ഇതില്‍ കലി പൂണ്ട സല്‍മാന്‍ ആദിലിന്റെ കുടുംബത്തിലെ മൂന്നു കുട്ടികളെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ ഇടത്തു വെച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹങ്ങള്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തു.

കുട്ടികളെ കാണാനില്ലെന്ന് ഹാഫിസ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പരാതി ലഭിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ദാത്തുരി ഗ്രാമത്തിലെ ഒരു വാട്ടര്‍ ടാങ്കില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഒമ്പതും 12 വയസുള്ള ആസ്മ, അനലീമ മാഹി ആലം, അബ്ദുള്ള എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് എസ്എസ്പി അമര്‍ ഉജ്ജ്വല പറഞ്ഞു.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വാടര്‍ ടാങ്കിന്റെ പരിസരത്ത് വച്ച് കൊലനടന്നതിന്റെ അടയാളങ്ങളൊന്നും പൊലീസിന് കണ്ടെത്താനായില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ കുട്ടികളെ വെടിവച്ച് കൊലപ്പെടുത്തിയ സ്ഥലത്തെത്തുകയും സല്‍മാനാണ് കൊലയാളിയെന്ന് തിരിച്ചറിയുകയുമായിരുന്നു. ബുലന്ദ്ഷഹറിലെ ജാലിപൂര്‍ ?സ്വദേശിയാണ് സല്‍മാന്‍.

web desk 1: