X
    Categories: indiaNews

ഡല്‍ഹി തെരഞ്ഞെടുപ്പ്: ആപ് മുന്നിട്ടു, ബി.ജെ.പി പിന്നോട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുന്നിട്ട് എ.എ.പി. പിന്നിലായി ബിജെപി. ആകെയുള്ള 250 സീറ്റില്‍ 127 സീറ്റിലും എ.എ.പിയാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി 108 സീറ്റിലും. കോണ്‍ഗ്രസിന് 11 സീറ്റാണ് ലഭ്യമായത്. 2017 ലെ തെരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണ അട്ടിമറിച്ചിട്ടിരിക്കുന്നത്. 270 വാര്‍ഡുകളില്‍ 181 സീറ്റും ബി.ജെ.പിയുടെ കയ്യിലായിരുന്നു.

ഡല്‍ഹിയിലെ മൂന്ന് കോര്‍പറേഷനുകളും ലയിപ്പിച്ച് ഒറ്റ കോര്‍പറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ആകെ 1,349 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഡിസംബര്‍ 4 ന് നടന്ന തെരഞ്ഞെടുപ്പില്‍ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

web desk 3: