X

ഡി.വൈ.എഫ്.െഎയില്‍ പൊട്ടിത്തെറി: പി.കെ ശശിക്കെതിരെയുള്ള വനിതാ നേതാവിന്റെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് ഡി.വൈ.എഫ്.െഎ

പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെയുള്ള യുവതിയുടെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ജില്ലാ ഘടകത്തില്‍ നിന്ന് ചിലരെ ഒഴിവാക്കിയത് മറ്റ് പ്രശ്‌നങ്ങള്‍ മൂലമാണെന്നും റഹീം പറഞ്ഞു.

പരാതിയുണ്ടെങ്കില്‍ യുവതി പാര്‍ട്ടി ഘടകത്തെയായിരുന്നു അറിയിക്കേണ്ടിയിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നതല്ല ശരിയെന്നും യുവതിക്കൊപ്പം നിന്നില്ലെന്ന ആരോപണം ശരിയല്ലെന്നും റഹീം പറഞ്ഞു.

ശശിക്കെതിരെ പരാതി നല്‍കിയ ഡിവൈഎഫ്െഎ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും രാജിവെച്ചിരുന്നു. ശശിക്കെതിരെ പരാതി നല്‍കിയപ്പോള്‍ സ്ത്രീപക്ഷ നിലപാടെടുത്ത് ഉറച്ചു നിന്നവരെയെല്ലാം തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചാണു രാജി. എലപ്പുള്ളിയില്‍ നടന്ന ഡിവൈഎഫ്‌ഐ ജില്ലാ പഠനക്യാംപിനൊപ്പം ചേര്‍ന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് യുവതി രാജിക്കത്ത് കൈമാറിയത്.

യുവതിക്കൊപ്പംനിന്ന ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിനേഷ് ബാലനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. നിരന്തരം അപവാദപ്രചരണം നടത്തിയിരുന്ന ഭാരവാഹിയെ ജില്ലാ സെക്രട്ടേറിയറ്റിലെടുത്തെന്നും ആക്ഷേപമുണ്ട്.

നേരത്തെ പി.കെ.ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണ് ഉണ്ടായതെന്നുമാണു സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എയെ ആറുമാസത്തേക്കു പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

chandrika: