X

എന്‍ഫോഴ്‌സ്‌മെന്റ് സംഘം കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍; പരിശോധന

ബംഗളൂരു: ബംഗളൂരുവില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥ സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തി. കോടിയേരി ബാലകൃഷ്ണനും കുടുംബവും അടക്കം താമസിക്കുന്ന തിരുവനന്തപുരം മരുതംകുഴിയിലെ വീട്ടിലാണ് പരിശോധന. ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. കര്‍ണാടക പൊലീസ് സിാര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്.

സിആര്‍പിഎഫ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളുമായാണ് പരിശോധനക്കെത്തിയത്. 20ല്‍ അധികം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

ബംഗളൂരുവിലെ എന്‍ഫോഴ്‌സ്‌മെന്റ് സംഘം ഇന്നലെ ഉച്ചയോടെ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. വിപുലമായ ഒരു അന്വേഷണത്തിനാണ് ഇഡി ശ്രമിക്കുന്നത് എന്നതാണ് വിവരം. ബിനീഷിന്റെ തിരുവനന്തപുരത്തുള്ള ബിനാമികളുടെ വീടും പരിശോധിച്ചേക്കുമെന്നാണ് വിവരം.

അതേ സമയം ബിനീഷ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ആദായനികുതി വകുപ്പും അന്വേഷിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇഡിയുടെ ചോദ്യം ചെയ്യലില്‍ ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തിയിരുന്നു. ഇതാണ് ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നതിലേക്ക് നയിച്ചത്.

സാമ്പത്തിക ഇടപാടുകള്‍ക്കും മയക്കുമരുന്ന് കേസിനും പുറമെ സ്വര്‍ണക്കടത്ത് കേസിലേക്ക് കൂടി കാര്യങ്ങള്‍ എത്തുന്ന രീതിയിലേക്കാണ് ഇപ്പോള്‍ അന്വേഷണ സംഘം നീങ്ങുന്നതെന്നാണ് സൂചന. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലും പങ്കുണ്ട് എന്നതിന് കൂടുതല്‍ വാദങ്ങള്‍ നിരത്തുകയാണ് ഇഡി.

 

web desk 1: