X

അന്വേഷണ ഏജൻസികൾ വില്ലൻ വേഷം ഉപേക്ഷിച്ചേ മതിയാകൂ : ടി. വി.ഇബ്രാഹിം എം.എൽ.എ

അന്വേഷണ ഏജൻസികൾ വില്ലൻ വേഷം ഉപേക്ഷിച്ചേ മതിയാകൂ എന്ന് ടി. വി.ഇബ്രാഹിം എം.എൽ.എ. സത്യം വിളിച്ചു പറയുന്ന രാഷ്‌ട്രീയ എതിരാളികളെയും എതിർ ശബ്ദത്തെയും ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളാണ്‌ കേന്ദ്ര, കേരള സർക്കാരിന്റെ ആയുധം അന്വേഷണ ഏജൻസികൾ അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് കഴിഞ്ഞ കാലങ്ങളിൽ തിരഞ്ഞു പിടിക്കല്‍ സമീപനത്തിന്റെ ഭാഗമായി മാത്രം എടുക്കുന്ന കേസുകൾ പരിശോധന നടത്തിയാൽ ബോധ്യമാകുമെന്നും ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക് കുറിപ്പ് :

സത്യം വിളിച്ചു പറയുന്ന രാഷ്‌ട്രീയ എതിരാളികളെയും എതിർ ശബ്ദത്തെയും ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളാണ്‌ കേന്ദ്ര, കേരള സർക്കാരിന്റെ ആയുധം അന്വേഷണ ഏജൻസികൾ അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് കഴിഞ്ഞ കാലങ്ങളിൽ തിരഞ്ഞു പിടിക്കല്‍ സമീപനത്തിന്റെ ഭാഗമായി മാത്രം എടുക്കുന്ന കേസുകൾ പരിശോധന നടത്തിയാൽ ബോധ്യമാകും

2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദായനികുതിവകുപ്പും ഇഡിയും സിബിഐയുംപോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ ഏറ്റെടുത്ത കേസുകളുടെ എണ്ണത്തിൽ 600 ശതമാനമാണ്‌ വർധിച്ചത്‌. 121 രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി നടത്തിയ അന്വേഷണത്തിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെ ആയിരുന്നു. സിബിഐ എടുത്ത 124 കേസിൽ 95 ശതമാനത്തിലധികം ആളുകളും പ്രതിപക്ഷ പാർടികളിൽനിന്നുള്ളവരാണ്.

കേരളത്തിലെ സ്ഥിതി നോക്കിയാലും സമാന അവസ്ഥ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത് .അതുപോലെ ആരോഗ്യ വകുപ്പിലെയും സംസ്ഥാന സർക്കാറിന്റെയും നേറിക്കേടിനെതിരെ സംസാരിച്ചതിനു കെ.എം ഷാജി,നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ ഉള്ളവർക്ക്ക്കെതിരെ കേസുകൾ എടുത്തതും

ഇങ്ങനെ കേസുകൾ കാട്ടി
നിലപാടുകളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും ജനാധിപത്യം മുന്നണി പോരാളികളെ പിന്തിരിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് വ്യാമോഹം മാത്രമായിരിക്കും. അവർ ഉയർത്തികാട്ടിയ ആ ചോദ്യങ്ങളും അതേറ്റെടുത്ത ജനവിഭാഗങ്ങളും ഇവിടെത്തന്നെ ഉണ്ടാവും.

അഴിമതിയിൽ മുങ്ങിക്കുളിച്ച് പൊതുസമൂഹത്തിന് മുന്നിൽ നാണംകെട്ട് നിൽക്കുന്ന മുഖ്യമന്ത്രിയും സർക്കാരും വിജിലൻസിനെയും,വനിതാ കമ്മീഷനെയും പോലീസിനെയും രാഷ്ട്രീയ ആയുധമാക്കി യു.ഡി.എഫ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ഭയപ്പെടുത്താം എന്നത് നിങ്ങളുടെ വ്യാമോഹം മാത്രം

വാൽ കഷ്ണം:

(മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശങ്ങൾ )

1.മാതൃഭൂമി പത്രാധിപരെ അദ്ദേഹം ‘എടോ ഗോപാലകൃഷ്ണാ..’ എന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയത്.

2.ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് മുന്നണി വിട്ടുപോയ എൻ കെ പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് വിളിച്ചത്,

3. പ്രായം കൊണ്ടും പദവി കൊണ്ടും ഏവർക്കും ആദരണീയനായ താമരശ്ശേരി ബിഷപ്പിനെ ‘നികൃഷ്ടജീവി’ എന്നുവിളിച്ചത്,

4.ടി പി ചന്ദ്രശേഖരനെ ‘കുലംകുത്തി’ എന്ന ഏറ്റവും ഹീനമായ പ്രയോഗം.

എം.വി ജയരാജന്‍

5.ഹൈക്കോടതി ജഡ്ജിക്കെതിരായ ശുംഭന്‍ പരാമർശം

എം.എം.മണി

6.മൂന്നാർ ഒഴിപ്പിക്കലിനെത്തിയ സുരേഷ്കുമാർ അവിടെ ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു ഇതു പോലെ (എം.എം.മണി)യുടെ എത്രയോ വിവാദ പരാമർശങ്ങൾ

ജി സുധാകരന്‍

6.ജി സുധാകരന്‍ ഷാനിമോള്‍ ഉസ്മാന്‍ എതിരെ നടത്തിയ ‘പൂതന’ പ്രയോഗം.

അങ്ങനെ അലൻസിയറിന്റെ പരാമർശം,
സുരേന്ദ്രൻ (ബി.ജെ.പി)
പരാമർശം ഇതുപോലെ എത്ര എത്ര പരാമർശങ്ങൾ ..ഇതിനൊന്നും കേസുകളുണ് ഉണ്ടകില്ല ട്ടൊ… പാർട്ടിയാണ് കോടതി, പാർട്ടി തന്നെ പോലീസും!!!

webdesk15: