kerala
അന്വേഷണ ഏജൻസികൾ വില്ലൻ വേഷം ഉപേക്ഷിച്ചേ മതിയാകൂ : ടി. വി.ഇബ്രാഹിം എം.എൽ.എ
സത്യം വിളിച്ചു പറയുന്ന രാഷ്‌ട്രീയ എതിരാളികളെയും എതിർ ശബ്ദത്തെയും ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളാണ് കേന്ദ്ര, കേരള സർക്കാരിന്റെ ആയുധം അന്വേഷണ ഏജൻസികൾ അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് കഴിഞ്ഞ കാലങ്ങളിൽ തിരഞ്ഞു പിടിക്കല്‍ സമീപനത്തിന്റെ ഭാഗമായി മാത്രം എടുക്കുന്ന കേസുകൾ പരിശോധന നടത്തിയാൽ ബോധ്യമാകുമെന്നും ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

അന്വേഷണ ഏജൻസികൾ വില്ലൻ വേഷം ഉപേക്ഷിച്ചേ മതിയാകൂ എന്ന് ടി. വി.ഇബ്രാഹിം എം.എൽ.എ. സത്യം വിളിച്ചു പറയുന്ന രാഷ്‌ട്രീയ എതിരാളികളെയും എതിർ ശബ്ദത്തെയും ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളാണ് കേന്ദ്ര, കേരള സർക്കാരിന്റെ ആയുധം അന്വേഷണ ഏജൻസികൾ അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് കഴിഞ്ഞ കാലങ്ങളിൽ തിരഞ്ഞു പിടിക്കല്‍ സമീപനത്തിന്റെ ഭാഗമായി മാത്രം എടുക്കുന്ന കേസുകൾ പരിശോധന നടത്തിയാൽ ബോധ്യമാകുമെന്നും ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക് കുറിപ്പ് :
സത്യം വിളിച്ചു പറയുന്ന രാഷ്‌ട്രീയ എതിരാളികളെയും എതിർ ശബ്ദത്തെയും ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളാണ് കേന്ദ്ര, കേരള സർക്കാരിന്റെ ആയുധം അന്വേഷണ ഏജൻസികൾ അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് കഴിഞ്ഞ കാലങ്ങളിൽ തിരഞ്ഞു പിടിക്കല്‍ സമീപനത്തിന്റെ ഭാഗമായി മാത്രം എടുക്കുന്ന കേസുകൾ പരിശോധന നടത്തിയാൽ ബോധ്യമാകും
2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദായനികുതിവകുപ്പും ഇഡിയും സിബിഐയുംപോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ ഏറ്റെടുത്ത കേസുകളുടെ എണ്ണത്തിൽ 600 ശതമാനമാണ് വർധിച്ചത്. 121 രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി നടത്തിയ അന്വേഷണത്തിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെ ആയിരുന്നു. സിബിഐ എടുത്ത 124 കേസിൽ 95 ശതമാനത്തിലധികം ആളുകളും പ്രതിപക്ഷ പാർടികളിൽനിന്നുള്ളവരാണ്.
കേരളത്തിലെ സ്ഥിതി നോക്കിയാലും സമാന അവസ്ഥ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത് .അതുപോലെ ആരോഗ്യ വകുപ്പിലെയും സംസ്ഥാന സർക്കാറിന്റെയും നേറിക്കേടിനെതിരെ സംസാരിച്ചതിനു കെ.എം ഷാജി,നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ ഉള്ളവർക്ക്ക്കെതിരെ കേസുകൾ എടുത്തതും
ഇങ്ങനെ കേസുകൾ കാട്ടി
നിലപാടുകളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും ജനാധിപത്യം മുന്നണി പോരാളികളെ പിന്തിരിപ്പിക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് വ്യാമോഹം മാത്രമായിരിക്കും. അവർ ഉയർത്തികാട്ടിയ ആ ചോദ്യങ്ങളും അതേറ്റെടുത്ത ജനവിഭാഗങ്ങളും ഇവിടെത്തന്നെ ഉണ്ടാവും.
അഴിമതിയിൽ മുങ്ങിക്കുളിച്ച് പൊതുസമൂഹത്തിന് മുന്നിൽ നാണംകെട്ട് നിൽക്കുന്ന മുഖ്യമന്ത്രിയും സർക്കാരും വിജിലൻസിനെയും,വനിതാ കമ്മീഷനെയും പോലീസിനെയും രാഷ്ട്രീയ ആയുധമാക്കി യു.ഡി.എഫ് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ഭയപ്പെടുത്താം എന്നത് നിങ്ങളുടെ വ്യാമോഹം മാത്രം
വാൽ കഷ്ണം:
(മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശങ്ങൾ )
1.മാതൃഭൂമി പത്രാധിപരെ അദ്ദേഹം ‘എടോ ഗോപാലകൃഷ്ണാ..’ എന്ന് വിളിച്ച് ഭീഷണിപ്പെടുത്തിയത്.
2.ഇടതുമുന്നണിയിൽ സിപിഎമ്മിന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് മുന്നണി വിട്ടുപോയ എൻ കെ പ്രേമചന്ദ്രനെ ‘പരനാറി’ എന്ന് വിളിച്ചത്,
3. പ്രായം കൊണ്ടും പദവി കൊണ്ടും ഏവർക്കും ആദരണീയനായ താമരശ്ശേരി ബിഷപ്പിനെ ‘നികൃഷ്ടജീവി’ എന്നുവിളിച്ചത്,
4.ടി പി ചന്ദ്രശേഖരനെ ‘കുലംകുത്തി’ എന്ന ഏറ്റവും ഹീനമായ പ്രയോഗം.
എം.വി ജയരാജന്‍
5.ഹൈക്കോടതി ജഡ്ജിക്കെതിരായ ശുംഭന്‍ പരാമർശം
എം.എം.മണി
6.മൂന്നാർ ഒഴിപ്പിക്കലിനെത്തിയ സുരേഷ്കുമാർ അവിടെ ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു ഇതു പോലെ (എം.എം.മണി)യുടെ എത്രയോ വിവാദ പരാമർശങ്ങൾ
ജി സുധാകരന്‍
6.ജി സുധാകരന്‍ ഷാനിമോള്‍ ഉസ്മാന്‍ എതിരെ നടത്തിയ ‘പൂതന’ പ്രയോഗം.
അങ്ങനെ അലൻസിയറിന്റെ പരാമർശം,
സുരേന്ദ്രൻ (ബി.ജെ.പി)
പരാമർശം ഇതുപോലെ എത്ര എത്ര പരാമർശങ്ങൾ ..ഇതിനൊന്നും കേസുകളുണ് ഉണ്ടകില്ല ട്ടൊ… പാർട്ടിയാണ് കോടതി, പാർട്ടി തന്നെ പോലീസും!!!
kerala
കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി MSF ഭാരവാഹികൾക്ക് സ്വീകരണം നൽകി
മുനിസിപ്പാലിറ്റിയിൽ നിന്നും മണ്ഡലത്തിലേക്ക് തെരഞ്ഞെടുത്ത മണ്ഡലം എം.എസ്.എഫ് ഭാരവാഹികൾക്കും സ്വീകരണം നൽകി.

കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി പുതിയ മുനിസിപ്പൽ എം.എസ്.എഫ് ഭാരവാഹികൾക്കും മുനിസിപ്പാലിറ്റിയിൽ നിന്നും മണ്ഡലത്തിലേക്ക് തെരഞ്ഞെടുത്ത മണ്ഡലം എം.എസ്.എഫ് ഭാരവാഹികൾക്കും സ്വീകരണം നൽകി.
മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കെ.കെ.നാസർ ഉദ്‌ഘാടനം ചെയ്ത പ്രോഗ്രാമിൽ
വേൾഡ് കെ.എം.സി.സി സെക്രട്ടറിഷബീർ കാലടി അധ്യക്ഷത വഹിച്ചു .
മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി യു.എ ഷബീർ,മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി ഷംസു ചെരട,ട്രഷറർ സാജിദ് മങ്ങാട്ടിൽ,സെക്രട്ടറി സുലൈമാൻ പാറമ്മൽ, അഹമ്മദ് മേലേതിൽ,യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രസിഡൻ്റ് കെഎം ഖലീൽ,ജനറൽ സെക്രട്ടറി നാസർ തയ്യിൽ,ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ എറയസ്സൻ, അർബൻ ബാങ്ക് ചെയർമാൻ കരീം ചോലക്കൽ,സഹകരണ ബാങ്ക് പ്രസിഡൻ്റ് സി കെ റസാഖ്,സഹകരണ ഹോസ്പിറ്റൽ ചെയർമാൻ നസീർ മേലെതിൽ കെവി.മുഹമ്മദ് മണ്ഡലം MSF ജനറൽ സെക്രട്ടറി അജ്മൽ മേലേതിൽ,മുസഫ മുനിസിപ്പൽ പ്രസിഡന്റ് ഫുവാദ് വില്ലൂർ എന്നിവർ സംസാരിച്ചു.
റമീസ് മരവട്ടത്തിൻ്റെ ഖിറാഅത്തോടെ ആരംഭിച്ച പ്രോഗ്രാമിൽ
ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡൻ്റ് സബീൽ പരവക്കൽ സ്വാഗതവും സെക്രട്ടറി ശിഹാബ് ആമ്പാറ നന്ദിയും പറഞ്ഞു.
kerala
വി.എസിന് വിട; ആലപ്പുഴ നഗരത്തില്‍ നാളെ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിയന്ത്രണം
വി.എസിന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ നാളെ (23) ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് വിടചൊല്ലി കേരളം. വി.എസിന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ നാളെ (23) ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചേര്‍ത്തല ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളര്‍കോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണെന്നും അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കളര്‍കോട് ബൈപ്പാസ് കയറി ചേര്‍ത്തല ഭാഗത്തേക്ക് പോകേണ്ടതാണെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
kerala
കണ്ണൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
അമ്മ റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കണ്ണൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പല്ലിക്കുണ്ട് പാലത്തിന്റെ താഴെ നിന്നാണ് മൂന്ന് വയസ്സുകാരന്‍ ഋഷിപ്പ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഭര്‍തൃ വീട്ടിലെ മാനസിക പീഡനത്തില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്
ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നാണ് റീമ പുഴയിലേക്ക് ചാടിയത്. കുട്ടിയെ ഷാള്‍ ഉപയോഗിച്ച് ശരീരത്തോട് ചേര്‍ത്ത് കെട്ടിവെച്ച് പുഴയിലേക്ക് ചാടുകയായിരുന്നു. ഈ സമയം പുഴയില്‍ ചൂണ്ടയിടുകയായിരുന്ന യുവാവ് റീമ ചാടുന്നത് കണ്ടു.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാലത്തില്‍ നിന്ന് 200 മീറ്റര്‍ അകലെ റീമയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച്ച മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയ ഭര്‍ത്താവ് കുട്ടിയെ തിരികെ വേണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റീമയുടെ ബന്ധുക്കളുടെ ആരോപണം.
-
india2 days ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala3 days ago
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
-
kerala3 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala2 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്
-
kerala3 days ago
റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന് മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരംവീണത്
-
GULF2 days ago
ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
-
kerala2 days ago
വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
-
india2 days ago
പരിവാഹന്‍ സൈറ്റിന്റെ പേരില്‍ വന്‍തട്ടിപ്പ്; മൂന്ന് പേര്‍ പിടിയില്‍