X

വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നാലുവര്‍ഷം തടവ്, 4 ലക്ഷം രൂപ പിഴ

വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നാലുവര്‍ഷം തടവും നാലുലക്ഷം പിഴയും. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ സുധാകരനെയാണ് ഏഴാം അഡീഷണല്‍ സെക്ഷന്‍ കോടതി ശിക്ഷിച്ചത്.

രണ്ടാംപ്രതി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പ്രശാന്തിന് ഒരു ദിവസത്തെ തടവിനും പതിനായിരം രൂപ പിഴക്കും വിധിച്ചു.

2012 ഒക്ടോബര്‍ 30ന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. കിഴക്കേ കോട്ടയില്‍ നിന്ന് കഴക്കൂട്ടത്തേക്ക് അമിതവേഗതയില്‍ പോവുകയായിരുന്ന ബസ്സ് അച്ഛനും മകനും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

webdesk11: