X

മുലപ്പാല്‍ നിഷേധിച്ച സംഭവം: മാപ്പിരന്ന് പിതാവ് അബൂബക്കര്‍ സിദ്ദീഖി

 

കോഴിക്കോട്: അഞ്ച് ബാങ്ക് വിളിക്കാതെ മുലപ്പാല്‍ നല്‍കരുതെന്ന് വിവാദ പറഞ്ഞ നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ മാപ്പിരന്ന് കുട്ടിയുടെ പിതാവ് രംഗത്ത്. പിതാവ് അബൂബക്കര്‍ സിദ്ദിഖി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സംഭവത്തില്‍ തെറ്റുപറ്റിയെന്ന് അറിയിച്ച് മാപ്പിരക്കുന്നത്.

ശനിയാഴ്ച രാവിലെയോടെയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. മാപ്പ് എന്നു പറഞ്ഞു തുടങ്ങുന്ന പോസ്റ്റില്‍ തനിക്കു പറ്റിയ തെറ്റ് ഏറ്റുപറയുകയാണെന്നും കുഞ്ഞിനെ പട്ടിണിക്കിട്ടു കൊല്ലാന്‍ ഏതെങ്കിലും പിതാവ് ആഗ്രഹിക്കുമോ എന്നും ചോദിക്കുന്നുണ്ട്.

തന്റെ അന്ധവിശ്വാസങ്ങളും മാനസിക അസ്വാരസ്യങ്ങളുമാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്. താന്‍ ചിലരാല്‍ തെറ്റിദ്ധരിക്കപ്പെട്ടതായും ഇത്തരത്തില്‍ ആര്‍ക്കും സംഭവിക്കാതിരിക്കട്ടെയെന്നും പിതാവ് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം സംഭവത്തില്‍ നഴ്‌സിന്റെ പരാതിയെ തുടര്‍ന്ന് പിതാവ് അബൂബക്കര്‍ സിദ്ദിഖിനും ഭാര്യയ്ക്കുമെതിരെ മുക്കം പോലീസ് കേസെടുത്തിരുന്നു.

Web Desk: