X

ഫിദല്‍: ജീവിത ചിത്രങ്ങള്‍

ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ ജീവിത ചിത്രങ്ങളിലൂടെ ഒരു യാത്ര. അമ്പതു വര്‍ഷത്തിന്റെ വിപ്ലവ പോരാട്ടമായിരുന്നു ഫിദലിന്റെ ജീവിതം.


1926-ല്‍ ഒരു ഭൂവുടമയുടെ മകനായാണ് ഫിദല്‍ കാസ്ട്രോ ജനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ വിപ്ലവത്തിലേക്ക് വഴിമാറി നടക്കുകയായിരുന്നു അദ്ദേഹം.

ഭരണം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ ഫിദല്‍ രണ്ടുവര്‍ഷത്തോളം ജയിലില്‍ കിടന്നു. പിന്നീട് മെക്സിക്കോയിലേക്ക് കടന്നു. 1956-ല്‍ അദ്ദേഹത്തിന്റെ വിപ്ലവ പോരാട്ടം തുടര്‍ന്നു. ക്യൂബയുടെ പുതിയ ശക്തിയായി 1959-ല്‍ ഫിദല്‍ അധികാരത്തിലെത്തി. ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റുെടെ ഏകാധിപത്യത്തെ തകര്‍ത്താണ് ഫിദര്‍ അധികാരത്തിലെത്തിയത്.

1961കളില്‍ ക്യൂബയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്കെതിരായി ഫിദല്‍ വിപ്ലവമാരംഭിച്ചു. അമേരിക്കന്‍ ചാരസംഘടനയോട് അടുപ്പമുള്ളവരായിരുന്നു അവര്‍. എന്നാല്‍ അവര്‍ ഫിദലിനോട് എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.


1962-ല്‍ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി ക്യൂബയിലെ സോവിയറ്റ് മിസൈലുകള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പ് നല്‍കി. ഒരുപക്ഷേ ഇതാകാം ഫിദലിന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ പരീക്ഷയെന്ന് ചരിത്രകാരന്‍മാര്‍ വിലയിരുത്തുന്നു.

അവസാനം സോവിയറ്റ് നേതാവ് നികിത ക്രുഷ്ചേവും കാസട്രോയും മിസൈലുകള്‍ ഉപേക്ഷിക്കുകയായിരുന്നു. അത് മറ്റൊരു ലോകമഹായുദ്ധത്തിന്റെ വക്കിലേക്കെത്തിക്കുന്ന സംഭവമായി മാറി.

ഫിദല്‍ കാസ്ട്രോക്ക് പന്തുകളിയില്‍ പ്രത്യേകമായി താല്‍പ്പര്യമുണ്ടായിരുന്നു. 1962-ല്‍ പന്തുകളിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഫിദലിനെ നിങ്ങള്‍ക്ക് കാണാം.

ധാരാളം ക്യൂബന്‍ ലിബറലുകള്‍ ഫിദലിനെ ക്രൂരനായ ഏകാധിപതിയായാണ് പരിഗണിച്ചിരുന്നത്.

അമേരിക്കയെ ഭയന്ന് പലരും പലായനം ചെയ്തു. പലപ്പോഴും അപകടകരമായ യാത്രകളിലൂടെയായിരുന്നു പലരും ഒളിച്ചോടിയത്.

എന്നിരുന്നാലും ലോകത്തെ സേവിക്കുന്ന നേതാക്കന്‍മാരില്‍ ഒരാളായി നിലനില്‍ക്കാനുള്ള ഒരു പൊതുപിന്തുണ ഫിദലിന് ലഭിച്ചു.2006-ല്‍ കുടല്‍സംബന്ധമായ രോഗത്തെ തുടര്‍ന്ന് അവശതയിലായി. 2008-ല്‍ ഭരണം സഹോദരന് കൈമാറി അധികാരത്തിന്റെ പടവുകളിറങ്ങുകയായിരുന്നു ഫിദല്‍.

നാലുവര്‍ഷങ്ങള്‍ക്കുശേഷം 2010-ലാണ് പിന്നീട് മറ്റൊരു റാലിയെ അഭിസംബോധന ചെയ്ത് ഫിദല്‍ സംസാരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷമുള്ള അവശതയില്‍ നിന്നുള്ള മോചനമായിരുന്നു ആ പ്രസംഗം. ആഗസ്റ്റിലെ 90-ാം പിറന്നാള്‍ ആഘോഷത്തിനായാണ് അവസാനമായി ഫിദല്‍ വേദിയിലെത്തുന്നത്.

chandrika: