X

ഫ്രാങ്കോ മുളക്കലിനെതിരായ കേസിന്റെ നടത്തിപ്പിന് പ്രത്യേക കോടതി വേണമെന്ന് കന്യാസ്ത്രീകള്‍

 

കൊച്ചി:കന്യാസത്രീയെ ലൈംഗീകമായി പീഡിപ്പെച്ചന്ന സംഭവത്തില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരായ കേസിന്റെ ഫലപ്രദമായ നടത്തിപ്പിനായി പ്രത്യേക കോടതിയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിക്കണമെന്നാവശ്യപ്പെട്ട് സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.ബിഷപിനെതിരായ കേസിന്റെ അന്വേഷണവും തുടര്‍ന്നുള്ള കോടതി നടപടികളും ഏറ്റവും കാര്യക്ഷമമായും സമയബന്ധിതമായും നടത്തണം. കേസിലെ കന്യാസ്ത്രീക്കും അവരെ സഹായിക്കുന്നവര്‍ക്കുമെതിരെ ഒട്ടേറെ അസത്യപ്രചരണങ്ങളുമായി എംഎല്‍എ പി സി ജോര്‍ജ് അടക്കമുള്ള നിരവധി ഉന്നതസ്ഥാനീയര്‍ രംഗത്ത് വന്നിട്ടുണ്ട്. സഭയുമായി ബന്ധപ്പെട്ടവരും മറ്റുമായ സാക്ഷികളെ സ്വാധീനിക്കാന്‍ ഭീഷണിയടക്കമുള്ള എല്ലാവിധ ശ്രമങ്ങളും ഇവര്‍ നടത്തുന്നതായി മനസ്സിലാക്കുന്നു. അത്തരത്തില്‍ ബിഷപ്പ് ഫ്രാങ്കോ എന്ന പ്രതിക്കനുകൂലമായി കേസ് ദുര്‍ബലപ്പെടുത്തുവാന്‍ നടക്കുന്ന ശ്രമങ്ങളെ ആശങ്കയോടെയാണ് കാണുന്നത്. ഇത് തടയാന്‍ വേണ്ട നടപടികള്‍ പോലിസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോലി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. ജലന്ധര്‍ രൂപതയിലെ കുര്യാക്കോസ് കാട്ടുതറ എന്ന വൈദികന്‍് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടതായി അറിയുന്നു. ഈ വൈദികന്‍ ഇതിനു മുമ്പ് ജലന്ധര്‍ രൂപതയിലെ ഒരു ഇടവക വികാരിയും കന്യാസ്ത്രീ സമൂഹത്തിന്റെ റെക്ടറുമായിരുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് അനുകൂലമായി നിര്‍ണായകമായ സാക്ഷിമൊഴികള്‍ പോലിസിനു കൊടുക്കുകയും പരസ്യമായി മാധ്യമങ്ങളില്‍ രംഗത്തുവരികയും ചെയ്തിരുന്നു അതേത്തുടര്‍ന്ന് അദ്ദേഹത്തെ തരംതാഴ്ത്തി ഒരു റസിഡന്റ് പ്രീസ്റ്റ് മാത്രമാക്കി ജലന്ധര്‍ രൂപതയില്‍ താമസിപ്പിച്ചുവരികയായിരുന്നു. അദ്ദേഹത്തിന് ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തിന്റെ കാര്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ആളുകളെവിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടുകാരോട് പറഞ്ഞതായുമുള്ള വിവരം പുറത്തുവന്നിട്ടുണ്ട്്. ഈ സാഹചര്യത്തില്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം സംബന്ധിച്ച് നിലനില്‍ക്കുന്ന സംശയങ്ങളും ദുരൂഹതകളും നീക്കുന്നതിനായി അദ്ദേഹത്തിന്റെ മൃതദേഹം പോലിസ് അകമ്പടിയോടെ കേരളത്തിലെത്തിക്കണമെന്നും ഇവിടെത്തന്നെ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നു അഭ്യര്‍ഥിക്കുന്നു ഒപ്പം ഇത്തരമൊരു അവസ്ഥ പീഡനത്തിനിരയായ കന്യാസ്ത്രീയുടേയും അവരോടൊപ്പം നിന്നവരുടേയും ജീവന് ഭീഷണിയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പീഡനത്തിനിരയായ കന്യാസ്ത്രീയുടെയും അവരോടൊപ്പം നിന്ന മറ്റു കന്യാസ്ത്രീകളുടേയും ബന്ധുക്കളുടേയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോലി കത്തില്‍ ആവശ്യപ്പെട്ടു

chandrika: