X

ജേക്കബ് തോമസിന് വീണ്ടും കുരുക്കിട്ട് സര്‍ക്കാര്‍; അഴിമതിക്കേസില്‍ അന്വേഷണം തീരുംവരെ പുറത്ത് തന്നെ

 

ജേക്കബ് തോമസിനെ വിടാതെ സര്‍ക്കാര്‍. അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനം. ഒരു വര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുറമുഖ ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതി്രെയുള്ള വിജിലന്‍സ് അന്വേഷണം.

സസ്‌പെന്‍ഷന്‍ അന്യായമാണെന്നു ചൂണ്ടികാട്ടി അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലിനെ ജേക്കബ് തോമസ് സമീപിച്ചതോടെയാണ് സര്‍ക്കാരും നിലപാട് കടുപ്പിച്ചത്. െ്രെടബ്യൂണല്‍ തീരുമാനം അനുകൂലമായി സര്‍വീസില്‍ തിരിച്ചെത്തുന്നതും സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല. അഴിമതിക്കേസില്‍ അന്വേഷണം ചൂണ്ടികാട്ടിയാല്‍ സസ്‌പെന്‍ഷന്‍ നടപടിയെ കേന്ദ്രത്തെകൊണ്ടും െ്രെടബ്യൂണലിനെ കൊണ്ടും ശരിവെപ്പിക്കാമെന്നാണ് സര്‍ക്കാര്‍ ധാരണ. അനുവാദമില്ലാതെ പുസ്തകമെഴുതി ,അന്വേഷണത്തിലിരിക്കുന്ന കേസിന്റെ കാര്യങ്ങളടക്കം ഉള്ളടമാക്കിയ നടപടിയില്‍ അന്വേഷണ കമ്മിഷന്‍ നടപടികളും തുടരുകയാണ്. ആവശ്യപ്പെട്ടിട്ടും ജേക്കബ് തോമസ് ഇതുവരെയും ഹാജരായില്ലെന്നു കമ്മിഷനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ നീട്ടാനുള്ള അനുമതിയാവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്തിനു കേന്ദ്രം ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. എന്നാല്‍ അഴിമതികേസിന്റെ സസ്‌പെന്‍ഷനു കേന്ദ്രാനുമതി ആവശ്യമില്ലെന്നാണു സര്‍ക്കാര്‍ പക്ഷം.

chandrika: