X
    Categories: indiaNews

വിവാഹ പ്രായത്തിൽ സംശയമുണ്ടെങ്കിൽ മനുസ്മൃതി വായിക്കാൻ നിർദ്ദേശിച്ച് ഗുജറാത്ത് ഹൈക്കോടതി

മുൻ കാലങ്ങളിൽ 1 17 വയസ് പൂർത്തിയാകും മുൻപ് തന്നെ പെൺകുട്ടികൾ വിവാഹം കഴിച്ച് കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ടായിരുന്നുവെന്നും സംശയമുണ്ടെങ്കിൽ മനുസ്മൃതി വായിക്കൂ എന്നും ഗുജറാത്ത് കോടതി.ബലാത്സംഗത്തിനിരയായ 7 വയസുകാരിയ്ക്ക് ഗർഭഛിദ്രം അനുവദിക്കണമെന്ന അപേക്ഷ പരിഗണിക്കുമ്പോഴായിരുന്ന കോടതിയുടെ പരാമർശം.

“നമ്മൾ 21ആം നൂറ്റാണ്ടിൽ ജീവിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ മുത്തശ്ശിമാരോട് ചോദിക്കൂ, 14-15 ആയിരുന്നു വിവാഹത്തിനുള്ള പരമാവധി പ്രായം. 17 വയസിനു മുൻപ് പ്രസവിക്കുമായിരുന്നു. ആൺകുട്ടികൾക്കു മുൻപ് പെൺകുട്ടികൾക്ക് പക്വതയുണ്ടാവും. 4-5 മാസങ്ങൾ വലിയ വ്യത്യാസമൊന്നുമുണ്ടാക്കില്ല. മനുസ്മൃതി വായിച്ചുനോക്കൂ.”- കോടതി പറഞ്ഞു.

ഏഴ് മാസത്തിനു മുകളിൽ പ്രായമായതിനാൽ ഗർഭഛിദ്രം നടത്താൻ കഴിയുമോ എന്ന് പരിശോധിക്കാൻ കോടതി ഡോക്ടർമാരുടെ ചേംബറിനോട് ആവശ്യപ്പെട്ടു. എത്രയും വേഗം വൈദ്യ പരിശോധന നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

webdesk15: