X

യൂപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നാട്ടുകാര്‍ കല്ലെറിഞ്ഞ് ഓടിച്ചു

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ജനരോഷം ശക്തമാകുന്നു. ഇത്തവണ പടിഞ്ഞാറന്‍ യൂപിയില്‍ ബി.ജെ.പി  സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് നേരെ നാട്ടുകാര്‍ കരിങ്കൊടി കാണിക്കുകയും കല്ലെറിഞ്ഞ് അദ്ദേഹത്തെ ഓടിക്കുകയും ചെയ്തു. ശിവാല്‍ഖാസില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി മനീന്ദര്‍പാല്‍ സിങ്ങ് വോട്ട് ചോദിച്ച് എത്തിയപ്പോഴായിരുന്നു  നാട്ടുകാരുടെ പ്രതിഷേധം. ചൂര്‍ എന്ന പടിഞ്ഞാറന്‍ യു.പിയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. ശക്തമായ മുദ്രാവാക്യങ്ങളുമായാണ് നാട്ടുകാര്‍ സ്ഥാനാര്‍ത്ഥിയെ നേരിട്ടത്. സംഭവത്തില്‍ സ്ഥാനാര്‍ത്ഥി പരാതി നല്‍കിയിട്ടില്ലെങ്കിലും  85 ഓളം ആളുകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

തനിക്കൊപ്പം എത്തിയവരുടെ ഏഴ് കാറുകള്‍ കല്ലേറിഞ്ഞ് തകര്‍ത്തതായി അദ്ദേഹം ആരോപണം ഉന്നയിച്ചു. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് കല്ല് എറിഞ്ഞവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് മേധാവി അറിയിച്ചു. അതേസമയം, ഇതിന് മുന്‍പും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് യൂപിയുടെ പല ഭാഗങ്ങളിലും വെച്ച് ശക്തമായ പ്രതിഷേധം നേരിട്ടിട്ടുണ്ട്.

web desk 3: