X

ഇസ്രാഈല്‍ സൈന്യം റെയ്ഡിനിടയില്‍ 13 കാരനെ വെടിവെച്ചു കൊന്നു

വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ റെയ്ഡുകളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 4 പേരെ വെടിവെച്ചു കൊന്നു. ഫലസ്തീന്‍ ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഷുഫത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ സൈന്യം റെയ്ഡിനെത്തിയത്. സ്ത്രീകളെയും യുവാക്കളെയും സൈന്യം ക്രൂരമായി മര്‍ദ്ധിച്ചു. റാമി അല്‍-ഹല്‍ഹുലി എന്ന 13 വയസ്സുകാരനെ ഇസ്രാഈല്‍ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നു.

സൈന്യമെത്തുമ്പോള്‍ 13 കാരന്‍ പടക്കം പൊട്ടിച്ചെന്നും ഇതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് ഇസ്രാഈല്‍ ബോര്‍ഡര്‍ പോലീസ് അറിയിച്ചു. റമദാന്‍ മാസത്തിലും കുട്ടികളെ തിരഞ്ഞുപിടിച്ചുകൊല്ലുന്ന ഇസ്രാഈല്‍ സൈന്യത്തിന്റെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ ഇസ്രാഈല്‍ സൈന്യം നടത്തിയ റെയ്ഡിനിടെ മറ്റ് 2 ഫലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഇസ്രായേല്‍ നരനായാട്ടില്‍ 31,184 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 72,889 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

 

webdesk13: