X
    Categories: MoreViews

ജാര്‍ഖണ്ഡില്‍ ലീഗ് കാരുണ്യ പദ്ധതി തടഞ്ഞു സംഘപരിവാര പോലീസിന് മുന്നില്‍ മുട്ടുമടക്കാതെ ഇ.ടി

 

ധന്‍ബാദ്്: ജാര്‍ഖണ്ഡിലെ പാക്കൂര്‍ രംഗയില്‍ മുസ്്‌ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് ആദിവാസി-ദളിത്-പിന്നാക്ക വിഭാഗക്കാര്‍ക്ക് ശൈത്യകാല വസ്ത്രവും പുതപ്പും വിദ്യാഭ്യാസ കിറ്റും നല്‍കുന്ന പരിപാടിക്കു നേരെ നടന്ന പൊലീസ് അതിക്രമത്തെ ചെറുത്ത് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഞായറാഴ്ച വൈകീട്ട് നടക്കേണ്ട സഹായവിതരണ പരിപാടിക്ക് നേരത്തെ അനുമതി നല്‍കിയ പൊലീസ് അര്‍ധരാത്രി പൊടുന്നനെ അത് റദ്ദ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന്് ദേശീയ നേതാക്കള്‍ പങ്കെുടക്കുന്ന പൊതുയോഗം മുടക്കുന്നതിനായി സ്ഥലത്തെ പന്തലുകള്‍ രാത്രി രണ്ട് മണിക്ക് പൊളിച്ചുനീക്കി. സ്‌പെഷ്യല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഉള്‍പെടെയുള്ളവരുമായി മുസ്്‌ലിംലീഗ് നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും റദ്ദ് ചെയ്ത ഓര്‍ഡര്‍ പുനസ്ഥാപിക്കാന്‍ പൊലീസ് തയ്യാറായില്ല. തെറ്റായ പൊലീസ് ഉത്തരവ് പാലിക്കാന്‍ കഴിയില്ലെന്ന് മുസ്്‌ലിംലീഗ് നേതാക്കള്‍ ബന്ധപ്പെട്ടവരെ അറിയിച്ചു.
നല്‍കിയ അനുമതി നിഷേധിക്കുന്നതിന് കാരണം പറയാതെ പൊലീസ് കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. പൊലീസ് അധികാരികളെ കണ്ടു ശക്തമായ പ്രതിഷേധവും അമര്‍ഷവും അറിയിച്ച ഇ.ടി, കയ്യേറ്റത്തിന് ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ചെറുത്തുനിന്നു. അറസ്‌ററ് ഭീഷണിയുയര്‍ത്തിയപ്പോള്‍ അതാവശ്യപ്പെട്ടെങ്കിലും പൊലീസ് പിന്‍വാങ്ങി. യാതൊരു പ്രകോപനമോ, അക്രമങ്ങളോ ഇല്ലാതെ പരിപാടി റദ്ദ് ചെയ്ത നടപടി ദുരൂഹമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. പൊലീസ് നടപടി പ്രാകൃതവും അന്യായവുമാണെന്നും സമാധാനപരമായും നിയമവിധേയമായും പ്രവര്‍ത്തിക്കുന്നവരെ പ്രകോപിതരാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നും ഇ.ടി കുറ്റപ്പെടുത്തി.
പരിപാടി റദ്ദാക്കിയതറിഞ്ഞ് നാട്ടുകാരും പ്രവര്‍ത്തകരും പ്രദേശത്ത് തടിച്ചുകൂടി. റോഡില്‍ നിന്ന് ഇ.ടി നാട്ടുകാരെ അഭിവാദ്യം ചെയ്തു. തുടര്‍ന്ന് വസ്ത്രങ്ങളും സഹായങ്ങളും നാട്ടുകാര്‍ക്ക് കൈമാറി. ജനം സന്തോഷപൂര്‍വം അവ സ്വീകരിക്കാന്‍ മുന്നോട്ടുവന്നത് ആവേശമായെന്ന് ഇ.ടി കൂട്ടിച്ചേര്‍ത്തു.

chandrika: