X

മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന് ഐ.ബി

ജയ്‌ഷെ മുഹമ്മദ് തലവനും ആഗോളഭീകരനായി പ്രഖ്യാപിക്കുകയും ചെയ്ത മസൂദ് അസ്ഹറിനെ പാകിസ്താന്‍ രഹസ്യമായി ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വന്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടാണ് പാക് നീക്കമെന്നും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയതാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസര്‍ കരുതല്‍ തടങ്കലിലാണെന്നായിരുന്നു പാകിസ്ഥാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജയില്‍ മോചനം രഹസ്യമാണെന്നാണ് ഐബി റിപ്പോര്‍ട്ട്. സിയാല്‍കോട്ട്-കശ്മീര്‍-രാജസ്ഥാന്‍ തുടങ്ങിയ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ വന്‍ വിന്യാസം സൂചിപ്പിക്കുന്നത് ഇതാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ ഭീകരാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യമെമ്പാടും അതീവജാഗ്രതാ നിര്‍ദേശമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ വിട്ടയച്ച ഭീകരവാദി നേതാവാണ് മസൂദ് അസര്‍. യു.എ.പി.എ നിയമപ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസ്ഹര്‍. ഇതിന് പിന്നാലെയാണ് മസൂദ് ജയില്‍ മോചിതനായ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപക നേതാവിനെ നിലവിലെ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ നേതൃത്വം നല്‍കിയ നീക്കത്തിലൂടെയാണ് വിട്ടയച്ചത്. മസൂദ് അസ്ഹറിനെ ആഗോള ഭീകരവാദിയായി യു.എന്‍ സുരക്ഷാ സമിതി 2019 മെയ് 1ന് പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാനുമായും പാക് ചാര സംഘടനയായ ഐ.എസ്.ഐയുമായും അടുത്ത ബന്ധമുള്ള ഭീകരനാണ് മസൂദ് അസ്ഹര്‍. 2001 ലെ പാര്‍ലമെന്റ് ആക്രമണം, ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ആക്രമണം എന്നിവയ്ക്കു നേതൃത്വം നല്‍കിയത് മസൂദ് അസ്ഹര്‍ ആണ്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസര്‍ കരുതല്‍ തടങ്കലിലാണെന്നായിരുന്നു പാകിസ്ഥാന്‍ പറഞ്ഞിരുന്നത്.

അതേസമയം കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്ക് ഇന്ത്യയ്ക്കായിരിക്കും ഉത്തരവാദിത്വമെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് ഏതറ്റം വരെയും പോകാന്‍ തയാറാണെന്ന് ഇന്ത്യ മറുപടിയും നല്‍കിയിരുന്നു.

chandrika: