X

ജോലിസമയം ഒമ്പത് മണിക്കൂറായി മാറ്റി ദേശീയ വേതന നിയമത്തിന്റെ കരടില്‍ നിര്‍ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലാളികളുടെ എട്ട് മണിക്കൂര്‍ ജോലി എന്നത് ഒമ്പത് മണിക്കൂറായി മാറ്റാന്‍ ദേശീയ വേതന നിയമത്തിന്റെ കരടില്‍ നിര്‍ദേശം. ഇതോടെ സാധാരണ പ്രവൃത്തി ദിനമെന്നാല്‍, വിശ്രമസമയങ്ങളടക്കം 9 മണിക്കൂറായിരിക്കും. 12 മണിക്കൂറില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്.

അതേസമയം, ദിവസവേതനം 8 മണിക്കൂര്‍ അടിസ്ഥാനമാക്കിയും മാസ വേതനം 26 ദിവസം 8 മണിക്കൂര്‍ എന്ന് അടിസ്ഥാനമാക്കിയുമാണ് നിശ്ചയിക്കുക. ഇത് അവ്യക്തത സൃഷ്ടിച്ചിട്ടുണ്ട്. അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഒരു മാസത്തോളം സമയമുണ്ട്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന നിശ്ചിത പ്രതിമാസത്തുകയില്‍ കവിയാത്ത വരുമാനമുള്ള എല്ലാവര്‍ക്കും ബോണസ്. കരാറുകാരന്‍ മുഖേന ജീവനക്കാരെ നിയമിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ കരാറുകാരന്‍ ബോണസ് നല്‍കിയില്ലെങ്കില്‍ കമ്പനിക്ക് ഉത്തരവാദിത്തം, തൊഴിലാളി എന്ന നിര്‍വചനത്തിനു കീഴില്‍ വരുന്ന എല്ലാവര്‍ക്കും മിനിമം വേതനം; 5 വര്‍ഷം കൂടുമ്പോള്‍ പുതുക്കും, എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്ന്, ഒക്ടോബര്‍ ഒന്ന് തീയതികള്‍ അടിസ്ഥാനമാക്കി ഡിഎ നിശ്ചയിക്കും, മാധ്യമപ്രവര്‍ത്തകരുടെ ശമ്പളം നിശ്ചയിക്കാന്‍ വേജ് ബോര്‍ഡിനു പകരം സാങ്കേതിക സമിതി, ജോലി സമയം ഇനി ഒമ്പത് മണിക്കൂര്‍; നിര്‍ദേശം ദേശീയ വേതന നിയമത്തിന്റെ കരടില്‍ എന്നിവയാണ് മറ്റുപ്രധാന നിര്‍ദേശങ്ങള്‍.

chandrika: