X

കെ സുരേന്ദ്രന്റെയും പിഎയുടെയും ശബ്ദരേഖകള്‍ പുറത്ത്; കൂടുതല്‍ തെളിവുകള്‍

കണ്ണൂര്‍: എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് പത്തുലക്ഷം രൂപ കൈപ്പറ്റിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പത്ത് ലക്ഷം രൂപ സി കെ ജാനുവിന് നല്‍കാനെത്തുന്നതിന് മുമ്പ് പല തവണ പ്രസീതയെ സുരേന്ദ്രന്‍ വിളിക്കുന്നതിന്റെ കോള്‍ റെക്കോര്‍ഡുകള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. പ്രസീതയുടെ ഫോണില്‍ നിന്ന് ജാനു സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിച്ചു. ജാനുവിന്റെ റൂം നമ്പര്‍ ചോദിച്ച് സുരേന്ദ്രന്റെ പിഎ വിളിച്ചതിന്റെ ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിട്ടുണ്ട്.

ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് മൂന്നിന് കെ.സുരേന്ദ്രന്‍ ആലപ്പുഴ വരാന്‍ പറയുന്നതും പിന്നീട് ജാനു തിരുവനന്തപുരത്ത് എത്തിയോ എന്ന് ഉറപ്പാക്കുന്നതും ശബ്ദരേഖയിലുണ്ട്. തിരുവനന്തപുരത്ത് ഹോട്ടലില്‍ വച്ച് പണം കൈമാറിയെന്നാണ് ആരോപണം.

ഹൊറൈസണ്‍ ഹോട്ടലിലെ 503 ആം നമ്പര്‍ മുറിയിലേക്ക് എത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോട് പ്രസീതയുടെ ഫോണില്‍ നിന്ന് ജാനു പറയുന്നുണ്ട്. ഈ മുറിയില്‍ വച്ച് പത്ത് ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം. വിജയ യാത്രക്കിടെ മാര്‍ച്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ചയ്ക്ക് സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന്‍ ആവശ്യപ്പെടുന്ന കോള്‍ റെക്കോര്‍ഡും പുറത്തുവന്നിട്ടുണ്ട്.

 

web desk 1: