X
    Categories: Sports

വില്യംസന്‍, നിങ്ങളല്ലാതെ ആരാണ് ഹീറോ

കമാല്‍ വരദൂര്‍

ഈ ലോകകപ്പ് ആരുടെ പേരിലായിരിക്കും അറിയപ്പെടാന്‍ പോകുന്നത്. ബെന്‍ സ്‌റ്റോക്‌സിന്റെ പേരിലാണോ? ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ പേരിലാണോ?. 1966 ല്‍ ലോകകപ്പ് ഫുട്‌ബോളില്‍ നേടിയ കിരീടമായിരുന്നു ചരിത്രത്തില്‍ ഇതുവരെ അവര്‍ നേടിയ വലിയ കിരീടം. ഇന്നലെയാണ് ആ ചരിത്രത്തിലേക്ക് ക്രിക്കറ്റ് ലോകകപ്പ് എത്തിയത്. ഇവിടെ ജയിച്ചത് ഇംഗ്ലണ്ട് മാത്രമല്ല അവരുടെ മാന്യതയും കൂടിയാണ്. നമ്മളെല്ലാം വായിച്ച് അറിഞ്ഞത് ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണ്. ഈ ലോകകപ്പ് അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നല്‍ക്കുന്ന ചിത്രം വലുതാണ്. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഏറ്റവും മനോഹരമായി തോന്നിയ ദിവസം ഇന്നലെയായിരുന്നു. ആദ്യ മത്സരം സമനിലയാകുന്നു.പിന്നീട് സൂപ്പര്‍ ഓവര്‍ ആ ചന്തമുള്ള നിമിശം നേരിട്ട് കാണ്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. ഇവിടെ എല്ലാവരും ആ ഫൈനലിനെ വിളിക്കുന്നത് ദി ബസ്റ്റ് ഓഫ് ഫൈനല്‍ എന്നാണ്. ആ വിസ്മയ നിമിശത്തിലും ഏറ്റവും മനോഹരമായി മനസ്സില്‍ തങ്ങി നില്‍ക്കുന്നത് ക്രിക്കറ്റിലെ ജന്റില്‍മാനിസമാണ്. അതില്‍ ഒന്നാം സ്ഥാനം നല്‍ക്കേണ്ടത് കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ്. ചാമ്പ്യന്‍ഷിപ്പില്‍ ഉടനീളം അദ്ദേഹം കാണിച്ച മാന്യത ലോക ക്രിക്കറ്റന് അഭിമാനമാണ്. ദക്ഷിണാഫ്രിക്കക്കെതിരെ മാത്രമാണ് അദ്ദേഹം ക്ഷുഭിതനായത്. പക്ഷെ അതെല്ലാം നമുക്ക് മറക്കാവുന്നതാണ്. ഫൈനലില്‍ മത്സരം കിവീസിന്റെ കൈകളിലേക്ക് എത്തിനില്‍ക്കെ അവസാന ഓവറില്‍ ഇംഗ്ലീഷ് താരം സ്റ്റോക്‌സ് ആദ്യം ഒരു സിക്‌സര്‍ നേടുന്നുണ്ട്. പിന്നീട് ഒരു ഡബിളിന് ശ്രമിക്കവെ സ്റ്റോക്‌സിന്റെ ദേഹത്ത് തട്ടി നിര്‍ണായക സമയത്ത് ഫോറായിയെങ്കിലും അമ്പയറോട് തര്‍ക്കിക്കാനോ വാക്ക് തര്‍ക്കത്തിലേര്‍െപ്പടാനോ വില്യംസ് തുനിഞ്ഞില്ല. വേറെ ഏതൊരു ക്യാപ്റ്റനില്‍ നിന്നും നമുക്ക് കാണാന്‍ സാധിക്കാത്തതാണ് ഫൈനലില്‍ കണ്ടത്. സൂപ്പര്‍ ഓവറില്‍ പൊരുതി തോറ്റ ശേഷം അദ്ദേഹം ഇംഗ്ലീഷ് താരങ്ങളെ അഭിനന്ദിക്കാനും മറന്നില്ല. മത്സര ശേഷം വാര്‍ത്താ സമ്മേളനങ്ങളില്‍ പല മാധ്യമ പ്രവര്‍ത്തകരും ആ ബൗണ്ടറിയെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി അത് കളിയുടെ ഭാഗമാണ് എന്നായിരുന്നു. അതില്‍ പരാതിയില്ല. കോപ്പ അമേരിക്ക ഫുട്‌ബോളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പോലും റഫറിയോട് തര്‍ക്കിക്കുന്നുണ്ട് വാക്ക് തര്‍ക്കത്തിലേര്‍പ്പടുന്നത് നാം കണ്ടതാണ് ആ സാഹചര്യത്തിലാണ് വില്യംസിനെ നാ ം ഓര്‍ത്ത് പോകുന്നത്. തുടര്‍ച്ചയായി രണ്ട് തവണ ഫൈനലില്‍ പ്രവേശിച്ച് ഫൈനലില്‍ മത്സരം കൈപിടിയിലെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ പോലും അദ്ദേഹം ക്ഷുഭിതനായില്ലെങ്കില്‍ അദ്ദേഹം ഒരു പ്രതിഭയാണ്. എല്ലാവരും മാതൃകയാക്കേണ്ട താരമാണ്. ലോകകപ്പില്‍ പത്ത് ടീമുകള്‍ പങ്കെടുക്കുന്നു. മഴ വില്ലനാവുന്നു ചരിത്രം തിരുത്തി ഇംഗ്ലണ്ട് കിരീടം നേടുന്നു എന്നാല്‍ പോലും ഈ ലോകകപ്പിലെ ഹൈലൈറ്റ് തീര്‍ച്ചയായും കെയ്ന്‍ വില്യംസനാണ്. ഫൈനലില്‍ ഇന്ത്യയില്ലെന്നതില്‍ നമുക്കെല്ലാം സങ്കടമുണ്ടായിരുന്നെങ്കിലും ഇന്നലെ ഈ ലോകകപ്പ് തന്ന ഓര്‍മ്മ എന്നും മനസ്സില്‍ നിലനില്‍ക്കും.

chandrika: