കണ്ണൂർ കാപ്പിമലയിൽ വനത്തിനുള്ളിൽ ഉരുൾപൊട്ടി.വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലക്കും കാപ്പിമലക്കും ഇടയിലുള്ള വൈതൽക്കുണ്ടിലെ വനമേഖലയിലാണ് ഉരുൾപൊട്ടിയത് വനത്തിനുള്ളിൽ നിന്നുള്ള മലവെള്ളപ്പാച്ചിലിൽ വീടുകളിൽ വെള്ളം കയറി.ആലങ്കോട് , കരുവഞ്ചാൽ ഭാഗത്തെ 4 വീടുകളിലാണ് വെള്ളം കയറിയത്.ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുമെന്ന് റവന്യു അധികൃതർ അറിയിച്ചു. സമീപത്തെ പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.മുമ്പ് ഉരുൾപൊട്ടലുണ്ടായ മേഖലയാണിത്.അഴീക്കോട് മൂന്നുനിരത്തില്‍ ജനവാസ മേഖലകളില്‍ ഇന്ന് രാവിലെ വെള്ളം കയറിയതിനെ തുടര്‍ന്ന് 13 വീടുകളില്‍ നിന്നായി 57 പേരെ മാറ്റിപ്പാർപ്പിച്ചു.