X

പല്ല് തള്ളിനില്‍ക്കുന്നതിന്റെ പേരില്‍ ജോലി നഷ്ടപ്പെട്ട മുത്തുവിന് ശസ്ത്രക്രിയക്ക് പുതുവഴിതെളിയുന്നു

പല്ല് തള്ളിനല്‍ക്കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട മുത്തുവിന് ശസ്ത്രക്രിയയ്ക്ക് പുതുവഴി തെളിയുന്നു. മുത്തുവിന്റെ ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി തയ്യാറാണെന്ന് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി അറിയിച്ചു. ശസ്ത്രക്രിയ നടക്കാന്‍ പോവുന്നതിലുള്ള സന്തോഷത്തിലാണ് മുത്തു ഇപ്പോള്‍.

ഇതേസമയം ഉന്തിയ പല്ല് കാരണമാണ് യുവാവിന് സര്‍ക്കാര്‍ ജോലി നഷ്ടമായിരുന്നത്. അട്ടപ്പാടി ആനവായ് ഊരിലെ വെള്ളിയുടെ മകന്‍ മുത്തുവിനാണ് പല്ലിന്റെ തകരാറ്മൂലം ജോലിക്ക് തടസ്സമുണ്ടായിരുന്നത്. ബീറ്റ് ഓഫീസര്‍ ജോലിയാണ് തടസ്സമുണ്ടായിരുന്നത്.

ബീറ്റ് ഓഫീസറെ നിയമിക്കാനുള്ള പിഎസ്സിയുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് എഴുത്തു പരീക്ഷയും കായിക ക്ഷമത പരീക്ഷയും മറികടന്നാണ് മുത്തു മുഖാമുഖത്തിന് എത്തിയിരുന്നത്. ഇതിനു മുന്നോടിയായി ശാരീരിക ക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയതാണ് ജോലിക്ക് തടസ്സമുണ്ടാക്കിയിരുന്നത്. ചെറുപ്രായത്തില്‍ സംഭവിച്ച ഒരു വീഴ്ചയിലാണ് മുത്തുവിന്റെ പല്ലിന് തകരാറിന് കാരണം. 18000 രൂപ ചെലവ് വരുന്ന ശാസ്ത്രക്രിയയിലൂടെ തകരാറ് പരിഹരിക്കാം എന്നാണ് ഡോക്ടര്‍മ്മാര്‍ പറഞ്ഞിരുന്നത്.

മുക്കാലില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെ ഉള്‍പനത്തിലാണ് മുത്തു താമസിക്കുന്ന ആനവായ് ഊര്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും കാരണമാണ് മുത്തുവിന്റെ പല്ല് ചികിത്സിച്ച് നേരെയാക്കാന്‍ കഴിയാത്തതെന്ന് മുത്തുവിന്റെ മാതാപിതാക്കള്‍ പറയുന്നു.

 

webdesk14: