X
    Categories: MoreViews

കൊച്ചിയില്‍ കെട്ടിടം ഇടിഞ്ഞുവീണു: മെട്രോ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കി

കൊച്ചി: കലൂരില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണ സാഹചര്യത്തില്‍ മെട്രോ സര്‍വ്വീസുകള്‍ റദ്ദാക്കി. കലൂര്‍ ബസ് സ്റ്റാന്റിനോട് അടുത്തുളള ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിനോട് അടുത്ത് നിര്‍മ്മാണം നടന്നു വരുന്ന ബഹുനില കെട്ടിടമാണ് തകര്‍ന്നത്. ആളപായമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവ സ്ഥലത്ത് ഒരു ഏക്കറോളം വരുന്ന ഭൂമി, ഏതാണ്ട് 10 മീറ്ററോളം താഴേക്കു ഇടിഞ്ഞിട്ടുണ്ട്. ഇത് നിര്‍മ്മാണത്തിനു വേണ്ടി കുഴിച്ചതാണോ അതോ താഴ്ന്നതാണോ എന്ന് വ്യക്തമല്ല. മെട്രോ പില്ലര്‍ 599, 600 എന്നിവയില്‍ നിന്നും മൂന്നു മീറ്റര്‍ മാറി രണ്ടു ഇഞ്ചോളം വരുന്ന വിള്ളലുകള്‍ കാണുന്നുണ്ട്. ഇവയുടെ വീതി കൂടി വരുന്നുണ്ട് എന്ന സംശയത്തില്‍ അവിടെ കൂടി നിന്ന ജനങ്ങളെ പോലീസ് ഒഴിപ്പിച്ചു. ഇവിടെ നിന്നും അഞ്ചു മീറ്റര്‍ മാറിയാണ് ഭൂമി ഇടിഞ്ഞിട്ടുള്ളത്.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. അതേസമയം, ഭൂമിയുടെ ഉപരിതലത്തിലുണ്ടായ മാറ്റത്തെ തുടര്‍ന്നാണ് മെട്രോ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച്ച ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമായിരിക്കും മെട്രോ സര്‍വ്വീസ് നടത്തുക. കലൂര്‍ മുതല്‍ എറണാകുളം നോര്‍ത്ത് വരെയുള്ള ഇടങ്ങളില്‍ വാഹന ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. കെട്ടിടം തകര്‍ന്നുവീണ സ്ഥലത്ത് അഗ്‌നിരക്ഷാ സേനയെത്തി കെട്ടിടത്തിന് അകത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് തിരച്ചില്‍ നടത്തി.

chandrika: