X

ഡോക്ടറെ കുത്തിക്കൊന്ന പ്രതി പരാതിക്കാരനായിരുന്നുവെന്ന് പോലീസ് ; വീഴ്ചയെ ന്യായീകരിച്ച് എഡിജിപി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായെന്ന വിമർശനത്തിനിടെ വിലങ്ങില്ലാതെ പ്രതിയെ ചികിത്സക്കെത്തിച്ചതിൽ എഡിജിപിയുടെ വിശദീകരണം. പ്രതി സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത് പരാതിക്കാരനെന്ന നിലയിലായിരുന്നുവെന്നും ആ സമയത്ത് ഇയാൾ അക്രമാസക്തനായിരുന്നില്ലെന്നുമാണ് എഡിജിപി എം ആർ അജിത് കുമാർ പറഞ്ഞത്.

തന്നെ ആക്രമിക്കുന്നുവെന്ന് ഇയാൾ കൺട്രോൾ റൂമിലേക്ക് വിളിച്ച് പറഞ്ഞതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും പരിക്കേറ്റ നിലയിലായിരുന്നുവെന്നതിനാലാണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്നും എഡിജിപി എംആർ അജിത് കുമാർ പറഞ്ഞു. അതെ സമയം പ്രതി അക്രമാസക്തനായപ്പോൾ കൊണ്ട് വന്ന പോലീസുകാരുടെ ഭാഗത്തുനിന്നും ഇയാളെ കീഴ്‌പ്പെടുത്താനുള്ള ശ്രമം ഉണ്ടായില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ആശുപത്രിയിലെ ജീവനക്കാർ ചേർന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.

webdesk15: