X

പതിനാറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി 25,000 രൂപയ്ക്ക് വിറ്റു; നാല് മാസത്തിന് ശേഷം ബന്ധുക്കള്‍ കുട്ടിയെ കണ്ടെത്തി

ഭോപ്പാല്‍:തട്ടിക്കൊണ്ടുപോയ പതിനാറ് വയസുള്ള പെണ്‍കുട്ടിയെ നാല് മാസത്തിന് ശേഷം പോലീസ് രക്ഷപെടുത്തി. മധ്യപ്രദേശിലെ മണ്ട്‌ല ജില്ലയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ 300 കിലോമീറ്റര്‍ അകലെയുള്ള സാഗര്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നാണ് കണ്ടെത്തിയത്.

സാഗര്‍, മണ്ട്‌ല എന്നിവിടങ്ങളിലെ പോലീസിന്റെ സംയുക്ത നീക്കത്തിനൊടുവില്‍ ധ്വാര ഗ്രാമത്തിലെ ബഹാദൂര്‍ യാദവിന്റെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അനിത യാദവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബഹാദൂര്‍ യാദവിന്റെ കുടുംബാംഗങ്ങളെ പ്രതിചേര്‍ക്കുമെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ തന്റെ പരാതിയില്‍ പോലീസ് നടപടിയെടുത്തിട്ടില്ലെന്നും വിവേക് പവാര്‍, പ്രശാന്ത് ദുബെ എന്നീ സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമം മൂലമാണ് മകളെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. അനിത യാദവ് മകളെ തട്ടിക്കൊണ്ടുപോയതായി നാലുമാസം മുമ്പ് പോലീസില്‍ പരാതി നല്‍കിയെന്നും ഇക്കാര്യത്തില്‍ പൊലീസ് നടപടിയെടുത്തില്ലെന്നും അവര്‍ ആരോപിച്ചു.അനിത യാദവ് പെണ്‍കുട്ടിയെ ബഹാദൂര്‍ യാദവിന്റെ മകന് വിവാഹം കഴിക്കാനായി 25,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നുവെന്നും പ്രശാന്ത് ദുബെ ആരോപിച്ചു.

web desk 3: