X

മാനസികാരോഗ്യവും ക്ഷേമവും

ഹസ്‌ന കളരിക്കല്‍

ഇന്ന് ലോക മാനസികാരോഗ്യ ദിനം

ലോകം അവിശ്വസനീയമായ വേഗത്തിലാണ് നീങ്ങുന്നത്, കൂടെ നമ്മളും. എല്ലാംമാറിക്കൊണ്ടിരിക്കുകയും അതിവേഗം മാറുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഒരു രാജ്യത്തിന്റെ മാനസികാരോഗ്യ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ണായക ഊന്നല്‍ ഇപ്പോഴും പ്രവര്‍ത്തനരഹിതമായി തുടരുന്നു. ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റേണ്ടതിന്റെ ആവശ്യകതയും സമൂഹത്തില്‍ നമ്മുടെ ഉയര്‍ച്ചയുടെ നിലനില്‍പ്പിനായി ചുമത്തപ്പെടുന്നസമ്മര്‍ദ്ദവും അത്യന്താധികം ബാധിച്ചുകൊണ്ടിരിക്കുന്നുണ്ട്. പലപ്പോഴും വലുതോ, മെച്ചപ്പെട്ടതോ, മികച്ചതോ ആയ എന്തെങ്കിലും തേടിക്കൊണ്ടേയിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ലോക വീക്ഷണത്തെയും ജീവിതകാഴ്ചപ്പാടുകളേയും വളരെയധികം അട്ടിമറിച്ചിരിക്കുന്നു. കോവിഡ്19 മഹാമാരിയുടെ വിനാശകരമായ ആഘാതം ലോകത്തെ സ്തംഭിപ്പിക്കുന്നതായിരുന്നു. ജീവിതത്തില്‍ പഠിച്ചതും പരിശ്രമിച്ചതും എല്ലാം വ്യത്യസ്തമായ വഴിത്തിരിവിലേക്ക്എത്തിനില്‍ക്കുന്ന സാഹചര്യം മുന്നില്‍കണ്ടു. പലരും ജീവിതത്തില്‍ വേഗത കുറയ്ക്കാനും പരസ്പരം കേള്‍ക്കാനും കരയാനും തുടങ്ങി. അന്ധകാരത്തിന്റെ മറവിയില്‍നിന്ന് പതിയെ ഉണര്‍ന്ന് സംസാരിക്കാനും ചിന്തിക്കാനും തുടങ്ങി. ഏറ്റവും നിസ്സഹായരും എന്നാല്‍ ചിലപ്പോഴൊക്കെ പ്രതീക്ഷയുള്ളവരുമായി തുടങ്ങി. എല്ലാം മാറിത്തുടങ്ങിയതോടൊപ്പം ആഗോള തലത്തില്‍ മാനസികാരോഗ്യ നിലയുംരോഗങ്ങളും ഏറ്റവും മോശമായ അവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങി. ഏഴ് ബില്ല്യണിലധികം ജനസംഖ്യയുള്ള ലോകത്ത് 10 ല്‍ ഒരാള്‍ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. വികസ്വര രാജ്യങ്ങളില്‍, 75 ശതമാനത്തിലധികം ആളുകള്‍ക്കും ഇപ്പോഴും ഒരു തരത്തിലുമുള്ള മാനസികാരോഗ്യ സേവനങ്ങളും ലഭിക്കാതെ പോകുന്നു എന്നതാണ് വാസ്തവം. കോവിഡ് 19 നുശേഷം ഡിപ്രെഷന്‍, ഉത്കണ്ഠ തുടങ്ങിയ രോഗാവസ്ഥ 25 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്നതായാണ് കണക്കുകള്‍ പറയുന്നത്. ഇതെല്ലം മുന്‍നിര്‍ത്തികൊണ്ട് സമൂഹത്തിന്റെ മാനസികാരോഗ്യ സംരക്ഷണംചുമതലപ്പെട്ടിരിക്കുന്നത് ഓരോ വ്യക്തികള്‍ക്ക് മാത്രമല്ല, സര്‍ക്കാര്‍ തലത്തിലുള്ളനയങ്ങളും മാറ്റങ്ങളും മുന്‍നിരയില്‍ വരേണ്ടതാണ്.

ഗുണനിലവാരമുള്ള മാനസികാരോഗ്യ സേവനങ്ങളും ചികിത്സാസൗകര്യങ്ങളും ഉറപ്പുവരുത്തുക, മാനസികരോഗ സാധ്യത കുറയ്ക്കുന്ന പ്രതിരോധനടപടികള്‍ എടുക്കുക, സാമൂഹിക ഉള്‍പ്പെടുത്തല്‍ നയങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന പൗരന്മാര്‍ക്കും കുടുംബങ്ങള്‍ക്കുംപിന്തുണാ നടപടികള്‍ നല്‍കുക, സ്‌കൂള്‍കോളജ് തലത്തില്‍ തന്നെ ബോധവത്കരണ പരിപാടികള്‍ നടത്തുക, മാനസികാരോഗ്യ സാക്ഷരത മെച്ചപ്പെടുത്താന്‍ നടപടികള്‍ എടുക്കുക തുടങ്ങിയവയെല്ലാംഅനിവാര്യമാണ്. ഇതിനോടൊപ്പം ലൈഫ്‌സ്പന്‍ഇന്റര്‍വെന്‍ഷന്‍സ് അഥവാ ജീവിതകാലയളവിലെ ഗര്‍ഭം, ജനനം, കുട്ടിക്കാലം, കൗമാര പ്രായം, പ്രായപൂര്‍ത്തിയായവര്‍, മുതിര്‍ന്നവര്‍ തുടങ്ങി ഓരോ ഘട്ടത്തിലും നല്‍കേണ്ട മാനസിക ശാരീരികപിന്തുണകള്‍ മുതല്‍ക്കൂട്ടായി കണക്കാക്കാവുന്നതാണ്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കെതിരെയുള്ളകളങ്കവും വിവേചനവും പരിഹരിക്കുക ന്നതും സമൂഹം എന്ന നിലയില്‍ ഒറ്റക്കെട്ടായി പൊരുതേണ്ട ഒന്നാണ്.

കോവിഡ് മഹാമാരി വന്നപ്പോള്‍ ഒറ്റക്കെട്ടായി ആരോഗ്യ മേഖല നിലനിന്നത് പ്രശംസനീയം തന്നെയാണ്. എന്നിരുന്നാലും, ഓരോ രാജ്യവും മാനസിക ശാരീരികാരോഗ്യ പ്രതിസന്ധികളെ കാര്യക്ഷമമായി അതിജീവിക്കാനോ നേരിടാനോ ഇതുവരെ തയ്യാറായിട്ടില്ല എന്നത് സര്‍ക്കാരിന്റെയും ജനങ്ങളുടെയും അസമത്വതയുംദുര്‍ബലവുമായ അവസ്ഥയെ വ്യക്തമായി ചൂണ്ടികാണിക്കുന്നു.
ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിന പ്രമേയം ‘എല്ലാവരുടെയും മാനസികാരോഗ്യവും ക്ഷേമവും ആഗോള മുന്‍ഗണനയാക്കുക’ എന്നതാണ്. മാനസികാരോഗ്യം ശാരീരികാരോഗ്യം പോലെതന്നെ ഏറ്റവുമധികം മുന്‍തൂക്കം കൊടുക്കേണ്ട ഒന്നാണ്. നിങ്ങളോ നിങ്ങക്കറിയാവുന്ന ആരെങ്കിലും മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അനുയോജ്യമായ മാനസികാരോഗ്യ ചികിത്സാസഹായങ്ങളും സേവനങ്ങളും തേടേണ്ടതാണ്.

(വെള്ളിമാട്കുന്ന് PSCHY- സെന്റര്‍ ഫോര്‍ സൈക്കോസോഷ്യല്‍ ആന്റ് റീഹാബിറ്റേഷന്‍ സര്‍വീസസ് ക്ലിനിക്കല്‍ സൈ ക്കോളജിസ്റ്റാണ് ലേഖിക)

web desk 3: