X
    Categories: keralaNews

പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ തനിക്കെന്നും ഊർജ്ജമാണ്, കൊടുവള്ളിയുടെ വികസന സ്വപ്നങ്ങൾക്ക് നിറം പകരാൻ എന്നും കൂടെയുണ്ടാവും: എം.കെ മുനീർ

കൊടുവള്ളി: മുൻ മുഖ്യമന്ത്രിയും കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഡോ.എം.കെ മുനീറിൻ്റെ പിതാവുമായ സി.എച്ച് മുഹമ്മദ് കോയയോടൊപ്പം പൊതു പ്രവർത്തന രംഗത്തുണ്ടായിരുന്ന കൊടുവള്ളിയിലെ മുതിർന്ന യു.ഡി.എഫ് പ്രവർത്തരുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് സ്ഥാനാർത്ഥി പര്യടനയാത്ര മണ്ഡലത്തിൻ്റെ ഹൃദയം കവർന്നു. വമ്പിച്ച സ്വീകരണമാണ് എല്ലാ കേന്ദ്രങ്ങളിലും ലഭിച്ചത്.

പര്യടനം മുൻസിപ്പാലിറ്റിയിലെ പനക്കോടുള്ള സ്വീകരണ കേന്ദ്രത്തിൽ വെച്ച്  എം.എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. സ്വാമിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. വാവാട്, ഇരുമോത്ത്, വാവാട് സെൻ്റർ, നെല്ലാങ്കണ്ടി, പാലക്കുറ്റി, ആനപ്പാറ, പട്ടിണിക്കര, കളരാന്തിരി, പോർങ്ങോട്ടൂർ എന്നീ കേന്ദ്രങ്ങളിലൂടെയായി പര്യടനം പൊയിലങ്ങാടിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലായി വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളും, പൂച്ചെണ്ടുകളും, ഹാരങ്ങൾ അണിയിച്ചും സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

വാവാട് വെച്ച് നടന്ന സ്വീകരണ പരിപാടിയിൽ സി.എച്ച് മുഹമ്മദ് കോയയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ച് മുതിർന്ന പ്രവർത്തകർ സ്ഥാനാർത്ഥിയുമായി സംവദിച്ചു. പിതാവിനെ കുറിച്ചുള്ള ഓർമ്മകൾ തനിക്കെന്നും ഊർജ്ജമാണെന്നും, കൊടുവള്ളിയുടെ വികസന സ്വപ്നങ്ങൾക്ക് നിറം പകരാൻ എന്നും കൂടെയുണ്ടാവുമെന്നും എം.കെ മുനീർ വോട്ടഭ്യർത്ഥിച്ച് സംസാരിക്കവെ പറഞ്ഞു.

ഉദ്ഘാടന സമ്മേളത്തിൽ എം.എ റസാക്ക് മാസ്റ്റർ, വി.എം ഉമ്മർ മാസ്റ്റർ, എ. അരവിന്ദൻ, സി.ടി ഭരതൻ മാസ്റ്റർ, പി.പി കുഞ്ഞായിൻ, പി.സി ഹബീബ് തമ്പി, കെ.കെ.എ ഖാദർ,കെ.കെ ജബ്ബാർമാസ്റ്റർ,കെ.പി അബ്ദുൽ മജീദ്, കെ.പി മുഹമ്മദ് സംസാരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: