kerala
പിതാവിനെക്കുറിച്ചുള്ള ഓർമ്മകൾ തനിക്കെന്നും ഊർജ്ജമാണ്, കൊടുവള്ളിയുടെ വികസന സ്വപ്നങ്ങൾക്ക് നിറം പകരാൻ എന്നും കൂടെയുണ്ടാവും: എം.കെ മുനീർ
വന്‍ ജനക്കൂട്ടമാണ് ഓരോ സ്വീകരണകേന്ദ്രങ്ങളിലും തടിച്ചുകൂടുന്നത്
കൊടുവള്ളി: മുൻ മുഖ്യമന്ത്രിയും കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഡോ.എം.കെ മുനീറിൻ്റെ പിതാവുമായ സി.എച്ച് മുഹമ്മദ് കോയയോടൊപ്പം പൊതു പ്രവർത്തന രംഗത്തുണ്ടായിരുന്ന കൊടുവള്ളിയിലെ മുതിർന്ന യു.ഡി.എഫ് പ്രവർത്തരുടെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് സ്ഥാനാർത്ഥി പര്യടനയാത്ര മണ്ഡലത്തിൻ്റെ ഹൃദയം കവർന്നു. വമ്പിച്ച സ്വീകരണമാണ് എല്ലാ കേന്ദ്രങ്ങളിലും ലഭിച്ചത്.
പര്യടനം മുൻസിപ്പാലിറ്റിയിലെ പനക്കോടുള്ള സ്വീകരണ കേന്ദ്രത്തിൽ വെച്ച് എം.എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. സ്വാമിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. വാവാട്, ഇരുമോത്ത്, വാവാട് സെൻ്റർ, നെല്ലാങ്കണ്ടി, പാലക്കുറ്റി, ആനപ്പാറ, പട്ടിണിക്കര, കളരാന്തിരി, പോർങ്ങോട്ടൂർ എന്നീ കേന്ദ്രങ്ങളിലൂടെയായി പര്യടനം പൊയിലങ്ങാടിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിലായി വിദ്യാർത്ഥികൾ വരച്ച ചിത്രങ്ങളും, പൂച്ചെണ്ടുകളും, ഹാരങ്ങൾ അണിയിച്ചും സ്ഥാനാർത്ഥിയെ സ്വീകരിച്ചു.
വാവാട് വെച്ച് നടന്ന സ്വീകരണ പരിപാടിയിൽ സി.എച്ച് മുഹമ്മദ് കോയയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ച് മുതിർന്ന പ്രവർത്തകർ സ്ഥാനാർത്ഥിയുമായി സംവദിച്ചു. പിതാവിനെ കുറിച്ചുള്ള ഓർമ്മകൾ തനിക്കെന്നും ഊർജ്ജമാണെന്നും, കൊടുവള്ളിയുടെ വികസന സ്വപ്നങ്ങൾക്ക് നിറം പകരാൻ എന്നും കൂടെയുണ്ടാവുമെന്നും എം.കെ മുനീർ വോട്ടഭ്യർത്ഥിച്ച് സംസാരിക്കവെ പറഞ്ഞു.
ഉദ്ഘാടന സമ്മേളത്തിൽ എം.എ റസാക്ക് മാസ്റ്റർ, വി.എം ഉമ്മർ മാസ്റ്റർ, എ. അരവിന്ദൻ, സി.ടി ഭരതൻ മാസ്റ്റർ, പി.പി കുഞ്ഞായിൻ, പി.സി ഹബീബ് തമ്പി, കെ.കെ.എ ഖാദർ,കെ.കെ ജബ്ബാർമാസ്റ്റർ,കെ.പി അബ്ദുൽ മജീദ്, കെ.പി മുഹമ്മദ് സംസാരിച്ചു.
kerala
”വിചാരണക്കോടതിയില്‍ വിശ്വാസമില്ല”; നടിയെ ആക്രമിച്ച കേസ് വിധിയില്‍ പ്രതികരണവുമായി അതിജീവിത
വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും സാമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ അതിജീവിത വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി അതിജീവിത രംഗത്തെത്തി. വിചാരണക്കോടതിയില്‍ വിശ്വാസമില്ലെന്നും വിധിയില്‍ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും സാമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ അതിജീവിത വ്യക്തമാക്കി. വിധി പ്രസ്താവിച്ച ശേഷം ആദ്യമായാണ് അതിജീവിത പ്രതികരിക്കുന്നത്.
ഒന്നാം പ്രതി തന്റെ ഡ്രൈവറാണെന്ന വാദം ശുദ്ധ നുണയാണെന്ന് അതിജീവിത കുറിപ്പില്‍ പറഞ്ഞു. 2020-ന്റെ അവസാനത്തോടെ തന്നെ കേസില്‍ ചില അന്യായമായ നീക്കങ്ങള്‍ നടക്കുന്നതായി തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് കേസ് അടുക്കുമ്പോള്‍ മാത്രം, അതുവരെ കൈകാര്യം ചെയ്തിരുന്ന രീതിയില്‍ നിന്ന് അന്വേഷണം വഴിമാറുന്നതായി പ്രോസിക്യൂഷനും മനസ്സിലായിരുന്നുവെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
kerala
പാലക്കാട് തോറ്റതിന് പിന്നാലെ സിപിഎം സ്ഥാനാര്‍ഥി പോയത് ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിന്
നഗരസഭയിലെ 24ാം വാര്‍ഡിലെ നമ്പിയംപടിയിലെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കെടുത്തത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പോയത് ബിജെപി സ്ഥാനാര്‍ഥിയുടെ ആഹ്ലാദ പ്രകടനത്തിന്. നഗരസഭയിലെ 24ാം വാര്‍ഡിലെ നമ്പിയംപടിയിലെ അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ മത്സരിച്ച സ്ഥാനാര്‍ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തില്‍ പങ്കെടുത്തത്.
റാലിയില്‍ പങ്കെടുത്ത അഞ്ജു ചുവടുവയ്ക്കുന്നതിന്റെ വിഡിയോയും പുറത്ത് വന്നിരുന്നു. 30 വാര്‍ഡുള്ള നഗരസഭയില്‍ എട്ട് ഇടത്ത് മാത്രമാണ് സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. അതില്‍ ഒരു വാര്‍ഡാണ് നമ്പിയംപടി. യുഡിഎഫിന്റെ ഷീജ രമേശാണ് നഗരസഭയില്‍ നമ്പിയംപടിയില്‍ വിജയിച്ചത്.
kerala
ദേശീയപാതയില്‍ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി
ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ബാബുവിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ബാബുവിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബാബു ഓടിച്ചിരുന്ന എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസ് ശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം നിര്‍ത്തിയിട്ട് ഇറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ കണ്ടക്ടര്‍ ഇടപെട്ട് മറ്റൊരു ബസില്‍ കയറ്റിവിട്ടു. പിന്നാലെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
-
kerala23 hours agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
Sports3 days agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
kerala2 days agoഅമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
-
news2 days agoനടി ആക്രമിക്കപ്പെട്ട കേസ്; പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും
-
india3 days agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala3 days agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india3 days agoസ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി
-
kerala2 days agoനീതി ലഭിച്ചില്ലെന്ന് അതിജീവിത പറയുമ്പോള്‍, നീതി ലഭിച്ചു എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും; പ്രേംകുമാര്‍
