Connect with us

Badminton

പതിനൊന്നാമത് നോബിൾ ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ സമാപനം

Published

on

ദമ്മാം: നോബിൾ ബാഡ്മിന്റൺ ക്ലബും റാസ്താനുര അറാംകോയും ചേർന്നു സങ്കടിപ്പിച്ച പതിനൊന്നാമത് മെഗാ ഡബിൾ‍സ്‌ ടൂര്ണമെന്റ് റാസ്താനുര അരാംകോ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ജൂൺ 2, 3 തീയതികളിലായി 2 ഇൻഡോർ കോർട്ടുകളിൽ നടന്ന മത്സരങ്ങളിൽ 450ൽ പരം കളിക്കാർ പങ്കെടുത്തു. മെൻസ്, ലേഡീസ്, മിക്സഡ് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു.

മെൻസ് സൂപ്പർ പ്രീമിയറിൽ അക്ബർ – ഡിമാസ് ജോഡി റിക്കോ – റെക്സാ കൂട്ടുകെട്ടിനെ തോൽപ്പിച്ച് വിജയികളായി. പ്രീമിയറിൽ ഫഹദ് – ഡിമാസ് ജോഡി ആവെശകരമായ ഫൈനലിൽ അമേർജിത് – അമ്മാർ ടീമിനെ തോൽപിച്ചു. ചാമ്പ്യൻഷിപ്പ് ഫ്ലൈറ്റിൽ അമീർ – ആബേൽ ജോൺ ടീം അസ്‌ലം – നൗഷീർ ടീമിനെ തോൽപ്പിച്ച്. ലേഡീസ് ഡബിൾ‍സ്‌ ടോപ് ഫ്ലൈറ്റിൽ ബിയൻക – ഗാർനെറ്റ്‌ ടീം ഇഷ – നൈയഹ്‌ ടീമിനെ തോൾപിച്ചു. മിക്സഡ് ഡബിൾ‍സ്‌ ചാമ്പ്യൻഷിപ്പ് ഫ്ലൈറ്റിൽ അഖിൽ – ആദിത്യ ടീം അമീർ – മാഹീൻ ടീമിനെ തോൽപ്പിച്ചു.
ഫഹദ് അൽ ഷെമീറി ടൂർണമെന്റ് ഉൽഘാടനം ചെയ്തു. പെർകിൻസ് ഡിവിഷണൽ സെയിൽസ് മാനേജർ അബ്ദുൽ റൗഫ് സോവനീർ പ്രകാശനം ചെയ്തു.
വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ടൂർണമെന്റ് സ്പോൺസർമാരായ കാനൂ ഗ്രൂപ്പ് സീനിയർ ഫിനാൻസ് മാനേജർ സുരേഷ്, സെദ്‌രീസ്സ് ഗ്രൂപ്പ് കൺട്രി മാനേജർ അർഷദ്‌ സലാഹുദീൻ, പോർട്ട്‌ഗോഡ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ദിനേശ്, രാഗേഷ് റാസ്താനുര അരാംകൊ ബാഡ്മിന്റൺ പ്രസിഡന്റ് ഹരിബാബു എന്നിവർ വിതരണം ചെയ്തു.
നോബിൾ ക്ലബ് അംഗങ്ങളായ ഷറഫുദീൻ കാസിം, അബ്ദുൽ ജബ്ബാർ, പ്രശാന്ത് എന്നിവരെ മെമെന്റൊ നൽകി ആദരിച്ചു.
നോബിൾ ക്ലബ് പ്രസിഡന്റ് ഡോ. ഹസ്സൻ മുഹമ്മദ്, ചെയർമാൻ ഖാലിദ് സാലെ, ടൂർണമെന്റ് കോർഡിനേറ്റർ രാകേഷ് പി നായർ, ജീവൻ കുമാർ, വർഗീസ് ചെറിയാൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

Badminton

എച്ച്എസ് പ്രണോയ് പൊരുതി തോറ്റു ;ഓസ്‌ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ചൈനയുടെ വെങ് ഹോങ് യാങ്ങിന് ;

ആദ്യ ​ഗെയിം നഷ്ടമായതിനുശേഷം ശക്തമായി തിരിച്ചുവന്ന പ്രണോയ് അവസാനം വരെ പോരാടിയാണ് പരാജയം സമ്മതിച്ചത്

Published

on

ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ കിരീടം ചൈനയുടെ വെങ് ഹോങ് യാങ്ങിന്. ആവേശകരമായ പുരുഷ സിംഗിൾസ് ഫൈനലിൽ എച്ച്എസ് പ്രണോയ് പൊരുതി തോറ്റു. ഒരു മണിക്കൂറും 30 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 21-9, 21-23, 22-20 എന്ന സ്‌കോറിനായിരുന്നു യാങ്ങിന്റെ വിജയം.ആദ്യ ​ഗെയിം നഷ്ടമായതിനുശേഷം ശക്തമായി തിരിച്ചുവന്ന പ്രണോയ് അവസാനം വരെ പോരാടിയാണ് പരാജയം സമ്മതിച്ചത്. ശനിയാഴ്ച നടന്ന സെമിഫൈനലിൽ 21-18, 21-12 എന്ന സ്‌കോറിന് പ്രിയാൻഷു രജാവത്തിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ചാണ് പ്രണോയ് ഫൈനലിലെത്തിയത്. 21-19, 13-21, 21-13 എന്ന സ്‌കോറിന് മലേഷ്യയുടെ ലീ സി ജിയയെ പരാജയപ്പെടുത്തിയാണ് വെങ് ഹോങ് ഫൈനൽ ഉറപ്പിച്ചത്

 

Continue Reading

Badminton

മലയാളിതാരമായ എച്ച്. എസ്. പ്രണോയ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ഫൈനലില്‍

മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടത്തില്‍ കലാശപ്പോരിനെത്തിയ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിലും പ്രണോയിയുടെ എതിരാളി.

Published

on

മലയാളിതാരമായ ഇന്ത്യയുടെ എച്ച്. എസ്. പ്രണോയ് 2023 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.സെമിയില്‍ ഇന്ത്യയുടെ സഹതാരം പ്രിയാന്‍ഷു രജാവത്തിനെ പരാജയപ്പെടുത്തിയാണ് ലോക ഒന്‍പതാം നമ്പര്‍ താരമായ പ്രണോയ് ഫൈനലിലെത്തിയത്.നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയിയുടെ വിജയം. സ്‌കോര്‍: 21-18, 21-12. ഈ സീസണിലെ പ്രണോയിയുടെ രണ്ടാം ഫൈനലാണിത്. നേരത്തേ മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം താരം സ്വന്തമാക്കിയിരുന്നു. മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടത്തില്‍ കലാശപ്പോരിനെത്തിയ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിലും പ്രണോയിയുടെ എതിരാളി.

Continue Reading

Badminton

സഊദി ദേശീയ ഗെയിംസ്: കൊടുവള്ളി സ്വദേശിനിക്ക് സ്വര്‍ണ്ണ മെഡലും ഒരു മില്യണ്‍ റിയാലും സമ്മാനം

കോഴിക്കോട് കൊടുവള്ളിയിലെ ഖദീജ നിസയാണ് ബാഡ്മിന്റണ്‍ വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പില്‍ സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: പ്രഥമ സഊദി ദേശീയ ഗെയിംസില്‍ ഇന്ത്യക്ക് സുവര്‍ണ്ണ തിളക്കം. കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി സ്വര്‍ണ്ണ മെഡലും രണ്ടേകാല്‍ കോടിയോളം രൂപയും സമ്മാനം നേടിയാണ് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചത് . റിയാദിലെ അല്‍ നജ്ദ് ക്ലബ്ബിനെ പ്രതിനിധീകരിച്ച കോഴിക്കോട് കൊടുവള്ളിയിലെ ഖദീജ നിസയാണ് ബാഡ്മിന്റണ്‍ വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പില്‍ സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. റിയാദിലെ ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഖദീജ നിസ റിയാദിലെ ഐ ടി എന്‍ജിനീയറായ കൊടുവള്ളി സ്വദേശി കൂടത്തിങ്ങല്‍ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ്. സഊദി ഇതാദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസില്‍ മത്സരിച്ച ഏക മലയാളി താരമാണ് ഖദീജ നിസ. സഊദിയില്‍ ജനിച്ച വിദേശികള്‍ക്കും ഗെയിംസില്‍ പങ്കാളികളാകാം എന്ന ആനുകൂല്യമാണ് മത്സരത്തില്‍ പങ്കെടുക്കാനും സ്വപ്‌നതുല്യമായ നേട്ടം കൈവരിക്കാനും ഖദീജയെ തുണച്ചത്. ഖദീജ നിസയെ കൂടാതെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹൈദരാബാദ് സ്വദേശിയായ ശൈഖ് മെഹദ് ഷായും മത്സരത്തില്‍ സ്വര്‍ണ്ണ മെഡലും ഒരു മില്യണ്‍ റിയാലും സമ്മാനം നേടിയിട്ടുണ്ട്.

സഊദിയില്‍ ഒക്‌ടോബര്‍ 28 നാണ് ദേശീയ ഗെയിംസ് ആരംഭിച്ചത്. ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്ക് തുടക്കമായത് നവംബര്‍ ഒന്നിനായിരുന്നു. വിവിധ ക്ലബുകളുടെ പൂളുകള്‍ തമ്മിലുള്ള ആദ്യ മത്സരത്തില്‍ അനായാസം ജയിച്ചുകയറിയ ഖദീജ നിസ ബുധനാഴ്ച്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലും വ്യാഴാഴ്ച്ച നടന്ന സെമിഫൈനലിലും വിജയിച്ചതോടെ ഫൈനലില്‍ നേരിട്ട സെറ്റുകള്‍ക്ക് തന്റെ എതിരാളിയെ പരാജയപ്പെടുത്തി വിജയകിരീടം ചൂടുകയായിരുന്നു. ഫൈനലില്‍ അല്‍ ഹിലാല്‍ ക്ലബിന്റെ ഹലാല്‍ അല്‍ മുദരിയ്യയെ 2111, 2110 എന്ന സ്‌കോറിനാണ് അടിയറവ് പറയിച്ചത്.ദേശീയ ഗെയിംസിന്റെ മുന്നോടിയായി രണ്ടര മാസം മുമ്പേ ആരംഭിച്ച പ്രീ ക്വാളിഫിക്കേഷന്‍ മത്സരങ്ങളില്‍ സഊദിയിലെയും വിദേശങ്ങളിലെയും പ്രഗത്ഭരായ മത്സരാര്‍ത്ഥികളുമായി പോരാടിയാണ് ദേശീയ ഗെയിംസിലേക്ക് നിസ യോഗ്യത നേടിയത്.

സഊദിയിലെ ഇന്ത്യന്‍ സമൂഹത്തിനും പ്രത്യേകിച്ച് മലയാളികള്‍ക്കും അഭിമാനകരമായ രീതിയില്‍ വിജയം കൊയ്ത ഖദീജ നിസ പിതാവ് ലത്തീഫില്‍ നിന്ന് ലഭിച്ച പ്രോത്സാഹനമാണ് സുവര്‍ണ്ണ നേട്ടത്തിലേക്ക് എത്തിച്ചത് . ലത്തീഫിന്റെ പിതാവ് കൊടുവള്ളിയില്‍ കൂടത്തിങ്ങല്‍ ഇബ്രാഹിം ഹാജിയും പഴയ കാല ബാഡ്മിന്റണ്‍ , വോളിബാള്‍ താരമായിരുന്നു. സഊദിയില്‍ സിന്‍മാര്‍ ബാഡ്മിന്റണ്‍ അക്കാദമിയില്‍ അംഗമായ ലത്തീഫ് നാട്ടിലും വിവിധ ക്ലബ്ബുകളില്‍ താരമായിരുന്നു. നേരത്തെ വയനാട് ജില്ലാ ചാമ്പ്യനും സഊദിയില്‍ ദേശീയ സബ്ജൂനിയര്‍ സിംഗിള്‍സ് ചാമ്പ്യനും ജിസിസി ചാമ്പ്യനുമായിരുന്നു ഖദീജ നിസ.

ഇന്ത്യയില്‍ നിന്ന് ഖദീജ നിസയെ കൂടാതെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹൈദരാബാദ് സ്വദേശിയായ ശൈഖ് മെഹദ് ഷായും മത്സരത്തില്‍ സ്വര്‍ണ്ണ മെഡലും ഒരു മില്യണ്‍ റിയാലും സമ്മാനം നേടിയിട്ടുണ്ട്. റെയ ഫാത്തിമ, നേഹ , ഹയ്‌സ് മറിയം , മുഹമ്മദ് നസ്മി എന്നിവര്‍ സഹോദരങ്ങളാണ്. മില്യണ്‍ തിളക്കമുള്ള വിജയത്തിന് ഖദീജ നിസയെ തേടി അനുമോദന പ്രവാഹമാണ് . അദ്ഭുതകരമായ വിധത്തില്‍ വിജയിച്ച ഖദീജ നിസയെ കെഎംസിസി സഊദി നാഷനല്‍ കമ്മിറ്റി, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി, റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി, കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി, കോഴിക്കോടന്‍സ് തുടങ്ങിയ സംഘടനകള്‍ അഭിനന്ദിച്ചു.

Continue Reading

Trending