india
ഫലസ്തീന്‍ പരിഹാരത്തിന് ഇന്ത്യക്ക് നിര്‍ണായക പങ്ക്
ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.
അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ /
ലുഖ്മാന്‍ മമ്പാട്
ലോക ഫലസ്തീന്‍ ദിനത്തില്‍ സ്വന്തം നാട് പോലെ പ്രിയപ്പെട്ടൊരിടമാണ് അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ തേടിയത്. ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ കേരളത്തിലേക്ക് വരുമ്പോള്‍ സാന്ത്വനതീരമാവാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്; ഇസ്രാഈല്‍ തീമഴ പെയ്യിക്കുമ്പോള്‍ പ്രത്യേകിച്ചും. ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.
? എന്താണ് യഥാര്‍ത്ഥത്തില്‍ ഗസ്സയില്‍ നടക്കുന്നത്.
– ആധുനിക നാഗരിക സമൂഹത്തിന് ഒരിക്കലും ഊഹിക്കാന്‍ കഴിയാത്ത ചെയ്തികളാണ് ഗസ്സയില്‍ ഇസ്രാഈല്‍ പ്രയോഗിക്കുന്നത്. ഫലസ്തീന്റെ അവശേഷിക്കുന്ന ഭൂമിയും സ്വത്തും സ്വന്തമാക്കാനാണ് നീക്കം. അതിന് ആക്കംകൂട്ടുന്ന ഒട്ടേറെ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. കാര്യമായ ഭരണ നേട്ടമില്ലാതെ ജനങ്ങളുടെമുന്നില്‍ പരുങ്ങലിലാവുമ്പോള്‍ ഫലസ്തീകളുടെ ചോരകൊണ്ട് വിജയം രചിക്കാമെന്നാണവരുടെ വ്യാമോഹം. മനുഷ്യത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നു. ആയിരക്കണക്കിന് പേര്‍ മരിച്ചു. അതിന്റെ എത്രയോ ഇരട്ടി പരിക്കേറ്റ് ചികിത്സപോലും ലഭിക്കാതെ ജീവശ്വാസത്തിനായി കേഴുന്നു. വെള്ളവും ഭക്ഷണവും മരുന്നും വെളിച്ചവുമില്ലാതെ (വിതുമ്പുന്നു), ഭൂമിയിലെ നരകമാക്കുകയാണവിടെ. ഫലസ്തീനില്‍ ഇടതടവില്ലാതെ മാരക ബോംബുകള്‍ വര്‍ഷിക്കുന്നു. ഗസ്സയില്‍ 70 ശതമാനം വരുന്ന ജനത ദാരിദ്ര്യത്തിലായിരുന്നു. ഇപ്പോഴത് നൂറു ശതമാനമായി.
? ഇസ്രാഈല്‍ പട്ടാളം മാധ്യമങ്ങളെയും ലക്ഷ്യംവെക്കുന്നു. ഫലസ്തീനില്‍ നിന്ന് ശരിയായ വിവരം ലോകത്തിന് ലഭിക്കുന്നില്ലേ.
– ശരിയായ ചിത്രം ലോകത്തിന്മുമ്പില്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോഴും എക്‌സിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും പലതും ലോകത്തിന്മുമ്പില്‍ വെളിപ്പെടുന്നുണ്ടല്ലോ. അല്‍ജസീറ മാത്രമാണ് ശരിയായ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കാന്‍ കഷ്ടപ്പെടുന്നത്. അവരുടെ ഓഫീസ് തകര്‍ത്തു. ഗസ്സയിലെ അല്‍ജസീറ ചീഫിന്റെ കുടുംബത്തെ ഉന്മൂലനം ചെയ്തു. 66 മാധ്യമപ്രവര്‍ത്തകരാണ് ഇതുവരെ കൊലചെയ്യപ്പെട്ടത്. വംശഹത്യ ചെയ്യുമ്പോള്‍ ലോകമറിയാതെ ചെയ്യാമെന്നതിനൊപ്പം കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ച് എല്ലാ ക്രൂരതയെയും ന്യായീകരിക്കാനും ശ്രമിക്കുന്നു.
? ഇസ്രാഈലിന്റെ മനുഷ്യരഹിതമായ കൂട്ടക്കുരുതി ലോകത്തിന് ബോധ്യപ്പെട്ടു. പക്ഷേ, അവരെ തടയാനാവുന്നില്ല
– അങ്ങനെ നിരാശപ്പെടാനൊന്നുമില്ല. പുണ്യഭൂമിയും മസ്ജിദുല്‍ അഖ്‌സയും മോചിപ്പിച്ചല്ലാതെ, സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമായാലല്ലാതെ ഞങ്ങള്‍ അടങ്ങില്ല. മുക്കാല്‍ നൂറ്റാണ്ടായി ഞങ്ങള്‍ പൊരുതുകയാണ്. ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പരിശ്രമത്തെ അത്രവേഗമൊന്നും തളര്‍ത്താനാവില്ലെന്നതല്ലേ ചരിത്രം. ഇസ്രാഈല്‍ ഭരണകൂടം രാഷ്ട്രീയം കളിക്കുകയാണ്. സാധാരണക്കാരെയാണ് യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രിയും ആ സ്ഥാനത്തിന് യോഗ്യനല്ല. ഫലസ്തീനികളെ മനുഷ്യ മൃഗങ്ങള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ് അവരൊക്കെയെന്നതാണ് ഏറെ അപഹാസ്യം. ഫാഷിസ്റ്റ് സയണിസ്റ്റ് ഭരണകൂടമാണ് ഇസ്രാഈലിലേതെന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.
? ഹമാസിനെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി കാരണം മെനയുന്ന ഇസ്രാഈല്‍ ഫലസ്തീനികളെ ഒന്നടങ്കം വംശഹത്യ ചെയ്യുന്നു
– ഹമാസിനെ യുദ്ധം ബാധിക്കില്ല. അതിന്റെ നേതാക്കളുടെ കുടുംബങ്ങളെയും അംഗങ്ങളെയും കൊലപ്പെടുത്താന്‍ ഇസ്രാഈലിന് കഴിഞ്ഞേക്കും. പക്ഷേ, തോല്‍പ്പിക്കാനാവില്ല. ഫലസ്തീന്‍ സ്വാതന്ത്ര്യസമര പോരാളികളായ ഹമാസ് ഒരിക്കലും ഭീകര സംഘടനയല്ല. ഗതികെട്ട് നടത്തുന്ന ചെറുത്തുനില്‍പ്പുകളെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി വംശഹത്യ നടത്തുന്നത് തിരിച്ചറിയാന്‍ ലോക സമൂഹത്തിനാവും. ഹമാസിന്റെ സ്വാധീന മേഖലയല്ലാത്ത വെസ്റ്റ് ബാങ്കില്‍ എന്തിനാണ് ഇസ്രാഈല്‍ കൂട്ടക്കുരുതി നടത്തുന്നത്. ജനിച്ചമണ്ണില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട, കുടിയേറ്റക്കാരായി മാറിയവരായി ഞങ്ങള്‍. യുക്രെയ്ന്‍ വിഷയത്തിലും ഫലസ്തീന്റെ കാര്യത്തിലും അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്.
? ഇന്ത്യ പരമ്പരാഗതമായി ഫലസ്തീനൊപ്പമായിരുന്നു. പുതിയ നയംമാറ്റത്തെ എങ്ങനെ കാണുന്നു
– ഇന്ത്യ-ഫലസ്തീന്‍ ബന്ധത്തില്‍ വലിയ മാറ്റമുണ്ടായി, ഞങ്ങളെ കയ്യൊഴിഞ്ഞു എന്നൊന്നും തോന്നുന്നില്ല. ഫലസ്തീനെ പോലെ ഇസ്രാഈലിനെയും സുഹൃത്താക്കി എന്നതാണ് വ്യത്യാസം. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രാഈലില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന പ്രമേയം ഇന്ത്യ അനുകൂലിച്ച് വോട്ടു ചെയ്തതൊക്കെ കാണണം. അമേരിക്കക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുമുപരി ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് ഏറെ ചെയ്യാനാവും. ഫലസ്തീന് നൂറ്റാണ്ടുകളായി ഇന്ത്യയുമായുള്ള ശക്തമായ ബന്ധമുണ്ട്. ഞങ്ങള്‍ അതിനെ വിലമതിക്കുന്നു. ഇസ്രാഈലില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തിയും സ്വാധീനവും തീര്‍ച്ചയായും ഇന്ത്യക്കുണ്ട്. പ്രധാനമന്ത്രി മോദിജി, നെതന്യാഹുവിനെ വിളിച്ച് സംസാരിച്ച് ഇടപെടല്‍ നടത്തിയാല്‍ ഫലസ്തീന്റെ സമാധാനത്തിന് അതൊരു മുതല്‍കൂട്ടാവും. ഇന്ത്യ ഞങ്ങളെ കൈവിടില്ലെന്നും ഇസ്രാഈലിന് സല്‍ബുദ്ധി ഉപദേശിച്ച് നേരെയാക്കുമെന്നും വലിയ പ്രതീക്ഷയിലാണ്.
? പൈശാചികമായ ഇസ്രാഈല്‍ ആക്രമണം എങ്ങനെ അവസാനിപ്പിക്കാനാവും
– 1948ല്‍ യു.എന്‍ മുന്‍കൈയെടുത്ത് ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ സ്ഥാപിച്ചപ്പോള്‍ ഇങ്ങനെ പര്യവസാനിക്കുമെന്ന് നിനച്ചിട്ടുണ്ടാവില്ല. വിഭജന കരാറിനെതുടര്‍ന്ന് ഫലസ്തീനില്‍ ഇസ്രാഈല്‍ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അറബ് രാഷ്ട്രങ്ങള്‍ ആക്രമണം നടത്തിയെന്ന കാരണമുണ്ടാക്കി സ്വതന്ത്ര ഫലസ്തീന്‍ പ്രഖ്യാപിക്കാതെ വഞ്ചിക്കുകയായിരുന്നു. 1967ല്‍ സായുധ കയ്യേറ്റത്തിലൂടെ വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവ ഇസ്രാഈല്‍ പിടിച്ചെടുത്തതോടെയാണ് അന്തിമ വിജയത്തിനായി ഫലസ്തീന്‍ ഉണര്‍ന്നത്. ഇസ്രാഈല്‍ പട്ടാളമോ പൗരന്മാരോ കടന്നെത്തി നിരന്തരം ഫലസ്തീനികളുടെ വീടും കൃഷിയിടവും അവരുടേതാണെന്ന് പ്രഖ്യാപിച്ച് ഞങ്ങളെ ഇറക്കിവിടും. അങ്ങനെയങ്ങനെ ഞങ്ങള്‍ അഭയാര്‍ത്ഥികളെ പോലെ നിന്ദ്യരാവണമെന്നാണോ. ഓസ്‌ലോ കരാരില്‍ പറയുംപോലെ 1967 ജൂണ്‍ നാലിലെ അതിര്‍ത്തികളും കിഴക്കന്‍ ജറുസലേം തലസ്ഥാനവുമായി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്‍ അതോടെ എല്ലാം നേരെയാവും.
? ഓസ്‌ലോ കരാറിന്റെ പ്രസക്തി
– ജറൂസലേം ആസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാമെന്ന ഇസ്രാഈലിന്റെ നിര്‍ദേശം അംഗീകരിച്ചിട്ട് എത്ര വര്‍ഷമായി. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദവും ഫലസ്തീനികളുടെ ചെറുത്തുംനില്‍പ്പും മൂലമാണെങ്കിലും ഇസ്രാഈല്‍ അംഗീകരിച്ചതാണല്ലോ അത്. രണ്ടു രാഷ്ട്രങ്ങള്‍ സ്ഥാപിച്ച് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാമെന്ന ഒത്തുതീര്‍പ്പ് തീവ്ര ജൂത വിഭാഗത്തിന്റെ പിന്തുണക്കായി നെതന്യാഹു അട്ടിമറിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും യാസര്‍ അറഫാത്തുമായി നോര്‍വെയില്‍ ചര്‍ച്ച നടത്തി 1967ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ കയ്യേറിയ സ്ഥലങ്ങളില്‍നിന്നും പിന്മാറി ഗസ്സയും വെസ്റ്റ്ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുമെന്ന ഓസ്‌ലോ ഉടമ്പടി 1993 ലാണല്ലോ. പാതിവഴിയില്‍ വഴിമുട്ടിയപ്പോള്‍ രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഈജിപ്തില്‍ വെച്ച് ഇസ്രാഈല്‍ സര്‍ക്കാരും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും തമ്മിലുണ്ടാക്കിയ ഓസ്‌ലോ ഉടമ്പടി പുതുക്കിയതും നമുക്കറിയാം. (1995 സെപ്തംബര്‍ 28 ന് വാഷിംഗ്ടണ്‍ ഡിസിയില്‍) യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും റഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, നോര്‍വേ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും പി.എല്‍.ഒ ചെയര്‍മാന്‍ യാസര്‍ അറഫാത്തും രണ്ടാം ഓസ്‌ലോ കരാര്‍ അംഗീകരിച്ചത്. പക്ഷേ, കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും അധിനിവേശം തുടരുന്ന ഇസ്രാഈല്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍പറത്തുകയാണ്.
? നിയമങ്ങള്‍ കാറ്റില്‍പറത്തി പ്രകോപനവും ആക്രമണവും തുടരുകയാണോ
– 1967 അടിസ്ഥാനമാക്കി ദ്വിരാഷ്ട്രമെന്ന ഓസ്‌ലോ ഉടമ്പടി ലംഘിച്ചെന്ന് മാത്രമല്ല, പുരാതന ഫലസ്തീന്റെ ഭൂപടം എടുത്തുപയോഗിച്ച്, ഫലസ്തീന് ഇടമില്ലാത്ത സമ്പൂര്‍ണ ഇസ്രാഈല്‍ രാഷ്ട്രമെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് അവരുടെ നീക്കങ്ങള്‍. പരിശുദ്ധമായ ബൈത്തുല്‍ മുഖദ്ദസില്‍ പ്രാര്‍ത്ഥനക്ക് പോകുന്ന സ്ത്രീകളെപ്പോലും അക്രമിക്കുകയും അപമാനിക്കുകയുമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച് വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ പട്ടാള സാന്നിധ്യം പോലും നിയമവിരുദ്ധമാണ്. നിശ്ചയിച്ച സമയത്ത് മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനകള്‍ക്കായി വരുന്നവരെ കര്‍ശനമായി തടഞ്ഞ് പ്രശ്‌നം സൃഷ്ടിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുന്നു. ഒന്നും രണ്ടുമല്ല, നിരന്തരം ഇതു ചെയ്യുന്നു. അല്‍ അഖ്സ മസ്ജിദ് ഉള്‍പ്പെടുന്ന ടെമ്പിള്‍ മൗണ്ട് മേഖലയില്‍ ഇസ്രാഈലിന്റെ സ്വാധീനം വിപുലമാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അവസാന ശ്വാസം വരെ പോരാടി ഖുദ്‌സിന്റെ സമ്പൂര്‍ണ മോചനം സാധ്യമാക്കും.
? കേരളത്തില്‍ മുസ്്‌ലിംലീഗ് വലിയ ഐക്യദാര്‍ഢ്യ റാലി നടത്തി, ലോകത്താകെ ഫലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ ഉയരുന്നതിനെ എങ്ങനെ കാണുന്നു
– ഇതെല്ലാം ആശ്വാസത്തോടെയും പ്രത്യാശയോടെയുമാണ് നോക്കിക്കാണുന്നത്. അന്താരാഷ്ട്ര ഫലസ്തീന്‍ ദിനത്തില്‍തന്നെ കേരളത്തിലെ എന്റെ പ്രിയപ്പെട്ടവരുടെ അടുത്തുവരാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. ശിഹാബ് തങ്ങള്‍ എന്ന വലിയ മനുഷ്യനെ ഞങ്ങള്‍ ആദരവോടെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള പരിപാടിക്കായി ഈ ദിവസം തന്നെ എത്താനായത് നിയോഗം. പരസ്പരം പ്രാര്‍ത്ഥിച്ചും ചേര്‍ത്തുപിടിച്ചും ഒന്നായി അതിജീവിക്കും. നീതിക്കായുള്ള പോരാട്ടമാണിത്. വൈകിയാലും ക്ലേശം സഹിച്ചാലും, അന്തിമ വിജയം സത്യത്തിനും നീതിക്കുമാവുമല്ലോ.
? ഇ അഹമ്മദ് സാഹിബുമായുള്ള ആത്മബന്ധം എങ്ങനെയായിരുന്നു
– പറഞ്ഞറിയിക്കാനാവാത്ത ഹൃദയബന്ധമാണുണ്ടായിരുന്നത്. എനിക്ക് മാത്രമല്ല. ഫലസ്തീലെ എല്ലാവര്‍ക്കും. അഹമ്മദ് സാഹിബിനെ പരിചയപ്പെടാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞത് ഭാഗ്യമാണ്. അദ്ദേഹം വിദേശകാര്യ മന്ത്രിയായപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്ത സേവനം ചെറുതല്ല. ഫലസ്തീല്‍ പലവട്ടം വന്ന് ഞങ്ങള്‍ക്ക് ആശ്വാസവും അത്മവിശ്വാസവും പകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗ ശേഷം കണ്ണൂരിലെത്തി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അനുശോചന സന്ദേശം കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ചത് എന്റെ മനസ്സില്‍ എപ്പോഴും ഓര്‍മകളായുണ്ട്.
? ഫലസ്തീനിലുള്ള താങ്കളുടെ കുടുംബത്തിന്റെ അവസ്ഥയെന്താണ്?
– ജറൂസലേമിലാണിപ്പോള്‍ കുടുംബമുള്ളത്. ഏതൊരു ഫലസ്തീനികളുടെയും പോലെ എപ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. പേടിച്ചോടാനോ കീഴടങ്ങാനോ ഞങ്ങളില്ല. ഫലസ്തീനില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കാം. അതു വേഗം സാധ്യമാകുക തന്നെ ചെയ്യും.
ഹോട്ടലിലെ സൗകര്യത്തെകുറിച്ച് തിരക്കിയ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജുവിനോട് തൊട്ടടുത്ത സോഫ ചൂണ്ടി അദ്ദേഹം പറഞ്ഞു; എനിക്ക് അതുതന്നെ ധാരാളം. ചോരയിലും കണ്ണീരിലും അഭയാര്‍ത്ഥി ക്യാമ്പിലും കഴിയുന്നവരെ ഓര്‍ക്കുമ്പോള്‍ എങ്ങനെ ഉറങ്ങും. ഡല്‍ഹിയിലേക്ക് തിരിച്ചു വിമാനം കയറുമ്പോള്‍ ജേതാവിനെപ്പോലെ ഒരിക്കല്‍ വീണ്ടും വരുമെന്ന് ആമുഖത്തെ ആത്മവിശ്വാസം വിളിച്ചുപറയുന്നുണ്ടായിരുന്നു.
india
1000 വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾക്ക് ചിറക്കേകി സഞ്ജു സാംസൺ; കയ്യടി നേടി മലയാളികളുടെ സ്വന്തം ചേട്ടൻ
സിവിൽ സർവീസ് മോഹം നെഞ്ചിലേറ്റുന്ന ആയിരം മിടുക്കരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി മലയാളി സൂപ്പർതാരം സഞ്ജു സാംസൺ. ലീഡ് ഐ.എ.എസ് അക്കാദമിയുമായി സഹകരിച്ചുകൊണ്ട് സഞ്ജു സാംസൺ ഫൗണ്ടേഷനാണ് യു.പി.എസ്.സി (UPSC) സിവിൽ സർവീസ് പരിശീലനത്തിനായി സ്കോളർഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
2026 ലീഡ് ഇന്ത്യ സമ്മിറ്റ് വേദിയിലാണ് രാജ്യത്തിന്റെ ശ്രദ്ധയാകർഷിച്ച ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് പുറമെ, സ്‌കിൽ-ബേസ്ഡ് ലേണിങ്, വ്യക്തിഗത മെന്റർഷിപ്പ്, വ്യക്തിത്വ വികസനം, ക്രിട്ടിക്കൽ തിങ്കിങ്, ലീഡർഷിപ്പ് സ്കിൽസ് എന്നിവയും ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. ഒരു വിദ്യാർത്ഥിയുടെയും സിവിൽ സർവീസ് സ്വപ്നത്തിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ തടസ്സമാകരുത് എന്ന ദൃഢനിശ്ചയത്തോടെയാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ ഈ ഉദ്യമത്തിന് തുടക്കമിട്ടിരിക്കുന്നത്.
താരത്തിന്റെ സ്വന്തം നാടായ വിഴിഞ്ഞം ഉൾപ്പെടെയുള്ള തീരദേശ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിൽ പ്രത്യേക മുൻഗണന നൽകുന്നുണ്ട്. സിവിൽ സർവീസ് രംഗത്തേക്ക് പുതിയൊരു തലമുറയെ കൈപിടിച്ചുയർത്താൻ ലക്ഷ്യമിട്ടുള്ള വലിയൊരു ചുവടുവെപ്പായാണ് ഈ കാൽവെപ്പിനെ വിലയിരുത്തുന്നത്.
ടീം ഇന്ത്യയിലേക്ക് ശക്തമായ തിരിച്ചുവരവ്
മൈതാനത്തിന് പുറത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തിളങ്ങുമ്പോഴും, കളിക്കളത്തിലേക്ക് ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് സഞ്ജു സാംസൺ. സെപ്റ്റംബർ 13 മുതൽ ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലൂടെ താരം വീണ്ടും ഇന്ത്യൻ ജേഴ്‌സി അണിയുമെന്നാണ് റിപ്പോർട്ട്.
സിംബാബ്‌വേക്കെതിരായ പരമ്പരയിൽ സഞ്ജുവിന് ടീമിൽ ഇടം ലഭിച്ചിരുന്നില്ല. അയർലാൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ തിളക്കമില്ലാത്ത പ്രകടനങ്ങൾക്ക് പിന്നാലെയാണ് താരത്തെ ടീമിൽ നിന്നും മാറ്റിനിർത്തിയിരുന്നത്. എന്നാൽ ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ നിർണായക സംഭാവനകൾ നൽകിയ സഞ്ജുവിനെ ഒഴിവാക്കിയതിൽ വലിയ രീതിയിലുള്ള ആരാധകരോഷവും വിമർശനങ്ങളും ഉയർന്നിരുന്നു. നിലവിൽ അഫ്ഗാനെതിരായ പരമ്പരയിലൂടെ ശക്തമായൊരു തിരിച്ചു വരവാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.
india
ഉത്തർപ്രദേശിലെ ബാബ ബഹാവുദ്ദീൻ ഷാ മസ്ജിദിനെതിരെ കൽക്കി സേന; മസ്ജിദിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം
ന്യൂഡൽഹി: ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി മസ്ജിദ് തർക്കത്തിന് പിന്നാലെ മറ്റൊരു ആരാധനാലയത്തിനെതിരെക്കൂടി ഹിന്ദുത്വ സംഘടന പരാതിയുമായി രംഗത്തെത്തി. ചന്ദൗസി റോഡിലെ ബാബ ബഹാവുദ്ദീൻ ഷാ മസ്ജിദിനെതിരെ ‘ശ്രീ കൽക്കി സേന’ നൽകിയ പരാതിയിലാണ് ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചത്.
പള്ളി സ്ഥിതി ചെയ്യുന്നത് പുരാവസ്തു വകുപ്പിന്റെ (എ.എസ്.ഐ) സംരക്ഷിത ഭൂമിയിലാണെന്നും, കെട്ടിടത്തിന്റെ യഥാർത്ഥ ഘടനയിൽ മാറ്റങ്ങൾ വരുത്തിയെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. ശ്രീ കൽക്കി സേനയുടെ ദേശീയ കൺവീനറും അഭിഭാഷകനുമായ സുഭാഷ് ചന്ദ്ര ത്യാഗിയാണ് ജില്ലാ മജിസ്ട്രേറ്റിന് പരാതി സമർപ്പിച്ചത്.
ഭരണകൂടത്തിന്റെ നടപടി
പരാതി ലഭിച്ചതിനെ തുടർന്ന് സംഭൽ ജില്ലാ മജിസ്ട്രേറ്റ് അങ്കിത് ഖണ്ഡേൽവാൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോട് (എസ്.ഡി.എം) വിശദമായ അന്വേഷണം നടത്താൻ നിർദേശിച്ചു.
- മസ്ജിദ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം
- എ.എസ്.ഐ രേഖകൾ
- നിർമാണ-പുനർനിർമാണ പ്രവർത്തനങ്ങളുടെ ചരിത്രം എന്നിവ പരിശോധിക്കും.
- കൂടാതെ, സ്ഥലത്ത് അനധികൃത കയ്യേറ്റമോ മറ്റ് നിർമാണങ്ങളോ നടന്നിട്ടുണ്ടോയെന്നും സംഘം വിലയിരുത്തും.
“രേഖകൾ പരിശോധിച്ചതിൽ ശ്മശാനത്തിന് സമീപമുള്ള ചില പ്ലോട്ടുകൾ മസ്ജിദിന്റെ പേരിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പള്ളി എ.എസ്.ഐയുടെ സംരക്ഷിത കെട്ടിടങ്ങളുടെ പരിധിയിൽ വരുന്നതാണോ എന്നതിലും, നിയമവിരുദ്ധ കയ്യേറ്റങ്ങൾ നടന്നിട്ടുണ്ടോ എന്നതിലും അന്വേഷണം പൂർത്തിയായ ശേഷമേ വ്യക്തത വരികയുള്ളൂ.”എന്ന്സംഭൽ ജില്ലാ മജിസ്ട്രേറ്റ് അങ്കിത് ഖണ്ഡേൽവാൽ
വാദങ്ങളും പ്രതിവാദങ്ങളും
മസ്ജിദിന്റെ സ്വത്ത് വഖഫ് ബോർഡിന്റെ പരിധിയിൽ വരുന്നതാണെന്നും, സയ്യിദ് ബാബ ബഹാവുദ്ദീൻ ഷായുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും മുത്തവല്ലി അറിയിച്ചതായി പരാതിക്കാരൻ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഈ മസ്ജിദെന്നും പഴയ കെട്ടിടം ദുർബലമായതിനെ തുടർന്ന് 15-20 വർഷങ്ങൾക്ക് മുൻപാണ് ഇത് പുനർനിർമിച്ചതെന്നും പ്രദേശവാസികൾ പറയുന്നു. പതിറ്റാണ്ടുകളായി പ്രദേശത്ത് സമാധാനപരമായ അന്തരീക്ഷമാണ് നിലനിന്നിരുന്നത്. എന്നാൽ ബി.ജെ.പി ഭരണത്തിന് കീഴിൽ രാഷ്ട്രീയ നേട്ടങ്ങൾക്കായി കൃത്യമായ ലക്ഷ്യത്തോടെയാണ് പുതിയ തർക്കങ്ങൾ സൃഷ്ടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
നേരത്തെ സംഭലിലെ ഷാഹി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായ തർക്കം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പള്ളിക്കെതിരെക്കൂടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
india
ഡൽഹി കെട്ടിട അപകടം: മരണം ആറായി; മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത
ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിന് സമീപമുള്ള സത്യനികേതനിൽ അഞ്ചുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണം ആറായി ഉയർന്നു. ഞായറാഴ്ച ഉച്ചയോടെയാണ് വിദ്യാർത്ഥികൾ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് (പി.ജി) കെട്ടിടം തകർന്നുവീണത്. രാത്രി വൈകി നടന്ന തിരച്ചിലിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ആറായത്. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു. രക്ഷാപ്രവർത്തനം ശക്തം; അനധികൃത കെട്ടിടങ്ങൾക്കെതിരെ കർശന നടപടി ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്), ഡൽഹി […]
ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിന് സമീപമുള്ള സത്യനികേതനിൽ അഞ്ചുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണം ആറായി ഉയർന്നു. ഞായറാഴ്ച ഉച്ചയോടെയാണ് വിദ്യാർത്ഥികൾ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് (പി.ജി) കെട്ടിടം തകർന്നുവീണത്. രാത്രി വൈകി നടന്ന തിരച്ചിലിൽ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ ആറായത്. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉത്തരവിട്ടു.
രക്ഷാപ്രവർത്തനം ശക്തം; അനധികൃത കെട്ടിടങ്ങൾക്കെതിരെ കർശന നടപടി
ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്), ഡൽഹി ഫയർ സർവീസ്, ഡൽഹി പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി രേഖ ഗുപ്ത, സംഭവത്തിൽ കെട്ടിട ഉടമയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകി. കുറ്റക്കാരായ ഉദ്യോഗസ്ഥരും കെട്ടിട ഉടമയും ഉൾപ്പെടെയുള്ളവർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
അപകടത്തിന്റെ പശ്ചാത്തലത്തിൽ നാലോ അതിലധികമോ നിലകളുള്ള അനധികൃത കെട്ടിടങ്ങൾ ഉടനടി സീൽ ചെയ്യാൻ ഡൽഹി മുൻസിപ്പൽ കോർപറേഷൻ (എം.സി.ഡി) ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം നിർമാണങ്ങൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും എം.സി.ഡി അറിയിച്ചു.
വിദ്യാർത്ഥി സുരക്ഷയിൽ വൻ ആശങ്ക; സർക്കാരിനെതിരെ വിമർശനം
ദുരന്തത്തോടെ തലസ്ഥാന നഗരിയിലെ വിദ്യാർത്ഥികളുടെ താമസസൗകര്യങ്ങളുടെ സുരക്ഷ വീണ്ടും വലിയ ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും എ.ഐ.സി.സി ഉത്തരാഖണ്ഡ് ചുമതലയുള്ള നേതാവുമായ കുമാരി ഷെൽജ രംഗത്തെത്തി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടുവെന്നും, മുൻപ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നും അവർ ആരോപിച്ചു.
ഡൽഹിയിലെ അഞ്ചിൽ ഒരു കെട്ടിടവും അനധികൃത നിർമാണമാണെന്ന് ഡൽഹി മുൻ ചീഫ് സെക്രട്ടറി ഉമേഷ് സൈഗാൾ ചൂണ്ടിക്കാട്ടി. അറ്റകുറ്റപ്പണികളുടെയും നിർമാണ ചട്ടങ്ങളുടെയും പേരിൽ കൃത്യമായ സുരക്ഷാ പരിശോധനകൾ നടക്കുന്നില്ലെന്നും, തിരക്കേറിയ പ്രദേശങ്ങളിൽ പുതിയ നിർമാണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സുരക്ഷാ ഓഡിറ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപണം; രാഷ്ട്രീയം കലർത്തരുതെന്ന് ബി.ജെ.വൈ.എം
ആവശ്യത്തിന് ഡോക്ടർമാരും മെഡിക്കൽ ടീമും സമയത്തെത്തിയിരുന്നെങ്കിൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് എൽ.എസ്.യു.ഐ (NSUI) പ്രസിഡന്റ് വിനോദ് ജാഖർ ആരോപിച്ചു. സർക്കാരിന്റെ പക്കൽ കൃത്യമായ ദുരന്തനിവാരണ പദ്ധതിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ ദുരന്തത്തെ രാഷ്ട്രീയ ആയുധമാക്കരുതെന്ന് ഭാരതീയ ജനതാ യുവമോർച്ച (ബി.ജെ.വൈ.എം) ഡൽഹി പ്രസിഡന്റ് രജത് ചൗധരി പ്രതികരിച്ചു. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായവും വൈദ്യസഹായവും ഉറപ്പാക്കുകയാണ് ഇപ്പോഴത്തെ മുൻഗണനയെന്നും, കുടുങ്ങിക്കിടക്കുന്നവരെ വേഗത്തിൽ രക്ഷപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന ഏജൻസികൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
kerala1 day agoമുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
-
News1 day agoവനിതാ ഏഷ്യാ കപ്പ് ഫൈനലിന് മുന്നേ പുകഞ്ഞ് നയതന്ത്ര വിവാദം; കിരീടം നൽകുന്നത് മൊഹ്സിൻ നഖ്വിയെങ്കിൽ ഇന്ത്യയുടെ നിലപാടെന്ത്?
-
News1 day ago‘ലോകോത്തര’ താരത്തെ വിറ്റത് ആന മണ്ടത്തരം; സൂപ്പർ താരത്തെ കൈവിട്ട ചെൽസി മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ താരം
-
india2 days agoമഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
News1 day agoദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്റെ റൺമല; ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ, മിന്നിത്തിളങ്ങി കുമാർ കുഷാഗ്രയും
-
More1 day agoഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
-
News1 day agoഇനി സൈബർ തട്ടിപ്പിൽ വീഴില്ല; വാട്സ്ആപ്പിൽ ‘സൈബർ വാൾ’ ചാറ്റ്ബോട്ടുമായി കേരള പോലീസ്
-
kerala1 day agoചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്ട്രേഷനിൽ അഞ്ചാമത്

