Local Sports
ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്‌ലറ്റ്‌സിന്റെ (“ലൂക്ക”) പ്രഥമ ദേശീയ ടൂര്‍ണമെന്റ് മല്‍സരങ്ങള്‍ക്ക് തുടക്കമായി

ടെക്സസിലെ ഡാലസ് കേന്ദ്രമായി പ്രവർത്തിക്കുന്ന “ലൂക്ക” (LUKA – League of United Kerala Athletes) എന്ന സംഘടനയുടെ ചരിത്രത്തിലെ പ്രഥമ ദേശീയ ടൂർണമെന്റ് മൽസരങ്ങൾ അമേരിക്കയിലെ മലയാളികൾ കായികരംഗത്ത് ഒറ്റക്കെട്ടായി ഒന്നിച്ചു കൂടിയ ശ്രദ്ധേയമായ നവ്യാനുഭവമായി മാറി. 2025 ഏപ്രിൽ 26-നും 27-നുമായി ടെക്സാസിലെ ഡാലസിൽ വച്ച് നടന്ന ഈ ടൂർണമെന്റ്, പിക്കിൾബോൾ, വോളിബോൾ തുടങ്ങിയ വിവിധ മത്സരങ്ങളിലൂടെ അമേരിക്കൻ മലയാളി സമൂഹത്തിൽ ആവേശ പൂർവ്വമായ ഒരു കായിക മൽസര വേദിയായി മാറുകയായിരുന്നു. മത്സരം മാത്രം അല്ല, സൗഹൃദം, ഐക്യം, പങ്കാളിത്തം എന്നിവയുടെ ഉത്സവമായി രണ്ടുദിവസങ്ങൾ മലയാളികൾ കൊണ്ടാടി.
കൂടാതെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾക്കായി സൗജന്യ താമസസൗകര്യങ്ങൾ, ഭക്ഷണം, വിമാനത്താവളത്തിൽ നിന്നുള്ള പിക്കപ്പ്-ഡ്രോപ്പ് എന്നിവ ഉൾപ്പെടുത്തി സംഘാടകരെരായ ലൂക്ക ഒരുക്കിയ ചിട്ടയും കൃത്യതയുമാർന്ന ക്രമീകരണങ്ങളും, വേദിയും പങ്കെടുത്തവരെയെല്ലാം അമ്പരപ്പിച്ചു. ഈ ടൂർണമെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത് ബഹുമാന്യ എം.എൽ.എ യും കായിക പ്രേമിയുമായ പി.കെ. ബഷീർ ആയിരുന്നു. ചടങ്ങിൽ KMCC വേൾഡ് ട്രഷറർ യു.എ. നസീർ (ന്യൂയോർക്ക്) മുഖ്യാഥിതിയായും “നന്മ” തുടങ്ങിയ സംഘടനാ ഭാരവാഹികളും കായികപ്രേമികളും, മാധ്യമപ്രവർത്തകരും, മറ്റു മലയാളി പ്രൊഫഷണലുകളും പങ്കെടുത്തു. നന്മ ഭാരവാഹികളായ റഷീദും കമാലും ആശംസ പ്രസംഗം നടത്തി.
ഉൽസവച്ഛായ കലർന്ന ഉൽഘാടന ചടങ്ങിൽ ൽ ലൂക്കയുടെ ഔദ്യോഗിക ലോഗോ പ്രകാശനം, വെബ്സൈറ്റ് (www.lukausa.org), സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ യു.എ. നസീർ പ്രകാശനം ചെയ്തു.
Rockwall Oasis Pickleball Club-ആയിരുന്നു പിക്കിൾബോൾ മത്സരങ്ങളുടെ വേദി. അഡ്വാൻസ്ഡ് ഡബിൾസ് വിഭാഗത്തിൽ ഡാളസിന്റെ ശരീഫും കാലിഫോർണിയയുടെ ഫിറോസും ചേർന്ന് ‘ഫ്ലോറിഡയിലെ ചുണക്കുട്ടികൾ’ എന്നറിയപ്പെടുന്ന ഷാൻ സാബിർ കൂട്ടുകെട്ടിനെ കീഴടക്കി വിജയകിരീടം സ്വന്തമാക്കി.
ഇന്റർമീഡിയറ്റ് വിഭാഗത്തിൽ, റോളറ്റിൽ നിന്നുള്ള അൻവർ-റാഷിദ് കൂട്ടു കെട്ടിന്നെതിരെ തന്ത്രപൂർവം കളിച്ച ഡാലസിന്റെ അൻസാരി-നഹീദ് ടീമാണ് വിജയം വരിച്ചത്.
വോളിബോൾ മത്സരങ്ങളിൽ അന്താരാഷ്ട്ര പരിശീലനപരിചയമുള്ള കോച്ച് മമ്മുവിന്റെ നേതൃത്വത്തിലുള്ള ടീം റൗലറ്റ് മാഫിയ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം സ്വന്തമാക്കി. ഡാലസ് വാരിയേഴ്സ് (Dallas Warrios) രണ്ടാം സ്ഥാനവും ലൂക്കാസ് ഇല്ലൂമിനാലിറ്റി (Lucas Illuminati) മൂന്നാം സ്ഥാനവുമാണ് വാശിയേറിയ മൽസരങ്ങളിൽ കരസ്തമാക്കിയത്. “ഇത് ഒരു ചരിത്രവിജയമാണ്. വരാനിരിക്കുന്ന എല്ലാ ടൂർണമെന്റുകളിലും ഞങ്ങൾ പങ്കെടുക്കും,” എന്ന് ടീം റൗലറ്റിന്റെ കോച്ച് മമ്മു അഭിമാനത്തോടെ പ്രഖ്യാപിച്ചു. പ്രിൻസ്ടൺ team ഉടമയും പ്രധാന സ്പോന്സറുമായ സഹീർ അവസാന നിമിഷം പിന്മാറിയത് ശരിയായില്ലെന്ന് മമ്മു പറഞ്ഞു. സഹീർ അടുത്ത ടൂർണമെന്റിൽ ശക്തമായി തിരിച്ചു വരണമെന്ന് മമ്മു ആവശ്യപ്പെട്ടു. താൻ ടാമ്പായിൽ നിന്നും ടീമിനെ അയച്ചത് കപ്പടിക്കാനാണെന്നും പിക്കിൾബോൾ ഫൈനലിൽ തോറ്റത് അന്വേഷിക്കുമെന്നും ടാമ്പാ ടിം മാനേജർ സമീർ പ്രസ്താവിച്ചു. കാലിഫോണിയായ ടീമിന്റെ പെർഫോമൻസ് നിരാശാജനകമായണെന്നും ഡയലോഗല്ല കളിയാണ് വേണ്ടതെന്നും ഇങ്ങനെ പോയാൽ താൻ ടീമിൽ നിന്നും രാജിവെക്കുമെന്നും കുഞ്ഞു പ്രസ്താവിച്ചു. സഗീറിന്റെ നേതൃത്തത്തിൽ താൻ അയച്ച ടിം അവസരത്തിന് ഒത്തു ഉയർന്നില്ല എന്ന ടിം സ്പോൺസർ ഗഫൂർക്ക കുറ്റപ്പെടുത്തി. പാംഇൻഡ്യ സലീംകയുടെ തലശ്ശേരി ബിരിയാണി മാത്രം ലക്ഷ്യമാക്കി കളിക്കാൻ പോകരുതെന്നും അടുത്ത ടൂര്ണമെന്റിനുള്ള ടീമിനെ ഉടച്ച് വാർക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
വിദൂര സ്ഥലങ്ങളിലിരുന്നു സോഷ്യൽ മീഡിയയിലൂടെ മാത്രം സൗഹൃദം പങ്കുവെച്ചിരുന്ന സുഹൃത്തുക്കൾക്ക് നേരിൽ തന്നെ സ്നേഹത്തോടെയും സന്തോഷത്തോടെയും കൊമ്പു കോർക്കാൻ അവസരമൊരുക്കിയ ലൂക്കയുടെ ഈ സംരംഭം തുടർന്നും കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് മലയാളി കായിക ഐക്യത്തിന് വഴിയൊരുക്കുന്നതിന്റെ തുടക്കം മാത്രമാണെന്ന് ലൂക്ക പ്രസിഡണ്ട് നജീബ് ഡാലസ് പറഞ്ഞു. ഡാളസ് മലയാളികളുടെ താല്പര്യവും പങ്കാളിത്തവുമാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. അടുത്ത സെപ്റ്റംബറിൽ ദേശീയതല ബാഡ്മിന്റൺ ടൂർണമെന്റിനൊരുങ്ങുകയാണ്. തുടർന്നു എല്ലാ സംസ്ഥാനങ്ങളിലെയും മലയാളികളെ ഉൾപ്പെടുത്തി ‘ നാഷണൽ മലയാളി സ്പോർട്ട്സ് ഡേ’ (National Malayali Sports Day) സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്, എന്ന് നജീബ് അറിയിച്ചു. വർഷത്തിൽ ഒരിക്കൽ, വിവിധ ഏജ് ഗ്രൂപ്പുകളിലായി പിക്കിൾബോൾ, വോളിബോൾ, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നിവ ഉൾപ്പെടുത്തി ദേശീയതല ടൂർണമെന്റുകൾ സംഘടിപ്പിക്കുക എന്നതാണ് ലൂക്കയുടെ ദീർഘകാല ലക്ഷ്യം. വലിയ ചിലവുകൾ ഇല്ലാതെ പ്രായഭേദമന്യെ ആർക്കും എളുപ്പത്തിൽ സ്വായത്തമാക്കാനും , ആരോഗ്യവും ഉന്മേഷവും സൗഹൃദവും നിലനിർത്താനും ഉതകുന്ന പിക്കിൾബാൾ നമ്മുടെ നാട്ടിലും എളുപ്പത്തിൽ പ്രചാരണം കൊടുക്കാനും അത് വഴി സോഷ്യൽ മീഡിയുടെ അപകടകരമായ അതിപ്രസരവും മറ്റു ദുഷിച്ച ശീലങ്ങളിലേക്കുളള ആകർഷണങ്ങളും ഒഴിവാക്കാൻ കഴിയും എന്ന് ലൂക്ക ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
ലൂക്കയുടെ 2025–2026 കാലയളവിലേക്കുള്ള ബോർഡ് അംഗങ്ങളായി, നജീബ് പ്രസിഡന്റായും, ഹാരിസ് സെക്രട്ടറിയായും, അബു ജോയിന്റ് സെക്രട്ടറിയായും, ബഷീർ ട്രഷററായും , മുഹമ്മദ് പരോൾ ജോയിന്റ് ട്രഷററായും , നജാഫ് മാർക്കറ്റിംഗ് ഹെഡായും, ഷമീർ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ്, സംജാദ് പ്രോഗ്രാം കോർഡിനേറ്റർ , രാജ റഷീദ് പ്രോഗ്രാം അഡ്മിനിസ്സ്ട്രേറ്റർ എന്നീ ചുമതലകളും ഏറ്റെടുത്തു.
ഈ ടൂർണമെന്റിന്റെ വിജയത്തിനൊപ്പം നിറഞ്ഞ പിന്തുണയും സംഭാവനയും നൽകിയ പ്രധാന സ്പോൺസർമാരെയും വളണ്ടിയർമാരെയും പ്രത്യേകം അഭിനന്ദനിയ രാണ്. ടൈറ്റിൽ സ്പോൺസറായി സഗീറിന്റെ പേവിന്റ് (Paywint), ഗോൾഡ് സ്പോൺസറായി സലിമിന്റെ പാം ഇന്ത്യ (Palm India), പ്ലാറ്റിനം സ്പോൺസർമാരായ റോക്സി(Roux)ന്റെ സിറോക്കോ (Siroco)യും അൻസാരിയുടെ അൽഹംറ (Al Hamra)യും, സമ്മാന സ്പോൺസറായി അനൂപിന്റെ നെക്സസ് (Nexus), സിൽവർ സ്പോൺസറായി അബിന്റെ എം.ഐ.എച്ച് റിയേൽ റ്റേർസ് (IMH Realtors) തുടങ്ങിയവരാണ് ലൂക്കയുടെ വിജയത്തിലേക്ക് കൈ കോർത്തത്.
Local Sports
ഐഎസ്എല്‍: കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിക്കെതിരെ കളത്തിലിറങ്ങും
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിക്കെതിരെ കളത്തിലിറങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് മത്സരം. തുടര്‍ച്ചയായി രണ്ട് തോല്‍വി നേരിട്ട ബ്ലാസ്റ്റേഴ്സ് പോയിന്റ് നിലയില്‍ പിന്നിലാണ്.
മുംബൈ സിറ്റി എഫ്സിക്കെതിരായ മത്സരത്തില്‍ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് വിലക്ക് ക്വാമി പെപ്രെക്ക് കിട്ടിയിരുന്നു. താരം ഇന്ന് പോരാട്ട കളത്തില്‍ ഉണ്ടാകില്ല. അതേസമയം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ കളിക്കാതിരുന്ന മൊറോക്കന്‍ താരം നോഹ സദൗയി പെപ്രെയ്ക്ക് പകരം കളിക്കാനിറങ്ങിയേക്കും.
ഏഴു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടു ജയം രണ്ടു സമനില മൂന്നു തോല്‍വി എന്നിങ്ങനെ എട്ടു പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. 10 -ാം സ്ഥാനത്താണ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സിുള്ളത്. ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഹൈദരാബാദ് എഫ് സിക്കാകട്ടെ ഒരു ജയം ഒരു സമനില നാലു തോല്‍വി എന്നിങ്ങനെ നാലു പോയിന്റാണുള്ളത്. പോയിന്റ് ടേബിളില്‍ ബ്ലാസ്റ്റേഴ്സിന് തൊട്ടി പിറകെ 11 -ാം സ്ഥാനത്താണ് ഹൈദരാബാദ് എഫ് സിയുള്ളത്.
kerala
സ്‌കൂള്‍ കായിക മേള; ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍
646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്.

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ ദിനം തിരുവനന്തപുരം മുന്നില്‍. 646 പോയിന്റുമായാണ് തിരുവനന്തപുരം മുന്നേറി നില്‍ക്കുന്നത്. 316 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 298 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നുണ്ട്. ഒളിംപിക്സ് മാതൃകയില്‍ നടത്തുന്ന കായിക മേളയില്‍ ഭിന്നശേഷി വിഭാഗത്തിലെ അത്‌ലറ്റിക്സ്സ്, ഗെയിംസ് മത്സരങ്ങളും നടന്നു.
14 വയസിന് മുകളിലുള്ള കുട്ടികളുടെ മിക്സഡ് സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പില്‍ തിരുവനന്തപുരം സ്വര്‍ണം നേടി. അതേസമയം പാലക്കാട് വെള്ളിയും പത്തനംതിട്ട വെങ്കലവും സ്വന്തമാക്കി.
കായികമേളയിലെ ആദ്യ മീറ്റ് റെക്കോര്‍ഡ് ജൂനിയര്‍ ആണ്‍കുട്ടികളുടെ ഫ്രീസ്റ്റൈല്‍ നീന്തലില്‍ തിരുവനന്തപുരത്തിന്റെ മോഗം തീര്‍ഥു സമദേവ് നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ തിരുവനന്തപുരത്തിന്റെ അഭിനവ് എസും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് നീന്തലില്‍ കണ്ണൂരിന്റെ ദേവിക കെയും മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി.
kerala
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് തുടക്കം
വൈകീട്ട് നാലിന് മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും.

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. വൈകീട്ട് നാലിന് മന്ത്രി വി ശിവന്‍കുട്ടി കായികമേള ഉദ്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ പിആര്‍ ശ്രീജേഷ് ദീപശിഖ തെളിക്കും. 3,500 വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമാകുക.
11ാം തീയതി വരെയാണ് മത്സരങ്ങള്‍ നടക്കുക. 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികള്‍ മാറ്റുരയ്ക്കും. 1,562 സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളും അണ്ടര്‍ 14, 17, 19 കാറ്റഗറികളിലായി ഗള്‍ഫിലെ എട്ട് സ്‌കൂളുകളില്‍ നിന്ന് 50 കുട്ടികളും പങ്കെടുക്കും.
അതേസമയം ഇന്ന് മത്സരങ്ങളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. നാളെ അത്‌ലറ്റിക്സ്, അത്‌ലറ്റിക്സ് (ഇന്‍ക്ലൂസീവ്), ബാഡ്മിന്റണ്‍, ഫുട്ബോള്‍, ത്രോബോള്‍ തുടങ്ങി 20 ഓളം മത്സരങ്ങള്‍ ഉണ്ടാകും. സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കുള്ള ദീപശിഖാ പ്രയാണവും ജേതാക്കള്‍ക്കുള്ള ട്രോഫിയും വഹിച്ചുകൊണ്ടുള്ള യാത്രകള്‍ ഇന്ന് കൊച്ചിയിലെത്തിച്ചേരും.
ഉദ്ഘാടനത്തിന് ശേഷം ബാന്‍ഡ് മാര്‍ച്ച് ആരംഭിക്കും.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india2 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
News2 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala2 days ago
കോഴിക്കോട് ആയുധങ്ങളുമായി എത്തിയ സംഘം 21കാരനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയി
-
kerala2 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്