Local Sports
ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്‌ലറ്റ്‌സിന്റെ (“ലൂക്ക”) പ്രഥമ ദേശീയ ടൂര്‍ണമെന്റ് മല്‍സരങ്ങള്‍ക്ക് തുടക്കമായി
ടെക്സസിലെ ഡാലസ് കേന്ദ്രമായി പ്രവർത്തിക്കുന്ന “ലൂക്ക” (LUKA – League of United Kerala Athletes) എന്ന സംഘടനയുടെ ചരിത്രത്തിലെ പ്രഥമ ദേശീയ ടൂർണമെന്റ് മൽസരങ്ങൾ അമേരിക്കയിലെ മലയാളികൾ കായികരംഗത്ത് ഒറ്റക്കെട്ടായി ഒന്നിച്ചു കൂടിയ ശ്രദ്ധേയമായ നവ്യാനുഭവമായി മാറി. 2025 ഏപ്രിൽ 26-നും 27-നുമായി ടെക്സാസിലെ ഡാലസിൽ വച്ച് നടന്ന ഈ ടൂർണമെന്റ്, പിക്കിൾബോൾ, വോളിബോൾ തുടങ്ങിയ വിവിധ മത്സരങ്ങളിലൂടെ അമേരിക്കൻ മലയാളി സമൂഹത്തിൽ ആവേശ പൂർവ്വമായ ഒരു കായിക മൽസര വേദിയായി മാറുകയായിരുന്നു. മത്സരം മാത്രം അല്ല, സൗഹൃദം, ഐക്യം, പങ്കാളിത്തം എന്നിവയുടെ ഉത്സവമായി രണ്ടുദിവസങ്ങൾ മലയാളികൾ കൊണ്ടാടി.

കൂടാതെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾക്കായി സൗജന്യ താമസസൗകര്യങ്ങൾ, ഭക്ഷണം, വിമാനത്താവളത്തിൽ നിന്നുള്ള പിക്കപ്പ്-ഡ്രോപ്പ് എന്നിവ ഉൾപ്പെടുത്തി സംഘാടകരെരായ ലൂക്ക ഒരുക്കിയ ചിട്ടയും കൃത്യതയുമാർന്ന ക്രമീകരണങ്ങളും, വേദിയും പങ്കെടുത്തവരെയെല്ലാം അമ്പരപ്പിച്ചു. ഈ ടൂർണമെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത് ബഹുമാന്യ എം.എൽ.എ യും കായിക പ്രേമിയുമായ പി.കെ. ബഷീർ ആയിരുന്നു. ചടങ്ങിൽ KMCC വേൾഡ് ട്രഷറർ യു.എ. നസീർ (ന്യൂയോർക്ക്) മുഖ്യാഥിതിയായും “നന്മ” തുടങ്ങിയ സംഘടനാ ഭാരവാഹികളും കായികപ്രേമികളും, മാധ്യമപ്രവർത്തകരും, മറ്റു മലയാളി പ്രൊഫഷണലുകളും പങ്കെടുത്തു. നന്മ ഭാരവാഹികളായ റഷീദും കമാലും ആശംസ പ്രസംഗം നടത്തി.
ഉൽസവച്ഛായ കലർന്ന ഉൽഘാടന ചടങ്ങിൽ ൽ ലൂക്കയുടെ ഔദ്യോഗിക ലോഗോ പ്രകാശനം, വെബ്സൈറ്റ് (www.lukausa.org), സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ യു.എ. നസീർ പ്രകാശനം ചെയ്തു.

Rockwall Oasis Pickleball Club-ആയിരുന്നു പിക്കിൾബോൾ മത്സരങ്ങളുടെ വേദി. അഡ്വാൻസ്ഡ് ഡബിൾസ് വിഭാഗത്തിൽ ഡാളസിന്റെ ശരീഫും കാലിഫോർണിയയുടെ ഫിറോസും ചേർന്ന് ‘ഫ്ലോറിഡയിലെ ചുണക്കുട്ടികൾ’ എന്നറിയപ്പെടുന്ന ഷാൻ സാബിർ കൂട്ടുകെട്ടിനെ കീഴടക്കി വിജയകിരീടം സ്വന്തമാക്കി.
ഇന്റർമീഡിയറ്റ് വിഭാഗത്തിൽ, റോളറ്റിൽ നിന്നുള്ള അൻവർ-റാഷിദ് കൂട്ടു കെട്ടിന്നെതിരെ തന്ത്രപൂർവം കളിച്ച ഡാലസിന്റെ അൻസാരി-നഹീദ് ടീമാണ് വിജയം വരിച്ചത്.
വോളിബോൾ മത്സരങ്ങളിൽ അന്താരാഷ്ട്ര പരിശീലനപരിചയമുള്ള കോച്ച് മമ്മുവിന്റെ നേതൃത്വത്തിലുള്ള ടീം റൗലറ്റ് മാഫിയ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം സ്വന്തമാക്കി. ഡാലസ് വാരിയേഴ്സ് (Dallas Warrios) രണ്ടാം സ്ഥാനവും ലൂക്കാസ് ഇല്ലൂമിനാലിറ്റി (Lucas Illuminati) മൂന്നാം സ്ഥാനവുമാണ് വാശിയേറിയ മൽസരങ്ങളിൽ കരസ്തമാക്കിയത്. “ഇത് ഒരു ചരിത്രവിജയമാണ്. വരാനിരിക്കുന്ന എല്ലാ ടൂർണമെന്റുകളിലും ഞങ്ങൾ പങ്കെടുക്കും,” എന്ന് ടീം റൗലറ്റിന്റെ കോച്ച് മമ്മു അഭിമാനത്തോടെ പ്രഖ്യാപിച്ചു. പ്രിൻസ്ടൺ team ഉടമയും പ്രധാന സ്പോന്സറുമായ സഹീർ അവസാന നിമിഷം പിന്മാറിയത് ശരിയായില്ലെന്ന് മമ്മു പറഞ്ഞു. സഹീർ അടുത്ത ടൂർണമെന്റിൽ ശക്തമായി തിരിച്ചു വരണമെന്ന് മമ്മു ആവശ്യപ്പെട്ടു. താൻ ടാമ്പായിൽ നിന്നും ടീമിനെ അയച്ചത് കപ്പടിക്കാനാണെന്നും പിക്കിൾബോൾ ഫൈനലിൽ തോറ്റത് അന്വേഷിക്കുമെന്നും ടാമ്പാ ടിം മാനേജർ സമീർ പ്രസ്താവിച്ചു. കാലിഫോണിയായ ടീമിന്റെ പെർഫോമൻസ് നിരാശാജനകമായണെന്നും ഡയലോഗല്ല കളിയാണ് വേണ്ടതെന്നും ഇങ്ങനെ പോയാൽ താൻ ടീമിൽ നിന്നും രാജിവെക്കുമെന്നും കുഞ്ഞു പ്രസ്താവിച്ചു. സഗീറിന്റെ നേതൃത്തത്തിൽ താൻ അയച്ച ടിം അവസരത്തിന് ഒത്തു ഉയർന്നില്ല എന്ന ടിം സ്പോൺസർ ഗഫൂർക്ക കുറ്റപ്പെടുത്തി. പാംഇൻഡ്യ സലീംകയുടെ തലശ്ശേരി ബിരിയാണി മാത്രം ലക്ഷ്യമാക്കി കളിക്കാൻ പോകരുതെന്നും അടുത്ത ടൂര്ണമെന്റിനുള്ള ടീമിനെ ഉടച്ച് വാർക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

വിദൂര സ്ഥലങ്ങളിലിരുന്നു സോഷ്യൽ മീഡിയയിലൂടെ മാത്രം സൗഹൃദം പങ്കുവെച്ചിരുന്ന സുഹൃത്തുക്കൾക്ക് നേരിൽ തന്നെ സ്നേഹത്തോടെയും സന്തോഷത്തോടെയും കൊമ്പു കോർക്കാൻ അവസരമൊരുക്കിയ ലൂക്കയുടെ ഈ സംരംഭം തുടർന്നും കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് മലയാളി കായിക ഐക്യത്തിന് വഴിയൊരുക്കുന്നതിന്റെ തുടക്കം മാത്രമാണെന്ന് ലൂക്ക പ്രസിഡണ്ട് നജീബ് ഡാലസ് പറഞ്ഞു. ഡാളസ് മലയാളികളുടെ താല്പര്യവും പങ്കാളിത്തവുമാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. അടുത്ത സെപ്റ്റംബറിൽ ദേശീയതല ബാഡ്മിന്റൺ ടൂർണമെന്റിനൊരുങ്ങുകയാണ്. തുടർന്നു എല്ലാ സംസ്ഥാനങ്ങളിലെയും മലയാളികളെ ഉൾപ്പെടുത്തി ‘ നാഷണൽ മലയാളി സ്പോർട്ട്സ് ഡേ’ (National Malayali Sports Day) സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്, എന്ന് നജീബ് അറിയിച്ചു. വർഷത്തിൽ ഒരിക്കൽ, വിവിധ ഏജ് ഗ്രൂപ്പുകളിലായി പിക്കിൾബോൾ, വോളിബോൾ, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നിവ ഉൾപ്പെടുത്തി ദേശീയതല ടൂർണമെന്റുകൾ സംഘടിപ്പിക്കുക എന്നതാണ് ലൂക്കയുടെ ദീർഘകാല ലക്ഷ്യം. വലിയ ചിലവുകൾ ഇല്ലാതെ പ്രായഭേദമന്യെ ആർക്കും എളുപ്പത്തിൽ സ്വായത്തമാക്കാനും , ആരോഗ്യവും ഉന്മേഷവും സൗഹൃദവും നിലനിർത്താനും ഉതകുന്ന പിക്കിൾബാൾ നമ്മുടെ നാട്ടിലും എളുപ്പത്തിൽ പ്രചാരണം കൊടുക്കാനും അത് വഴി സോഷ്യൽ മീഡിയുടെ അപകടകരമായ അതിപ്രസരവും മറ്റു ദുഷിച്ച ശീലങ്ങളിലേക്കുളള ആകർഷണങ്ങളും ഒഴിവാക്കാൻ കഴിയും എന്ന് ലൂക്ക ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.
ലൂക്കയുടെ 2025–2026 കാലയളവിലേക്കുള്ള ബോർഡ് അംഗങ്ങളായി, നജീബ് പ്രസിഡന്റായും, ഹാരിസ് സെക്രട്ടറിയായും, അബു ജോയിന്റ് സെക്രട്ടറിയായും, ബഷീർ ട്രഷററായും , മുഹമ്മദ് പരോൾ ജോയിന്റ് ട്രഷററായും , നജാഫ് മാർക്കറ്റിംഗ് ഹെഡായും, ഷമീർ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ്, സംജാദ് പ്രോഗ്രാം കോർഡിനേറ്റർ , രാജ റഷീദ് പ്രോഗ്രാം അഡ്മിനിസ്സ്ട്രേറ്റർ എന്നീ ചുമതലകളും ഏറ്റെടുത്തു.
ഈ ടൂർണമെന്റിന്റെ വിജയത്തിനൊപ്പം നിറഞ്ഞ പിന്തുണയും സംഭാവനയും നൽകിയ പ്രധാന സ്പോൺസർമാരെയും വളണ്ടിയർമാരെയും പ്രത്യേകം അഭിനന്ദനിയ രാണ്. ടൈറ്റിൽ സ്പോൺസറായി സഗീറിന്റെ പേവിന്റ് (Paywint), ഗോൾഡ് സ്പോൺസറായി സലിമിന്റെ പാം ഇന്ത്യ (Palm India), പ്ലാറ്റിനം സ്പോൺസർമാരായ റോക്സി(Roux)ന്റെ സിറോക്കോ (Siroco)യും അൻസാരിയുടെ അൽഹംറ (Al Hamra)യും, സമ്മാന സ്പോൺസറായി അനൂപിന്റെ നെക്സസ് (Nexus), സിൽവർ സ്പോൺസറായി അബിന്റെ എം.ഐ.എച്ച് റിയേൽ റ്റേർസ് (IMH Realtors) തുടങ്ങിയവരാണ് ലൂക്കയുടെ വിജയത്തിലേക്ക് കൈ കോർത്തത്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
kerala
സ്‌കൂള്‍ കായികമേളയില്‍ കളരിപ്പയറ്റിന് അരങ്ങേറ്റം; സ്വര്‍ണത്തില്‍ തിളങ്ങി ഗോപികയും അതുലും
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റ് മത്സരങ്ങള്‍ കുട്ടികളുടെയും പ്രേക്ഷകരുടെയും ആവേശം തീര്‍ത്തു.
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി കളരിപ്പയറ്റ് മത്സരങ്ങള്‍ അരങ്ങേറി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ജര്‍മന്‍ നിര്‍മ്മിത പന്തലിനുള്ളിലെ റബ്ബര്‍ മാറ്റിലാണ് മത്സരങ്ങള്‍ നടന്നത്. സ്പോര്‍ട്സ് കളരി അസോസിയേഷന്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ ചുവട്, മെയ്പയറ്റ്, വടിപയറ്റ് എന്നീ ഇനങ്ങളാണ് അരങ്ങേറിയത്. ബോക്സിങ്ങ്, കരാട്ടെ തുടങ്ങിയവ പോലെ എതിരാളിയെ തോല്‍പ്പിക്കേണ്ട മത്സരമല്ല കളരിപ്പയറ്റ്. ജിംനാസ്റ്റിക്സിനോട് സാമ്യമുള്ള വിധത്തില്‍ വ്യക്തിഗത പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ വിലയിരുത്തലുകള്‍ നടത്തിയത്. മെയ്പയറ്റില്‍ രണ്ട് മിനിറ്റും ചുവടില്‍ ഒന്നര മിനിറ്റും, വടിപയറ്റില്‍ ഒരു മിനിറ്റുമായിരുന്നു സമയപരിധി. ആദ്യ ദിനം സീനിയര്‍ വിഭാഗം മത്സരങ്ങളായിരുന്നു.
പെണ്‍കുട്ടികളുടെ ചുവട് ഇനത്തില്‍ കരമന ജി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാര്‍ത്ഥിനി ഗോപിക എസ്. മോഹന്‍ സ്വര്‍ണ്ണം നേടി. അഞ്ചുതവണ ദേശീയ ചാമ്പ്യനായ ഗോപികയുടെ പ്രകടനം ആവേശം തീര്‍ത്തു. ആണ്‍കുട്ടികളുടെ മെയ്പയറ്റില്‍ പാലക്കാട് പി.എം.ജി.എച്ച്.എസ്.എസിലെ എന്‍. അതുല്‍ രാജ് സ്വര്‍ണ ജേതാവായി. നാല് വയസ്സ് മുതലാണ് കളരി അഭ്യസനം ആരംഭിച്ചത്. നാലുതവണ ദേശീയ ഗെയിംസ് സ്വര്‍ണ്ണം നേടിയ അതുലിന്റെ പിതാവ് ഡി. നടരാജന്‍ സ്വയം കളരി ഗുരുവാണ്. കൈരളി സംഘത്തിലെ ശരണ്‍ എസ്. വരുണ്‍ എസ് എന്നിവര്‍ ഗുരുക്കന്‍മാരാണ്. മലപ്പുറം പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസിലെ പി. മുഹമ്മദ് ഷാഹില്‍ ആണ്‍കുട്ടികളുടെ മെയ്പയറ്റില്‍ സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ മെയ്പയറ്റില്‍ കണ്ണൂരിന്റെ അബിന ബാബു ഒന്നാമതെത്തി. വടിപ്പയറ്റില്‍ ആണ്‍കുട്ടികളില്‍ കണ്ണൂര്‍ ഒന്നാമതും, തൃശൂര്‍ രണ്ടാമതും, കോഴിക്കോട് മൂന്നാമതും എത്തിയപ്പോള്‍ പെണ്‍കുട്ടികളില്‍ കണ്ണൂര്‍ ഒന്നാമതും,കോഴിക്കോട്, മലപ്പുറം ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ കളരിപ്പയറ്റ് മത്സരങ്ങള്‍ കുട്ടികളുടെയും പ്രേക്ഷകരുടെയും ആവേശം തീര്‍ത്തു. കേരളത്തിന്റെ പൈതൃകയുദ്ധകല കായിക വേദിയിലേക്കുള്ള വിജയം കുറിച്ചു.
Local Sports
വോളിയില്‍ കലാശം
വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ മുംബൈ മിറ്റിയോഴ്‌സ് മുന്‍ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും.
ഹൈദരാബാദ്: പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണ്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം. വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ മുംബൈ മിറ്റിയോഴ്‌സ് മുന്‍ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. സോണി സ്‌പോര്‍ട്സ് നെറ്റ്വര്‍ക്കിലും പ്രൈം വോളിബോള്‍ യുട്യൂബ് ചാനലിലും മത്സരം തത്സമയം കാണാം. ഇരു ടീമുകള്‍ക്കും ഇതുവരെ കിരിടം നേടാനായിട്ടില്ല. 2023 ഫൈനലില്‍ ബെംഗളൂരു ടോര്‍പ്പി ഡോസ്, അഹമ്മദാബാദ് ഡി ഫന്‍ഡേഴ്‌സിനോട് തോറ്റിരുന്നു. കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ഫൈവില്‍ കളിച്ചെങ്കിലും മുംബൈ മിറ്റിയോഴ്‌സിന്റെ ആദ്യ ഫൈനലാണിത്. ലീഗ് ഘട്ടത്തില്‍ അപ്രമാദിത്യം സ്ഥാപിച്ചാണ് ഇരുടിമുകളുടെയും വരവ്. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ, ലീഗിലെ കന്നിക്കാരായ ഗോവ ഗാര്‍ഡിയന്‍സിനെ നേരിട്ടുള്ള സെറ്റു കള്‍ക്ക് തോല്‍പിച്ചാണ് ഫൈനല്‍ ടിക്കറ്റ് നേടിയത്. അതേസമയം മുന്‍ചാമ്പ്യന്‍മാരെ 3 -1ന് തോല്‍പ്പിച്ചാണ് ബെംഗളുരിന്റെ ഫൈനല്‍ പ്രവേശം.
-
GULF6 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന്‍ നേതാവിനെതിരെ കേസ്
-
Video Stories18 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

