Connect with us

india

1500 രൂപയില്‍ നിന്ന് ആയിരം കോടിയുടെ സാമ്രാജ്യം ഉണ്ടാക്കിയ മസാല കിങ്- ഇത് ധരംപാല്‍ ഗുലാതിയുടെ ജീവിതം

1923ല്‍ പാകിസ്താനില്‍ ജനിച്ച ‘മഹാശയ്ജി’ വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തുമ്പോള്‍ കൈയിലുണ്ടായിരുന്നത് ആയിരത്തി അഞ്ഞൂറു രൂപ.

Published

on

indiaന്യൂഡല്‍ഹി: ഇന്ത്യന്‍ മസാല വിപണിയിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു അന്തരിച്ച മഹാശയ് ധരംപാല്‍ ഗുലാതി. എംഡിഎച്ച് എന്ന ബ്രാന്‍ഡിലൂടെ കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് മസാല കിങ് എന്ന വിളിപ്പേരു കിട്ടിയ സംരഭകന്‍. പുതുതലമുറയിലെ സംരഭകരുടെ പാഠപുസ്തകമാണ് ധരംപാല്‍. വ്യാഴാഴ്ച ഡല്‍ഹിയിലെ മാതാ ചനാന്‍ ദേവി ആശുപത്രിയില്‍ വച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം. 97 വയസ്സായിരുന്നു.

വെറും 1500 രൂപയില്‍ നിന്ന് 1000 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിലേക്ക് വളര്‍ന്ന ധരംപാലിന്റെ കഥയിങ്ങനെ.

1923ല്‍ പാകിസ്താനില്‍ ജനിച്ച ‘മഹാശയ്ജി’ വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തുമ്പോള്‍ കൈയിലുണ്ടായിരുന്നത് ആയിരത്തി അഞ്ഞൂറു രൂപ. 650 രൂപയ്ക്ക് ഒരു ഉന്തുവണ്ടി വാങ്ങിച്ചു. ന്യൂഡല്‍ഹിയില്‍ നിന്ന് ഖുതുബ് റോഡ് വരെ ആയിരുന്നു ഓട്ടം.

ഇക്കാലയളവില്‍ ഒരുപാട് ജോലികള്‍ ചെയ്തു. സോപ്പ് നിര്‍മാണം, വസ്ത്ര നിര്‍മാണം, ആശാരിപ്പണി, അരിക്കച്ചടവം… അങ്ങനെയങ്ങനെ… എന്നാല്‍ ഒന്നും ക്ലച്ചുപിടിച്ചില്ല. പിന്നീട് അച്ഛന്റെ മസാലക്കടയായ മഹാശ്യന് ഡി ഹട്ടിയില്‍ ചെന്ന് അവിടെ ജോലിക്കു ചേര്‍ന്നു. ഇതേ പേരു തന്നെയാണ് പില്‍ക്കാലത്ത് എംഡിഎച്ച് എന്ന പേരില്‍ ധരംപാല്‍ കൂടെക്കൂട്ടിയത്.

പയ്യെപ്പയ്യെ കുടുംബം ഡല്‍ഹിയിലെ കരോള്‍ ബാഗില്‍ ഒരു സ്വത്തുവാങ്ങി. അവിടെ ഒരു സുഗന്ധവ്യഞ്ജനക്കട തുടങ്ങി. 1953ലായിരുന്നു അത്. ബിസിനസ് മെല്ലെ പച്ചപിടിച്ചു തുടങ്ങുമ്പോള്‍ അത് ടെലിവിഷന്‍ വഴിയെല്ലാം പരസ്യപ്പെടുത്തി ധരംപാല്‍. തൊട്ടുപിന്നാലെ ചാന്ദ്‌നി ചൗക്കില്‍ മറ്റൊരു കടയും ആരംഭിച്ചു.

1959ല്‍ ഡല്‍ഹിയിലെ കൃതിനഗറില്‍ നിര്‍മാണ യൂണിറ്റായി കുറച്ചു സ്ഥലം വാങ്ങി. പിന്നീട് ധരംപാലിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2016 സാമ്പത്തിക വര്‍ഷത്തില്‍ 21 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ പ്രതിവര്‍ഷ ശമ്പളം. രാജ്യത്തുടനീളം 15 ഫാക്ടറികളും ആയിരത്തിലേറെ ഡീലര്‍മാരും കമ്പനിക്കു കീഴില്‍ ഉണ്ടായി.

ഡല്‍ഹിയിലെ ഇടുങ്ങിയ മുറിയില്‍ നിന്ന് ദുബൈയിലും ലണ്ടനിലും ഓഫീസുകളുണ്ടായി. ആയിരത്തിലേറെ രാഷ്ട്രങ്ങളിലേക്ക് സ്വന്തം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. 60 ഉത്പന്നങ്ങളാണ് എംഡിഎച്ച് പുറത്തിറക്കിയിരുന്നത്. അതിനിടെ, സേവനത്തിന് പരമോന്നത പുരസ്‌കാരങ്ങളില്‍ ഒന്നായ പത്ഭൂഷണ്‍ വരെ അദ്ദേഹത്തെ തേടിയെത്തി.

സ്വന്തം ശമ്പളത്തിന്റെ പത്തു ശതമാനം മാത്രമേ അദ്ദേഹം ഉപയോഗിച്ചിരുന്നുള്ളൂ. ബാക്കി മഹാശയ് ചുനി ലാല്‍ ചാരിറ്റ്ബ്ള്‍ ട്രസ്റ്റിനാണ് അദ്ദേഹം കൈമാറിയിരുന്നത്. ഡല്‍ഹിയില്‍ 250 ബെഡുള്ള ഒരു ആശുപത്രിയും നാലു സ്‌കൂളുകളും ഈ ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിദ്യ രാംരാജ് പി.ടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം; ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷ

പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.

Published

on

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ പി ടി ഉഷയ്‌ക്കൊപ്പം എത്തി വിദ്യ രാംരാജ്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പിടി ഉഷ കുറിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യ രാംരാജ് എത്തിയത്.

ഏഷ്യന്‍ ഗെയിംസ് ഹര്‍ഡില്‍സില്‍ 55.42 സെക്കന്‍ഡില്‍ വിദ്യ രാംരാജ് ഫിനിഷ് ചെയ്തപ്പോഴാണ് പിടി ഉഷയുടെ റെക്കോര്‍ഡിനൊപ്പം എത്തിയത്. പി ടി ഉഷ 1984ല്‍ ലൊസാഞ്ചലസില്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യാ രാംരാജ് എത്തിയത്.

ഹീറ്റ്‌സില്‍ ഒന്നാമതെത്തിയ വിദ്യാ രാംരാജ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷ നല്‍കി. കഴിഞ്ഞ മാസം ചണ്ഡിഗഡില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രി അത്‌ലറ്റിക്‌സിന്റെ അഞ്ചാംപാദത്തില്‍ ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് വിദ്യാ രാംരാജിന് ദേശീയ റെക്കോര്‍ഡ് നഷ്ടമായത്.

അന്ന് സ്വര്‍ണം നേടിയെങ്കിലും 55.43 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്‌സില്‍ പിടി ഉഷ കുറിച്ച 55.42 സെക്കന്‍ഡാണ് വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സിലെ ദേശീയ റെക്കോര്‍ഡ് സമയം. ഇതേ മത്സരത്തിലാണ് നിമിഷാര്‍ധങ്ങളുടെ വ്യത്യാസത്തിലാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്.

Continue Reading

india

മണിപ്പൂര്‍ സംഘര്‍ഷം; ഇന്റര്‍നെറ്റ് നിരോധനം ഒക്ടോബര്‍ ആറ് വരെ നീട്ടി

മണിപ്പൂരില്‍ തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി.

Published

on

മണിപ്പൂരില്‍ തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി. ഒക്ടോബര്‍ ആറ് വരെയാണ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.സെപ്റ്റംബര്‍ 26 നാണ് സംസ്ഥാനത്ത് നിരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മെയതി വിദ്യര്‍ത്ഥികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിരോധനം വന്നത്.

അതേസമയം മണിപ്പൂരിലെ ലംക ജില്ലയില്‍ കുകി സംഘടനകള്‍ അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തു. മെയ്തി വിദ്യാര്‍ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്.

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ മലയോര ജില്ലകളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് കുകി നേതാക്കള്‍ പറഞ്ഞു. മെയ്തി പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള അതിര്‍ത്തികളും സര്‍ക്കാര്‍ ഓഫീസുകളും അടച്ചിടും.

Continue Reading

india

ഛത്തീസ്ഗഡില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ബറോസ് യാത്ര

മുഖ്യമന്ത്രി ഭൂപേഷ് ബാഗലും എം.എല്‍.എമാരും സ്വന്തം മണ്ഡലങ്ങളിലാണ് റാലിയില്‍ പങ്കെടുക്കുക.

Published

on

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്ന ഛത്തീസ്ഗഡില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ബറോസ(വിശ്വാസ) യാത്ര. 90 നിയോജക മണ്ഡലങ്ങളിലും ഒരേ സമയം നടക്കുന്ന പടുകൂറ്റന്‍ റാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും അണി നിരക്കും. സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് റാലിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് സംസ്ഥാന കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ സുശീല്‍ ആനന്ദ് ശുക്ല പറഞ്ഞു.

മുഖ്യമന്ത്രി ഭൂപേഷ് ബാഗലും എം.എല്‍.എമാരും സ്വന്തം മണ്ഡലങ്ങളിലാണ് റാലിയില്‍ പങ്കെടുക്കുക. എം.പിമാരും മറ്റ് നേതാക്കളും സ്വന്തം വീട് ഉള്‍കൊള്ളുന്ന മണ്ഡലങ്ങളിലും. ബൈക്കുകളിലും കാറുകളിലുമായി നടക്കുന്ന റാലിയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഓരോ മണ്ഡലങ്ങളിലും അണി നിരക്കും. ചുരുങ്ങിയത് 25-30 കിലോമീറ്റര്‍ ദൂരമെങ്കിലും റാലി കടന്നു പോകും. റാലി സമാപിക്കുന്ന സ്ഥലങ്ങളില്‍ നുക്കാഡ് സഭ എന്ന പേരില്‍ പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനമാണ് ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് ബറോസ മീറ്റ് സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ബറോസ റാലി ആസൂത്രണം ചെയ്തിരിക്കുന്നത്.

Continue Reading

Trending