Connect with us

india

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ആര് സംരക്ഷിക്കും ?

‘പൗരന്‍മാരുടെ നിതാന്ത ജാഗ്രത മാത്രമേ ഭൂരിപക്ഷ സര്‍ക്കാരുകളുടെ തെറ്റായ അമിത പ്രവര്‍ത്തനങ്ങളെ മാറ്റിനിര്‍ത്തുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ശോഭയോടെയും കഠിനമായും നിങ്ങളുടെ അത്മാവിലും ഹൃദയത്തിലും തിളങ്ങി നില്‍ക്കുന്നില്ലെങ്കില്‍, ഒരു അടിസ്ഥാന തത്വ സിദ്ധാന്തത്തിനും, കോടതികള്‍ക്കും, ഭരണഘടനക്കും നിങ്ങളെ രക്ഷിക്കാനാവില്ല’.

Published

on

അഡ്വ. മുഹമ്മദ് ഷാ

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പ്രതിപാദിക്കുന്ന ഭരണഘടനാമൂല്യങ്ങളും ഭരണഘടനയുടെ മൂന്നാം അധ്യായത്തില്‍ പ്രതിപാദിക്കുന്ന മാലികവകാശങ്ങളും മൗലികവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ നിലനില്‍ക്കില്ല എന്ന് പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുഛേദം 13 മാണ് സംസ്‌കാരവും വിശ്വാസവും മറ്റെല്ലാ അവകാശങ്ങളും ആസ്വദിച്ച് ഇന്ത്യയില്‍ ജീവിക്കാന്‍ ബഹുസ്വര സമൂഹത്തിന് അവസരമൊരുക്കുന്നത്. ഈ അടിസ്ഥാനതത്വങ്ങളില്‍ കടന്ന്കയറാനോ അനുഛേദം 368 ലെ ഭരണഘടനാഭേദഗതി ചെയ്യാനുള്ള അധികാരം പാര്‍ലമെന്റ് ദുരുപയോഗം ചെയ്ത് അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താനോ പാടില്ല എന്നും 27.02.1967 ല്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് ഗോലക് നാഥ് vs ്സ്റ്റേറ്റ് ഓഫ് പഞ്ചാബ് (1967 AIR SC 1643) കേസിലും, 24.04.1973 ല്‍ 13 അംഗ ഭരണഘടനാബെഞ്ച് കേശവാനന്ദ ഭാരതി vsസ്റ്റേറ്റ് ഓഫ് കേരളാ (1973 അകഞ ടഇ 1461 കേസിലും 07.11.1975 ല്‍ 5 അംഗ ഭരണഘടനാബെഞ്ച് ഇന്ദിരാഗാന്ധി vs രാജ് നാരായണ്‍ (1975 AIR SC 2299) കേസിലും, 31.07.1980 ല്‍ 5 അംഗ ഭരണഘടനാ ബെഞ്ച് മിനര്‍വാ മില്‍സ് ്‌ െയൂണിയന്‍ ഓഫ് ഇന്ത്യ (1980 AIR SC 1789) കേസിലും, 13.11.1980 ല്‍ 5 അംഗ ഭരണഘടനാബെഞ്ച് വാമന്‍ റാവു vs യൂണിയന്‍ ഓഫ് ഇന്ത്യ (1981 (2) ടഇഇ 362) കേസിലും സുപ്രീംകോടതി വ്യക്തമായ വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. ഒരു ഏകാധിപതിക്കും പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഈ ബഹുസ്വര സമൂഹത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കാനോ ഇന്ത്യയുടെ രാഷ്ട്രീയ സ്വഭാവം മാറ്റാനോ സാധിക്കാത്തത് മുകളില്‍ പ്രതിപാദിക്കുന്ന ഭരണഘടനാ ബെഞ്ച് വിധികളുടെ സംരക്ഷണംകൊണ്ട് മാത്രമാണ് എന്ന സത്യം ഇപ്പോഴെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. ഈ വിധികളോട് യോജിക്കാന്‍ സാധിക്കില്ല എന്ന് ഭരണഘടനാപദവിയിലിരുന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമ്പോള്‍ അതിന്റെ പിന്നിലുള്ള അപകടം മനസ്സിലാക്കാന്‍ കഴിയണം.

ഭരണഘടനയുടെ ഒന്നാം ഭേദഗതിയും പതിനേഴാം ഭേദഗതിയും 1951 ലെ ശങ്കരിപ്രസാദ് സിംഗ് ്‌ െയൂണിയന്‍ ഓഫ് ഇന്ത്യ (SC 1951 458), സജ്ജന്‍ സിംഗ്vs സ്‌റ്റേറ്റ് ഓഫ് രാജസ്ഥാന്‍ (അകഞ 1965 ടഇ 845) എന്നീ കേസുകളില്‍ സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ ഭരണഘടനയുടെ ഏത് ഭാഗവും മൗലികവകാശങ്ങള്‍ക്ക് വിരുദ്ധമായി പോലും ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അനുഛേദം 368 പ്രകാരം അധികാരമുണ്ട് എന്ന വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. അത്‌കൊണ്ട്തന്നെ ഭരണഘടനയുടെ 23-0 ഭേദഗതി വരെയുള്ള ഭേദഗതികളില്‍ പലതും അടിസ്ഥാന തത്വങ്ങള്‍ക്കും മാലികവകാശങ്ങള്‍ക്കും വിരുദ്ധമായിരുന്നു. 1967ല്‍ ഗോലക്‌നാഥ് വിധിയിലൂടെ 1951 ലെ ശങ്കരിപ്രസാദ് വിധിയും 1965 ലെ സജ്ജന്‍ കുമാര്‍ വിധിയും സുപ്രീംകോടതി അസാധുവാക്കിയിട്ടുള്ളതാണ്. കേശവനന്ദ ഭാരതി വിധി വന്ന 24.04.1973 ന് ശേഷം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായ ഭരണഘടനാഭേദഗതികളൊന്നും നിലനില്‍ക്കില്ല എന്ന് 1980ലെ വാമനകുമാര്‍ കേസിന്റെ സുപ്രീംകോടതി വിധിയില്‍ അസന്നിഗ്ധമായി പ്രതിപാദിച്ചിരിക്കുന്നു.

ഈ സാഹചര്യത്തില്‍ അടിസ്ഥാന തത്വ സിദ്ധാന്തത്തിനെതിരായ ഭരണകൂട പ്രചാരണങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും വളരെ പ്രാധാന്യത്തോടെ കാണേണ്ടതുമാണ്. രാജ്യത്തിന്റെ പരമാധികാരം, സോഷ്യലിസം, മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, സാമ്പത്തിക നീതി, രാഷ്ട്രീയ നീതി, ചിന്തകളുടെ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം, സ്ഥിതി സമത്വം, അവസര സമത്വം, വ്യക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്ന സാഹോദര്യം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുചേരുക, ഇന്ത്യയുടെ പ്രദേശങ്ങളിലുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, രാജ്യത്തെവിടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം, നിയമപരമായ തൊഴില്‍ ചെയ്യാനും, കച്ചവടം ചെയ്യാനുമുള്ള സ്വാതന്ത്ര്യം (ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയം), ജീവിതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം, വിദ്യാഭ്യാസവകാശം, മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശ സംരക്ഷണം, സംസ്‌കാരം സംരക്ഷിക്കാനുള്ള അവകാശം എന്നിവയൊക്കെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായി കണക്കാക്കാവുന്നതാണ്. രാജ്യത്തിന്റെ നാനാത്വത്തിലെ ഏകത്വം സംരക്ഷിക്കാന്‍ രാജ്യത്തെ ഒന്നായി ചേര്‍ത്ത്പിടിക്കാന്‍ അവരുടെ ഓരോരുത്തരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍, രാഷ്ട്ര ശില്‍പിയായ നെഹ്‌റുവിന്റെ പേരക്കുട്ടി ഐതിഹാസിക യാത്രയിലാണ്. ഈ അടിസ്ഥാന തത്വങ്ങളെ ഉയര്‍ത്തിപിടിക്കാനും സംരക്ഷിക്കാനും ഓരോരുത്തരും ബാധ്യസ്ഥരുമാണ്.

ഭരണഘടനയും ഭരണഘടനാകോടതികള്‍ സമ്മാനിച്ച വിധി പ്രസ്താവങ്ങളുമാണ് മതേതര സമൂഹത്തിന്റെ പിടിവള്ളി. മൗലികാവകാശങ്ങളെ അപഗ്രഥിച്ച് സുപ്രീംകോടതി പറഞ്ഞ പല വിധി പ്രസ്താവങ്ങളും ബഹുമാനത്തോടെ കാണേണ്ടതുണ്ട്. വാക്കുകളും പ്രസ്താവനകളും സൂക്ഷ്മതയോടെയാവണം, നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുന്നതാവണം. നിയമ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചും അവകാശ പോരാട്ടം തുടരാം. അടിസ്ഥാന തത്വ സിദ്ധാന്തം അസാധുവാക്കുന്ന മറ്റൊരു 13 അംഗങ്ങളോ 15 അംഗങ്ങളോ ഉളള ഭരണഘടനാ ബെഞ്ചിന്റെ വിധി ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം. അതിനായി പ്രാര്‍ത്ഥിക്കാം.
ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭനായ അഭിഭാഷകന്‍, അടിസ്ഥാന തത്വ സിദ്ധാന്തം സുപ്രീംകോടതിയില്‍ വാദിച്ച് ഫലിപ്പിച്ച സീനിയര്‍ അഭിഭാഷകന്‍ നാനി പാല്‍ക്കിവാല 1970 കളില്‍ പറഞ്ഞു. ‘പൗരന്‍മാരുടെ നിതാന്ത ജാഗ്രത മാത്രമേ ഭൂരിപക്ഷ സര്‍ക്കാരുകളുടെ തെറ്റായ അമിത പ്രവര്‍ത്തനങ്ങളെ മാറ്റിനിര്‍ത്തുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ശോഭയോടെയും കഠിനമായും നിങ്ങളുടെ അത്മാവിലും ഹൃദയത്തിലും തിളങ്ങി നില്‍ക്കുന്നില്ലെങ്കില്‍, ഒരു അടിസ്ഥാന തത്വ സിദ്ധാന്തത്തിനും, കോടതികള്‍ക്കും, ഭരണഘടനക്കും നിങ്ങളെ രക്ഷിക്കാനാവില്ല’.

 

india

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു

Published

on

ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.

‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.

 

Continue Reading

india

ജമ്മു കശ്മീരില്‍ ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ബിജെപി നേതാവ് അടക്കമുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം

കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം.

Published

on

ജമ്മു കശ്മീരില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണമുണ്ടായത്. കത്വയില്‍ ക്രൈസ്തവ കുടുംബത്തിനൊപ്പം പ്രാര്‍ഥന നടത്തവെ ആയിരുന്നു ആക്രമണം. പൊലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും നോക്കിനിന്നെന്നും മര്‍ദനമേറ്റവര്‍ ആരോപിച്ചു. ആക്രമണത്തില്‍ സ്ത്രീയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ഒക്ടോബര്‍ 23ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ഒരു കൂട്ടം ആളുകള്‍ നിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി മിഷനറി സംഘത്തെ എട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി അറിയിച്ചു. ഉടന്‍ സ്ഥലംവിടാന്‍ ആവശ്യപ്പെടുകയും ഗ്രാമത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ സംരക്ഷണം നല്‍കാമെന്ന് പറയുകയും ചെയ്തു.

ഇവിടെനിന്ന് പുറപ്പെട്ട മിഷനറി സംഘത്തിന്റെ വാഹനത്തെ 500 മീറ്റര്‍ ദൂരം പൊലീസ് സംഘം അനുഗമിച്ചു. എന്നാല്‍ ഹിന്ദുത്വ അക്രമികള്‍ ഇരുമ്പ് വടികളും മരക്കഷണങ്ങളുമായി ചാടിവീഴുകയും വാഹനം തടയുകയും ചെയ്തു. മിനി ബസിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ട അക്രമികള്‍, വാഹനത്തിലുണ്ടായിരുന്നവരെ അടിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. വാഹനത്തിന്റെ ബസിന്റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡോകളും തകര്‍ത്ത അക്രമികള്‍ മിഷനറി സംഘത്തിനു നേരെ അസഭ്യം ചൊരിയുകയും ചെയ്തു. പ്രദേശത്തെ ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മിഷനറി സംഘം ശ്രമിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

പൊലീസുകാരില്‍ ഒരാള്‍ മാത്രമാണ് അതിക്രമത്തിനെതിരെ ഇടപെട്ടതെന്ന് മിഷനറി സംഘം പറഞ്ഞു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ നോക്കിനിന്നെന്നും അക്രമിസംഘത്തെ സഹായിക്കുന്ന രീതിയിലായിരുന്നു പൊലീസുകാരുടെ പെരുമാറ്റമെന്നും അവര്‍ ആരോപിച്ചു.

അക്രമികള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് ഇരകളോട് ആവശ്യപ്പെട്ടു. അടുത്ത ദിവസം, കൃത്യനിര്‍വഹണത്തിലെ വീഴ്ചയ്ക്ക് എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും രവീന്ദ്ര സിങ് തേല, രോഹിത് ശര്‍മ എന്നീ രണ്ട് പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

ഗോരക്ഷാ സംഘാം?ഗമായ പ്രാദേശിക ബിജെപി നേതാവാണ് തേല. പ്രദേശത്തെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവമുള്‍പ്പെടെ നിരവധി കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. ഒരു ദിവസം കസ്റ്റഡിയിലായിരുന്ന പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് അടുത്തദിവസം തന്നെ ജഡ്ജി ജാമ്യം നല്‍കുകയായിരുന്നു.

അതേസമയം, ജാമ്യം ലഭിച്ചതിനു പിന്നാലെ ഇരകള്‍ക്കെതിരെ അക്രമിസംഘവും പരാതി നല്‍കി. ഭക്ഷണവും പണവും നല്‍കി ഹിന്ദു ഗ്രാമീണരെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രലോഭിപ്പിച്ചെന്നാരോപിച്ചാണ് ഹിന്ദുത്വ സംഘം പരാതി നല്‍കിയത്.

Continue Reading

india

ബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

Published

on

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 243 സീറ്റുകളില്‍ 202 എണ്ണം നേടി വന്‍ വിജയം നേടിയെങ്കിലും, പോസ്റ്റല്‍ വോട്ടുകളുടെ ഫലം തികച്ചും വിപരീതമായിരുന്നു. തേജസ്വി യാദവ് നയിക്കുന്ന മഹാഗഠ്ബന്ധന്‍ (എംജിബി) 142 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നു, എന്‍ഡിഎ 98 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്‍തൂക്കം നേടിയത്. ഈ വൈരുദ്ധ്യം തിരഞ്ഞെടുപ്പ് പ്രക്രിയയിലെ അനിഷ്ട സംഭവങ്ങള്‍ക്ക് സൂചനയാണോ എന്ന ചോദ്യമുയര്‍തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഹരിയാന തിരഞ്ഞെടുപ്പ് ഫലത്തിലെ അട്ടിമറി ചൂണ്ടിക്കാട്ടി പ്രസ് കോണ്‍ഫറന്‍സില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഉദാഹരണം നല്‍കിയിരുന്നു. ഹരിയാനയില്‍ കോണ്‍ഗ്രസ് 73 മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലായിരുന്നെങ്കിലും, മൊത്തം ഫലത്തില്‍ 37 സീറ്റുകള്‍ മാത്രം നേടി; ബിജെപി 17 മണ്ഡലങ്ങളില്‍ മാത്രം പോസ്റ്റല്‍ മുന്‍തൂക്കം നേടിയെങ്കിലും 48 സീറ്റുകള്‍ കരസ്ഥമാക്കി. ബിഹാറിലെ ഈ ഡാറ്റ ഹരിയാനയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസക്തമാണ്.
ബിഹാറിലെ ഡാറ്റ പരിശോധിച്ചാല്‍, എന്‍ഡിഎ ഇവിഎം വോട്ടുകളില്‍ മുന്നിലായ 110 മണ്ഡലങ്ങളില്‍ എംജിബി പോസ്റ്റല്‍ വോട്ടുകളില്‍ മുന്‍തൂക്കം നേടി. ഉദാഹരണമായി, ജെഡി(യു) 25,000-ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ച ലൗകാഹ മണ്ഡലത്തില്‍ ആര്‍ജെഡി 664 പോസ്റ്റല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ജെഡി(യു)ക്ക് 346 മാത്രമായിരുന്നു. മറുവശത്ത്, എംജിബി ഇവിഎം മുന്‍തൂക്കം നേടിയെങ്കിലും പോസ്റ്റല്‍ വോട്ടുകളില്‍ പിന്നിലായ മണ്ഡലങ്ങള്‍ വെറും 7 മാത്രം.

പോസ്റ്റല്‍ വോട്ടുകള്‍ ആരാണ് ചെയ്യുന്നത്?
പ്രധാനമായും സൈന്യം, പാരാമിലിട്ടറി ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരാണ്. 85 വയസ്സിന് മുകളിലുള്ളവര്‍, വികലാംഗര്‍, അടിയന്തര സേവനങ്ങളിലുള്ളവര്‍ (ഫയര്‍, ആരോഗ്യം, വൈദ്യുതി മുതലായവ), മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും പോസ്റ്റല്‍ വോട്ടിങ് അവകാശമുണ്ട്.
കോവിഡ് കാലത്ത് ചില വിഭാഗങ്ങള്‍ക്ക് കൂടി ഇത് വ്യാപിപ്പിച്ചു.
പോസ്റ്റല്‍ വോട്ടുകള്‍ സാധാരണയായി സര്‍ക്കാര്‍ ജീവനക്കാരുടെയും സൈനികരുടെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.

Continue Reading

Trending