Connect with us

india

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ആര് സംരക്ഷിക്കും ?

‘പൗരന്‍മാരുടെ നിതാന്ത ജാഗ്രത മാത്രമേ ഭൂരിപക്ഷ സര്‍ക്കാരുകളുടെ തെറ്റായ അമിത പ്രവര്‍ത്തനങ്ങളെ മാറ്റിനിര്‍ത്തുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ശോഭയോടെയും കഠിനമായും നിങ്ങളുടെ അത്മാവിലും ഹൃദയത്തിലും തിളങ്ങി നില്‍ക്കുന്നില്ലെങ്കില്‍, ഒരു അടിസ്ഥാന തത്വ സിദ്ധാന്തത്തിനും, കോടതികള്‍ക്കും, ഭരണഘടനക്കും നിങ്ങളെ രക്ഷിക്കാനാവില്ല’.

Published

on

അഡ്വ. മുഹമ്മദ് ഷാ

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പ്രതിപാദിക്കുന്ന ഭരണഘടനാമൂല്യങ്ങളും ഭരണഘടനയുടെ മൂന്നാം അധ്യായത്തില്‍ പ്രതിപാദിക്കുന്ന മാലികവകാശങ്ങളും മൗലികവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ നിലനില്‍ക്കില്ല എന്ന് പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുഛേദം 13 മാണ് സംസ്‌കാരവും വിശ്വാസവും മറ്റെല്ലാ അവകാശങ്ങളും ആസ്വദിച്ച് ഇന്ത്യയില്‍ ജീവിക്കാന്‍ ബഹുസ്വര സമൂഹത്തിന് അവസരമൊരുക്കുന്നത്. ഈ അടിസ്ഥാനതത്വങ്ങളില്‍ കടന്ന്കയറാനോ അനുഛേദം 368 ലെ ഭരണഘടനാഭേദഗതി ചെയ്യാനുള്ള അധികാരം പാര്‍ലമെന്റ് ദുരുപയോഗം ചെയ്ത് അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താനോ പാടില്ല എന്നും 27.02.1967 ല്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് ഗോലക് നാഥ് vs ്സ്റ്റേറ്റ് ഓഫ് പഞ്ചാബ് (1967 AIR SC 1643) കേസിലും, 24.04.1973 ല്‍ 13 അംഗ ഭരണഘടനാബെഞ്ച് കേശവാനന്ദ ഭാരതി vsസ്റ്റേറ്റ് ഓഫ് കേരളാ (1973 അകഞ ടഇ 1461 കേസിലും 07.11.1975 ല്‍ 5 അംഗ ഭരണഘടനാബെഞ്ച് ഇന്ദിരാഗാന്ധി vs രാജ് നാരായണ്‍ (1975 AIR SC 2299) കേസിലും, 31.07.1980 ല്‍ 5 അംഗ ഭരണഘടനാ ബെഞ്ച് മിനര്‍വാ മില്‍സ് ്‌ െയൂണിയന്‍ ഓഫ് ഇന്ത്യ (1980 AIR SC 1789) കേസിലും, 13.11.1980 ല്‍ 5 അംഗ ഭരണഘടനാബെഞ്ച് വാമന്‍ റാവു vs യൂണിയന്‍ ഓഫ് ഇന്ത്യ (1981 (2) ടഇഇ 362) കേസിലും സുപ്രീംകോടതി വ്യക്തമായ വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. ഒരു ഏകാധിപതിക്കും പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഈ ബഹുസ്വര സമൂഹത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കാനോ ഇന്ത്യയുടെ രാഷ്ട്രീയ സ്വഭാവം മാറ്റാനോ സാധിക്കാത്തത് മുകളില്‍ പ്രതിപാദിക്കുന്ന ഭരണഘടനാ ബെഞ്ച് വിധികളുടെ സംരക്ഷണംകൊണ്ട് മാത്രമാണ് എന്ന സത്യം ഇപ്പോഴെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. ഈ വിധികളോട് യോജിക്കാന്‍ സാധിക്കില്ല എന്ന് ഭരണഘടനാപദവിയിലിരുന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമ്പോള്‍ അതിന്റെ പിന്നിലുള്ള അപകടം മനസ്സിലാക്കാന്‍ കഴിയണം.

ഭരണഘടനയുടെ ഒന്നാം ഭേദഗതിയും പതിനേഴാം ഭേദഗതിയും 1951 ലെ ശങ്കരിപ്രസാദ് സിംഗ് ്‌ െയൂണിയന്‍ ഓഫ് ഇന്ത്യ (SC 1951 458), സജ്ജന്‍ സിംഗ്vs സ്‌റ്റേറ്റ് ഓഫ് രാജസ്ഥാന്‍ (അകഞ 1965 ടഇ 845) എന്നീ കേസുകളില്‍ സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ ഭരണഘടനയുടെ ഏത് ഭാഗവും മൗലികവകാശങ്ങള്‍ക്ക് വിരുദ്ധമായി പോലും ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അനുഛേദം 368 പ്രകാരം അധികാരമുണ്ട് എന്ന വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. അത്‌കൊണ്ട്തന്നെ ഭരണഘടനയുടെ 23-0 ഭേദഗതി വരെയുള്ള ഭേദഗതികളില്‍ പലതും അടിസ്ഥാന തത്വങ്ങള്‍ക്കും മാലികവകാശങ്ങള്‍ക്കും വിരുദ്ധമായിരുന്നു. 1967ല്‍ ഗോലക്‌നാഥ് വിധിയിലൂടെ 1951 ലെ ശങ്കരിപ്രസാദ് വിധിയും 1965 ലെ സജ്ജന്‍ കുമാര്‍ വിധിയും സുപ്രീംകോടതി അസാധുവാക്കിയിട്ടുള്ളതാണ്. കേശവനന്ദ ഭാരതി വിധി വന്ന 24.04.1973 ന് ശേഷം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായ ഭരണഘടനാഭേദഗതികളൊന്നും നിലനില്‍ക്കില്ല എന്ന് 1980ലെ വാമനകുമാര്‍ കേസിന്റെ സുപ്രീംകോടതി വിധിയില്‍ അസന്നിഗ്ധമായി പ്രതിപാദിച്ചിരിക്കുന്നു.

ഈ സാഹചര്യത്തില്‍ അടിസ്ഥാന തത്വ സിദ്ധാന്തത്തിനെതിരായ ഭരണകൂട പ്രചാരണങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും വളരെ പ്രാധാന്യത്തോടെ കാണേണ്ടതുമാണ്. രാജ്യത്തിന്റെ പരമാധികാരം, സോഷ്യലിസം, മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, സാമ്പത്തിക നീതി, രാഷ്ട്രീയ നീതി, ചിന്തകളുടെ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം, സ്ഥിതി സമത്വം, അവസര സമത്വം, വ്യക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്ന സാഹോദര്യം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുചേരുക, ഇന്ത്യയുടെ പ്രദേശങ്ങളിലുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, രാജ്യത്തെവിടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം, നിയമപരമായ തൊഴില്‍ ചെയ്യാനും, കച്ചവടം ചെയ്യാനുമുള്ള സ്വാതന്ത്ര്യം (ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയം), ജീവിതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം, വിദ്യാഭ്യാസവകാശം, മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശ സംരക്ഷണം, സംസ്‌കാരം സംരക്ഷിക്കാനുള്ള അവകാശം എന്നിവയൊക്കെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായി കണക്കാക്കാവുന്നതാണ്. രാജ്യത്തിന്റെ നാനാത്വത്തിലെ ഏകത്വം സംരക്ഷിക്കാന്‍ രാജ്യത്തെ ഒന്നായി ചേര്‍ത്ത്പിടിക്കാന്‍ അവരുടെ ഓരോരുത്തരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍, രാഷ്ട്ര ശില്‍പിയായ നെഹ്‌റുവിന്റെ പേരക്കുട്ടി ഐതിഹാസിക യാത്രയിലാണ്. ഈ അടിസ്ഥാന തത്വങ്ങളെ ഉയര്‍ത്തിപിടിക്കാനും സംരക്ഷിക്കാനും ഓരോരുത്തരും ബാധ്യസ്ഥരുമാണ്.

ഭരണഘടനയും ഭരണഘടനാകോടതികള്‍ സമ്മാനിച്ച വിധി പ്രസ്താവങ്ങളുമാണ് മതേതര സമൂഹത്തിന്റെ പിടിവള്ളി. മൗലികാവകാശങ്ങളെ അപഗ്രഥിച്ച് സുപ്രീംകോടതി പറഞ്ഞ പല വിധി പ്രസ്താവങ്ങളും ബഹുമാനത്തോടെ കാണേണ്ടതുണ്ട്. വാക്കുകളും പ്രസ്താവനകളും സൂക്ഷ്മതയോടെയാവണം, നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുന്നതാവണം. നിയമ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചും അവകാശ പോരാട്ടം തുടരാം. അടിസ്ഥാന തത്വ സിദ്ധാന്തം അസാധുവാക്കുന്ന മറ്റൊരു 13 അംഗങ്ങളോ 15 അംഗങ്ങളോ ഉളള ഭരണഘടനാ ബെഞ്ചിന്റെ വിധി ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം. അതിനായി പ്രാര്‍ത്ഥിക്കാം.
ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭനായ അഭിഭാഷകന്‍, അടിസ്ഥാന തത്വ സിദ്ധാന്തം സുപ്രീംകോടതിയില്‍ വാദിച്ച് ഫലിപ്പിച്ച സീനിയര്‍ അഭിഭാഷകന്‍ നാനി പാല്‍ക്കിവാല 1970 കളില്‍ പറഞ്ഞു. ‘പൗരന്‍മാരുടെ നിതാന്ത ജാഗ്രത മാത്രമേ ഭൂരിപക്ഷ സര്‍ക്കാരുകളുടെ തെറ്റായ അമിത പ്രവര്‍ത്തനങ്ങളെ മാറ്റിനിര്‍ത്തുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ശോഭയോടെയും കഠിനമായും നിങ്ങളുടെ അത്മാവിലും ഹൃദയത്തിലും തിളങ്ങി നില്‍ക്കുന്നില്ലെങ്കില്‍, ഒരു അടിസ്ഥാന തത്വ സിദ്ധാന്തത്തിനും, കോടതികള്‍ക്കും, ഭരണഘടനക്കും നിങ്ങളെ രക്ഷിക്കാനാവില്ല’.

 

india

യു.പി ഹൈവേയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചു; ഒരു കുട്ടിയടക്കം എട്ട് പേർ വെന്തുമരിച്ചു

സെൻട്രൽ ലോക്ക് ചെയ്‌ത നിലയിലായിരുന്നു കാർ

Published

on

ഉത്തർപ്രദേശിൽ അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ച് എട്ടു പേർ വെന്തുമരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും.ബറേലി – നൈനിറ്റാൾ ഹൈവേയിലാണ് കാർ ട്രക്കുമായി കൂട്ടിയിടിക്കുകയും കാറിന് തീ പിടിക്കുകയും ചെയ്തത്.

സെൻട്രൽ ലോക്ക് ചെയ്‌ത നിലയിലായിരുന്നു കാർ. അതിനാൽ അപകടമുണ്ടായപ്പോൾ കാർ തുറക്കാൻ സാധിച്ചില്ല. ബറേലിയിൽ നിന്നുള്ളവരാണ് മരിച്ചവർ. പഞ്ചറായതിനെ തുടർന്ന് കാർ എതിർപാതയിലേക്ക് മറിഞ്ഞ് ട്രക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും കാറിന് തീപിടിച്ചിരുന്നുവെന്ന് ബറേലി എസ്എസ്പി ഗുലെ സുശീൽ ചന്ദ്രഭൻ പറഞ്ഞു.

 

Continue Reading

india

ഭൂമി കൈമാറ്റ തർക്കം; യുപിയിൽ മകൻ അമ്മയുടെ തലയറുത്ത് കൊന്നു

കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്

Published

on

ഭൂമി കൈമാറ്റ തർക്കത്തെ തുടർന്ന് മകൻ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി. കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം.

Continue Reading

india

മഹുവ മൊയ്ത്രയെ പുറത്താക്കിയത് ജനാധിപത്യമര്യാദകളുടെയും പ്രതിപക്ഷാവകാശങ്ങളുടെയും കടുത്ത ലംഘനം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി

നമ്മുടെ ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ മഹിത സ്ഥാപനങ്ങളെയും അതിൻ്റെ മഹിമയെയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ടെന്നും സമദാനി പറഞ്ഞു

Published

on

മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള നടപടി ഒരു പാർലിമെൻ്റ് അംഗത്തിനെതിരായ നീതിനിഷേധം മാത്രമല്ല, ജനാധിപത്യമര്യാദകളുടെയും പ്രതിപക്ഷാവകാശങ്ങളുടെയും സർവ്വോപരി പാർലിമെൻ്ററി ജനാധിപത്യത്തിന്റെയും കടുത്ത ലംഘനമാണെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, എം.പി പറഞ്ഞു.

ഇത്തരം നടപടികളിലൂടെ എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കാമെന്ന് വിചാരിക്കുന്നതിൽ കവിഞ്ഞ് രാഷ്ട്രീയ പാപ്പരത്തമില്ല. നമ്മുടെ ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ മഹിത സ്ഥാപനങ്ങളെയും അതിൻ്റെ മഹിമയെയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ടെന്നും സമദാനി പറഞ്ഞു.

Continue Reading

Trending