Connect with us

india

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ആര് സംരക്ഷിക്കും ?

‘പൗരന്‍മാരുടെ നിതാന്ത ജാഗ്രത മാത്രമേ ഭൂരിപക്ഷ സര്‍ക്കാരുകളുടെ തെറ്റായ അമിത പ്രവര്‍ത്തനങ്ങളെ മാറ്റിനിര്‍ത്തുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ശോഭയോടെയും കഠിനമായും നിങ്ങളുടെ അത്മാവിലും ഹൃദയത്തിലും തിളങ്ങി നില്‍ക്കുന്നില്ലെങ്കില്‍, ഒരു അടിസ്ഥാന തത്വ സിദ്ധാന്തത്തിനും, കോടതികള്‍ക്കും, ഭരണഘടനക്കും നിങ്ങളെ രക്ഷിക്കാനാവില്ല’.

Published

on

അഡ്വ. മുഹമ്മദ് ഷാ

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പ്രതിപാദിക്കുന്ന ഭരണഘടനാമൂല്യങ്ങളും ഭരണഘടനയുടെ മൂന്നാം അധ്യായത്തില്‍ പ്രതിപാദിക്കുന്ന മാലികവകാശങ്ങളും മൗലികവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ നിലനില്‍ക്കില്ല എന്ന് പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുഛേദം 13 മാണ് സംസ്‌കാരവും വിശ്വാസവും മറ്റെല്ലാ അവകാശങ്ങളും ആസ്വദിച്ച് ഇന്ത്യയില്‍ ജീവിക്കാന്‍ ബഹുസ്വര സമൂഹത്തിന് അവസരമൊരുക്കുന്നത്. ഈ അടിസ്ഥാനതത്വങ്ങളില്‍ കടന്ന്കയറാനോ അനുഛേദം 368 ലെ ഭരണഘടനാഭേദഗതി ചെയ്യാനുള്ള അധികാരം പാര്‍ലമെന്റ് ദുരുപയോഗം ചെയ്ത് അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താനോ പാടില്ല എന്നും 27.02.1967 ല്‍ അഞ്ചംഗ ഭരണഘടനാബെഞ്ച് ഗോലക് നാഥ് vs ്സ്റ്റേറ്റ് ഓഫ് പഞ്ചാബ് (1967 AIR SC 1643) കേസിലും, 24.04.1973 ല്‍ 13 അംഗ ഭരണഘടനാബെഞ്ച് കേശവാനന്ദ ഭാരതി vsസ്റ്റേറ്റ് ഓഫ് കേരളാ (1973 അകഞ ടഇ 1461 കേസിലും 07.11.1975 ല്‍ 5 അംഗ ഭരണഘടനാബെഞ്ച് ഇന്ദിരാഗാന്ധി vs രാജ് നാരായണ്‍ (1975 AIR SC 2299) കേസിലും, 31.07.1980 ല്‍ 5 അംഗ ഭരണഘടനാ ബെഞ്ച് മിനര്‍വാ മില്‍സ് ്‌ െയൂണിയന്‍ ഓഫ് ഇന്ത്യ (1980 AIR SC 1789) കേസിലും, 13.11.1980 ല്‍ 5 അംഗ ഭരണഘടനാബെഞ്ച് വാമന്‍ റാവു vs യൂണിയന്‍ ഓഫ് ഇന്ത്യ (1981 (2) ടഇഇ 362) കേസിലും സുപ്രീംകോടതി വ്യക്തമായ വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. ഒരു ഏകാധിപതിക്കും പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് ഈ ബഹുസ്വര സമൂഹത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കാനോ ഇന്ത്യയുടെ രാഷ്ട്രീയ സ്വഭാവം മാറ്റാനോ സാധിക്കാത്തത് മുകളില്‍ പ്രതിപാദിക്കുന്ന ഭരണഘടനാ ബെഞ്ച് വിധികളുടെ സംരക്ഷണംകൊണ്ട് മാത്രമാണ് എന്ന സത്യം ഇപ്പോഴെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. ഈ വിധികളോട് യോജിക്കാന്‍ സാധിക്കില്ല എന്ന് ഭരണഘടനാപദവിയിലിരുന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമ്പോള്‍ അതിന്റെ പിന്നിലുള്ള അപകടം മനസ്സിലാക്കാന്‍ കഴിയണം.

ഭരണഘടനയുടെ ഒന്നാം ഭേദഗതിയും പതിനേഴാം ഭേദഗതിയും 1951 ലെ ശങ്കരിപ്രസാദ് സിംഗ് ്‌ െയൂണിയന്‍ ഓഫ് ഇന്ത്യ (SC 1951 458), സജ്ജന്‍ സിംഗ്vs സ്‌റ്റേറ്റ് ഓഫ് രാജസ്ഥാന്‍ (അകഞ 1965 ടഇ 845) എന്നീ കേസുകളില്‍ സുപ്രീംകോടതി പരിഗണിച്ചപ്പോള്‍ ഭരണഘടനയുടെ ഏത് ഭാഗവും മൗലികവകാശങ്ങള്‍ക്ക് വിരുദ്ധമായി പോലും ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അനുഛേദം 368 പ്രകാരം അധികാരമുണ്ട് എന്ന വിധി പ്രസ്താവം നടത്തിയിട്ടുണ്ട്. അത്‌കൊണ്ട്തന്നെ ഭരണഘടനയുടെ 23-0 ഭേദഗതി വരെയുള്ള ഭേദഗതികളില്‍ പലതും അടിസ്ഥാന തത്വങ്ങള്‍ക്കും മാലികവകാശങ്ങള്‍ക്കും വിരുദ്ധമായിരുന്നു. 1967ല്‍ ഗോലക്‌നാഥ് വിധിയിലൂടെ 1951 ലെ ശങ്കരിപ്രസാദ് വിധിയും 1965 ലെ സജ്ജന്‍ കുമാര്‍ വിധിയും സുപ്രീംകോടതി അസാധുവാക്കിയിട്ടുള്ളതാണ്. കേശവനന്ദ ഭാരതി വിധി വന്ന 24.04.1973 ന് ശേഷം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായ ഭരണഘടനാഭേദഗതികളൊന്നും നിലനില്‍ക്കില്ല എന്ന് 1980ലെ വാമനകുമാര്‍ കേസിന്റെ സുപ്രീംകോടതി വിധിയില്‍ അസന്നിഗ്ധമായി പ്രതിപാദിച്ചിരിക്കുന്നു.

ഈ സാഹചര്യത്തില്‍ അടിസ്ഥാന തത്വ സിദ്ധാന്തത്തിനെതിരായ ഭരണകൂട പ്രചാരണങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും വളരെ പ്രാധാന്യത്തോടെ കാണേണ്ടതുമാണ്. രാജ്യത്തിന്റെ പരമാധികാരം, സോഷ്യലിസം, മതേതരത്വം, ജനാധിപത്യം, സാമൂഹ്യനീതി, സാമ്പത്തിക നീതി, രാഷ്ട്രീയ നീതി, ചിന്തകളുടെ സ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം, സ്ഥിതി സമത്വം, അവസര സമത്വം, വ്യക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്ന സാഹോദര്യം, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമാധാനപരമായും ആയുധങ്ങളില്ലാതെയും ഒത്തുചേരുക, ഇന്ത്യയുടെ പ്രദേശങ്ങളിലുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, രാജ്യത്തെവിടെയും ജീവിക്കാനുള്ള സ്വാതന്ത്ര്യം, നിയമപരമായ തൊഴില്‍ ചെയ്യാനും, കച്ചവടം ചെയ്യാനുമുള്ള സ്വാതന്ത്ര്യം (ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയം), ജീവിതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സംരക്ഷണം, വിദ്യാഭ്യാസവകാശം, മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം, ന്യൂനപക്ഷ അവകാശ സംരക്ഷണം, സംസ്‌കാരം സംരക്ഷിക്കാനുള്ള അവകാശം എന്നിവയൊക്കെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായി കണക്കാക്കാവുന്നതാണ്. രാജ്യത്തിന്റെ നാനാത്വത്തിലെ ഏകത്വം സംരക്ഷിക്കാന്‍ രാജ്യത്തെ ഒന്നായി ചേര്‍ത്ത്പിടിക്കാന്‍ അവരുടെ ഓരോരുത്തരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍, രാഷ്ട്ര ശില്‍പിയായ നെഹ്‌റുവിന്റെ പേരക്കുട്ടി ഐതിഹാസിക യാത്രയിലാണ്. ഈ അടിസ്ഥാന തത്വങ്ങളെ ഉയര്‍ത്തിപിടിക്കാനും സംരക്ഷിക്കാനും ഓരോരുത്തരും ബാധ്യസ്ഥരുമാണ്.

ഭരണഘടനയും ഭരണഘടനാകോടതികള്‍ സമ്മാനിച്ച വിധി പ്രസ്താവങ്ങളുമാണ് മതേതര സമൂഹത്തിന്റെ പിടിവള്ളി. മൗലികാവകാശങ്ങളെ അപഗ്രഥിച്ച് സുപ്രീംകോടതി പറഞ്ഞ പല വിധി പ്രസ്താവങ്ങളും ബഹുമാനത്തോടെ കാണേണ്ടതുണ്ട്. വാക്കുകളും പ്രസ്താവനകളും സൂക്ഷ്മതയോടെയാവണം, നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിക്കുന്നതാവണം. നിയമ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ചും അവകാശ പോരാട്ടം തുടരാം. അടിസ്ഥാന തത്വ സിദ്ധാന്തം അസാധുവാക്കുന്ന മറ്റൊരു 13 അംഗങ്ങളോ 15 അംഗങ്ങളോ ഉളള ഭരണഘടനാ ബെഞ്ചിന്റെ വിധി ഉണ്ടാവില്ല എന്ന് പ്രതീക്ഷിക്കാം. അതിനായി പ്രാര്‍ത്ഥിക്കാം.
ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭനായ അഭിഭാഷകന്‍, അടിസ്ഥാന തത്വ സിദ്ധാന്തം സുപ്രീംകോടതിയില്‍ വാദിച്ച് ഫലിപ്പിച്ച സീനിയര്‍ അഭിഭാഷകന്‍ നാനി പാല്‍ക്കിവാല 1970 കളില്‍ പറഞ്ഞു. ‘പൗരന്‍മാരുടെ നിതാന്ത ജാഗ്രത മാത്രമേ ഭൂരിപക്ഷ സര്‍ക്കാരുകളുടെ തെറ്റായ അമിത പ്രവര്‍ത്തനങ്ങളെ മാറ്റിനിര്‍ത്തുകയുള്ളൂ. സ്വാതന്ത്ര്യത്തിന്റെ പ്രകാശം ശോഭയോടെയും കഠിനമായും നിങ്ങളുടെ അത്മാവിലും ഹൃദയത്തിലും തിളങ്ങി നില്‍ക്കുന്നില്ലെങ്കില്‍, ഒരു അടിസ്ഥാന തത്വ സിദ്ധാന്തത്തിനും, കോടതികള്‍ക്കും, ഭരണഘടനക്കും നിങ്ങളെ രക്ഷിക്കാനാവില്ല’.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സി.എ.എ: അനുകൂല വിധി ഉണ്ടാകുമെന്ന് പ്രതീക്ഷ: മുസ്‌ലിംലീഗ്

തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു

Published

on

ന്യൂഡൽഹി: പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാനുള്ള കേരള സർക്കാർ തീരുമാനം ഏറെ ​വൈകിപ്പോയെന്നും തെരഞ്ഞെടുപ്പ് വന്നപ്പോൾ കൈകൊണ്ട ഒന്നാണെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോടതിയിൽ ഏതൊക്കൊയോ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞ കേസ് തെരഞ്ഞെടുപ്പ് വിജഞാപനമൊക്കെ വന്ന ശേഷം എങ്ങിനെ പിൻവലിക്കാനാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജഞാപനം വന്ന ശേഷം കൈകൊണ്ട ഈ തീരു​മാനം പ്രചാരണത്തിൽ പറയാമെന്നല്ലാതെ ഒരുകാര്യവുമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ കേസുകളൊക്കെ നേരത്തെ പിൻവലിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് വിജഞാപനം വന്ന ശേഷം കോടതിയിൽ കിടക്കുന്ന കേസുകൾ ഇനി എന്ത് ചെയ്യാ​നാണെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

പൗരത്വ സമരത്തിൽ പ​​ങ്കെടുത്തവരുടെ കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ന്യൂഡൽഹി കേരള ഹൗസിൽ കുഞ്ഞാലിക്കുട്ടി ഈ മറുപടി നൽകിയത്.

പൗരത്വ വിഷയത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ കേസുമായി ലീഗ് മുന്നോട്ടു പോവുകയാണ്. അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും സാദിഖലി തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് പോകാനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം ഡൽഹിയിലെത്തിയതാണ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽ വഹാബും അടക്കമുള്ള നേതാക്കൾ.

പൗരത്വ നിയമത്തിനെതിരായ കേസിലെ മുഖ്യ ഹരജിക്കാർ എന്ന നിലയിൽ മുസ്‍ലിം ലീഗി​ന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിങ്കളാഴ്ച വൈകീട്ട് കണ്ട് ലീഗ് നേതാക്കൾ അഡ്വ. ഹാരിസ് ബീരാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു.

Continue Reading

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിം ലീഗ് ഹര്‍ജി ഇന്ന് പരിഗണിക്കും

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലേക്ക് പോയത്

Published

on

സി.എ.എ വിജ്ഞാപനത്തിന് സ്‌റ്റേ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

മുസ്‌ലിം ലീഗിന്റെ അഭിഭാഷകന്‍ കപില്‍ സിബലുമായും നിയമ വിദഗ്ധരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും നിയമപരമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനും നാഷണല്‍ പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നേതാക്കള്‍ ഇന്നലെ ഡല്‍ഹിയില്‍ എത്തിയിരുന്നു.

ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി തുടങ്ങിയ നേതാക്കളാണ് ഡല്‍ഹിയിലേക്ക് പോയത്. കഴിഞ്ഞ ദിവസം കപില്‍ സിപലുമായി നേതാക്കള്‍ കൂടികാഴ്ച നടത്തിയിരുന്നു.

Continue Reading

india

സി.എ.എ വിജ്ഞാപനം: മുസ്‌ലിംലീഗ് ഹര്‍ജി നാളെ പരിഗണിക്കും; മുസ്‌ലിംലീഗ് നേതാക്കള്‍ കപില്‍ സിബലുമായി ചര്‍ച്ച നടത്തി

ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്

Published

on

സി.എ.എ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിംലീഗ് നൽകിയ ഹർജി നാളെ സുപ്രിംകോടതി പരിഗണിക്കുന്നതിന് മുന്നോടിയായി മുസ്ലിംലീഗിന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരാകുന്ന കപിൽ സിബലുമായി ഡൽഹിയിൽ ചർച്ച നടത്തി. നാഷണൽ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, അഡ്വ. ഹാരിസ് ബീരാൻ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കപിൽ സിബൽ പങ്കുവെച്ചു. ഇഫ്താർ വിരുന്നൊരുക്കിയാണ് അദ്ദേഹം മുസ്ലിംലീഗ് നേതാക്കളെ സ്വീകരിച്ചത്.

കപിൽ സിബലുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്തതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇഫ്താറോട് കൂടിയ അദ്ദേഹത്തിന്റെ ആതിഥേയത്വം ഈ ആകുലതകൾക്കിടയിലും ഹൃദ്യമായൊരു അനുഭവമായി. ഒരു ജനതയുടെ അഭിമാനകരമായ നിലനിൽപിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ പോരാട്ടം തുടരുകയാണ്. നിയമപരമായും, രാഷ്ട്രീയപരമായും ഈ പോരാട്ടത്തിന്റെ മുന്നിൽ മുസ്ലിം ലീഗ് പാർട്ടി ഉണ്ടാകും.- പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

Trending