Connect with us

Environment

മഴയില്‍ മുങ്ങി ബെംഗളൂരു; ആലിപ്പഴ വര്‍ഷം; മരങ്ങള്‍ കടപുഴകി, ഒരാള്‍ മരിച്ചു

Published

on

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ബെംഗളൂരു നഗരം വെള്ളത്തില്‍. മഴക്കെടുതിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖയാണ് മരിച്ചത്.

അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങിയതോടെ യാത്രക്കാരിയായ ഭാനുരേഖ അപകടത്തില്‍പ്പെടുകയായിരുന്നു. യുവതിയ്‌ക്കൊപ്പം മറ്റ് അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. പിന്‍സീറ്റിലിരുന്ന ഭാനുരേഖ കുടുങ്ങി പോവുകയായിരുന്നു. രക്ഷാ പ്രവര്‍ത്തകര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ മഴ കനത്തതോടെ റോഡുകള്‍ വെള്ളത്തിലായി. നഗരത്തിലെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മൂന്ന് മണിയോടെയാണ് അതിശക്തമായ മഴ പെയ്തത്. നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി.

https://twitter.com/i/status/1660220033799438336

മഴ മെയ് 24 വരെ തുടര്‍ന്നേക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. മല്ലേസ്വരം, തെക്കന്‍ ബെംഗളൂരു ഉള്‍പ്പടെയുള്ള ഭാഗങ്ങളിലാണ് ആലിപ്പഴ വര്‍ഷമുണ്ടായത്.

ഐ.പി.എല്‍ മത്സരം നടക്കേണ്ട ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെള്ളം കരിയതോടെ മഴ മത്സരത്തെ ബാധിച്ചേക്കുമോയെന്ന് ആശങ്കയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Environment

കേരളം ഉൾപ്പടെ 4 സംസ്ഥാനങ്ങളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ബുധനാഴ്ച ആരംഭിക്കും

2017 ലാണ്‌ ഏറ്റവുമൊടുവിൽ കേരളത്തിലെ കാട്ടാനകളുടെ കണക്കെടുത്തത്‌.

Published

on

കേരളത്തിലെ കാടുകളിലെ കാട്ടാനകളുടെ കണക്കെടുപ്പ് ബുധനാഴ്ച ആരംഭിക്കും. വനം വന്യജീവി വകുപ്പ്‌. സംസ്ഥാനത്ത്‌ 17 മുതൽ 19 വരെയാണ്‌ ആനകളുടെ കണക്കെടുപ്പ്‌ നടത്തുന്നത് . അതിർത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്‌, കർണാടക എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലും ഇതേ ദിവസങ്ങളിൽ കണക്കെടുപ്പ് നടക്കും. സംസ്ഥാന അതിർത്തി കടന്നും കാട്ടാനകൾ സഞ്ചരിക്കുന്നതിനാലാണ്‌ ഒന്നിച്ച്‌ കണക്കെടുക്കാൻ ഈ സംസ്ഥാനങ്ങളിലെ വനം വന്യജീവി വകുപ്പുകളുടെ തീരുമാനം.സംസ്ഥാനത്ത്‌ പെരിയാർ, ആനമുടി, നിലമ്പൂർ, വയനാട്‌ ആന സങ്കേതങ്ങൾ കേന്ദ്രീകരിച്ചാണ്‌ കണക്കെടുപ്പ്‌ നടക്കുക.

ഇത്തവണ ഭൂപടവും ആപ്പും ഉപയോഗിച്ചാണ് കണക്കുകൾ രേഖപ്പെടുത്തുക.കൊമ്പനാന, പിടിയാന, മോഴ, ഒറ്റയാൻ, കൂട്ടം, കുട്ടികൾ, മുതിർന്ന ആന എന്നിവയുടെ വിവരം രേഖപ്പെടുത്തും. ഇതിനായി വനം വകുപ്പിലെ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.മൂന്ന്‌ ദിവസങ്ങളിലായി മൂന്ന്‌ രീതിയിലാണ്‌ പരിശോധന നടക്കുക. ആദ്യദിവസം ബ്ലോക്ക്‌ തിരിച്ച്‌ കാട്ടാനകളെ നേരിട്ട്‌ കണ്ട്‌ കണക്കെടുക്കും, രണ്ടാമത്തെ ദിവസം ആനപ്പിണ്ടം പരിശോധിച്ചുള്ള കണക്കെടുപ്പും , അവസാന ദിവസം ജലസ്രോതസുകളിൽ ആനകളുടെ കാൽപ്പാടുകൾ പരിശോധിച്ചുമാണ് കണക്കെടുപ്പ് പൂർത്തിയാക്കുക. കണക്കെടുപ്പിന്റെ വിവരങ്ങൾ ജൂലായിൽ പുറത്തു വിടും.ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡനാണ്‌ സംസ്ഥാനത്ത്‌ കണക്കെടുപ്പിന്‌ മേൽനോട്ടം വഹിക്കുക.2017 ലാണ്‌ ഏറ്റവുമൊടുവിൽ കേരളത്തിലെ കാട്ടാനകളുടെ കണക്കെടുത്തത്‌. അന്ന് 5706 കാട്ടാനകൾ ഉണ്ടെന്നാണ് കണ്ടെത്തിയത്. ആനപ്പിണ്ടം പരിശോധിച്ചുള്ള കണക്കായിരുന്നു ഇത്.

Continue Reading

Environment

വേനൽമഴ ആശ്വാസമായി; പുഴകൾ പിന്നെയും ഒഴുകിത്തുടങ്ങി; മലയോരവാസികൾക്കിത്‌ ആശ്വാസം

Published

on

കടുത്ത വരൾച്ചയിലേക്കു നീങ്ങിയിരുന്ന മലയോരത്തിന് വേനൽമഴ ആശ്വാസമായി. കാളികാവ് മേഖലയിൽ രണ്ടുദിവസത്തെ മഴയിൽ ചെറുതും വലുതുമായ പുഴകളിലെല്ലാം നീരൊഴുക്ക് തുടങ്ങി. നാട്ടിൽ പെയ്തതിലേറെ ശക്തമായ മഴ വൃഷ്ടിപ്രദേശമായ മലവാരത്തു ലഭിച്ചതാണ് പുഴകളിലെ നീരൊഴുക്കിനു കാരണമായത്. കാളികാവിലെ കെട്ടുങ്ങൽ ചിറ, ചാഴിയോട് ചിറ തുടങ്ങിയവയെല്ലാം നിറഞ്ഞൊഴുകി.

മലയോരത്ത് പൂർണമായും വറ്റിയ കരുവാരക്കുണ്ടിലെ ഒലിപ്പുഴ, ചാലിയാറിന്റെ പ്രധാന കൈവഴിയായ ചോക്കാട് കോട്ടപ്പുഴ, കാളികാവ് പുഴ തുടങ്ങിയവയിലെല്ലാം ജലനിരപ്പ് കൂടി. പുഴകളിൽ നീരൊഴുക്ക് തുടങ്ങിയതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പും ഉയർന്നു.

അടയ്ക്കാക്കുണ്ട് മലവാരത്തുണ്ടായ ശക്തമായ മഴയാണ് കാളികാവ് പുഴയിൽ നീരൊഴുക്ക് ശക്തമാക്കിയത്. കൽക്കുണ്ട് മലവാരത്തിലും കോഴിപ്ര മലവാരത്തുനിന്ന് ഉദ്‌ഭവിക്കുന്ന കാട്ടുചോലകളിലും വെള്ളമായി. വരൾച്ചയെത്തുടർന്ന് വീട് ഒഴിയേണ്ട അവസ്ഥയിലായിരുന്ന മലയോരവാസികൾക്കിത്‌ ആശ്വാസമായി.

Continue Reading

Environment

അഞ്ച് വർഷത്തിനിടെ 200 കടുവകളുടെ വർദ്ധന ; രാജ്യത്ത് ആകെ 3167 കടുവകൾ

പ്രോജക്ട് ടൈഗർ ലോകത്തിന് മുഴുവൻ അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു

Published

on

രാജ്യത്ത് കടുവകളുടെ എണ്ണത്തിൽ വർധനയുണ്ടായതായി പുതിയ കണക്കുകൾ. കടുവകളുടെ എണ്ണം 3167 ആയി ഉയർന്നതായി . പ്രൊജക്ട് ടൈഗർ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബന്ദിപുർ , മുതുമല കടുവാ സങ്കേതങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇരുന്നൂറ് കടുവകളാണ് രാജ്യത്ത് കൂടിയത്.പ്രോജക്ട് ടൈഗർ ലോകത്തിന് മുഴുവൻ അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Trending