Connect with us

kerala

സേവ് കേരള മാര്‍ച്ച് ആരംഭിച്ചു ;ജനവിരുദ്ധത നയമാക്കിയ ഇടതുസര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ 42 ലക്ഷവും നീന്തല്‍ക്കുളം നവീകരിക്കാന്‍ 31 ലക്ഷവുമാണ് അനുവദിച്ചത്. ജനസുരക്ഷയിലെ ആഭ്യന്തര വകുപ്പിന്റെ പാളിച്ച, ലഹരി മാഫിയയുടെ വളര്‍ച്ച, സാമ്പത്തിക പ്രതിസന്ധി, അഴിമതി, പിന്‍വാതില്‍ നിയമനം, വിലക്കയറ്റം..

Published

on

പി.കെ ഫിറോസ്
ജന.സെക്രട്ടറി, സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ്

അധികാര ദുര്‍വിനിയോഗവും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും കാരണം കേരളം പിറകോട്ട് സഞ്ചരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രായോഗിക ശേഷി നഷ്ടപ്പെട്ടെന്ന് മാത്രമല്ല, ജനദ്രോഹ നടപടികളും സമീപനങ്ങളും സ്വീകരിക്കുക കൂടി ചെയ്യുന്നത്തോടെ പൊതുജനത്തോടുള്ള നിഷേധാത്മക സമീപനം ആവര്‍ത്തിക്കുകയും ചെയ്യുന്നു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തന കണക്കുപുസ്തകം ഓഡിറ്റിന് വിധേയമാക്കുമ്പോള്‍ ജനക്ഷേമപരമായി എടുത്തുകാണിക്കാന്‍ ഒന്നുമില്ലെന്നു മാത്രമല്ല പൊതുജന ദ്രോഹങ്ങളുടെ നീണ്ടനിരതന്നെ കാണാനും കഴിയും.
കോവിഡിന് ശേഷം സാമ്പത്തികമായി ജനങ്ങള്‍ തകര്‍ന്നുനില്‍ക്കേ, അവശ്യവസ്തുക്കളുടെ വില കുത്തനെയുയര്‍ന്ന് പ്രതിസന്ധികള്‍ സൃഷ്ടിച്ചപ്പോഴും അത് മറികടക്കാന്‍ വേണ്ട പരിഹാര നടപടികള്‍ ഒന്നും കൈകൊള്ളാതെ സര്‍ക്കാര്‍ നോക്കുകുത്തികളായിനിന്നു. പച്ചക്കറികള്‍ക്കും മറ്റു നിത്യോപയോഗ വസ്തുക്കള്‍ക്കും ഇരട്ടിയിലധികം വിലയാണ് കൂടിയിരിക്കുന്നത്. സര്‍ക്കാരിന്റെ താളം നഷ്ടപ്പെട്ട പോലെത്തന്നെ റേഷന്‍ വിതരണവും താളംതെറ്റി കിടപ്പാണ്. അരി ലഭിക്കാത്ത കാരണം സാധാരണക്കാര്‍ പലയിടത്തും സമരം ചെയ്തുകൊണ്ടിരിക്കുന്നു. പട്ടിണിപ്പാവങ്ങളായ സാധാരണക്കാരോടുള്ള സമീപനമാണ് കഴിഞ്ഞ ദിവസം ഒരു മന്ത്രിയുടെ വായില്‍നിന്ന് വ്യക്തമായി പുറത്തുവന്നത്. ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റിനു വിനോദ നികുതി വര്‍ധിപ്പിച്ചത് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയില്ലെന്ന് മാധ്യമങ്ങള്‍ ഉണര്‍ത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് പട്ടിണിയുള്ളവര്‍ കളി കാണേണ്ട എന്നാണ്. ഈ ഒരൊറ്റ പദപ്രയോഗം മതി പാവപെട്ടവരുടെ സാമൂഹിക വിഷയങ്ങളോട് എത്രമാത്രം പ്രതിബദ്ധത ഇവര്‍ക്കുണ്ടെന്നു മനസ്സിലാക്കാന്‍.
സ്ത്രീകള്‍ക്ക് ഉയര്‍ന്ന സുരക്ഷ വാഗ്ദാനം ചെയ്തുള്ള സര്‍ക്കാരിന്റെ പ്രചാരണങ്ങള്‍ പൊള്ളയായിരുന്നുവെന്നു വ്യക്തമായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഏറ്റവും കൂടുതലുണ്ടായത് ഈ കാലത്താണ്. 2021ല്‍ സ്ത്രീകള്‍ക്ക് നേരെ നടന്നത് 2318 ബലാത്സംഗം ഉള്‍പ്പെടെ 16,418 അക്രമങ്ങളാണ്. മുന്‍ വര്‍ഷങ്ങളേക്കാള്‍ എണ്ണത്തില്‍ വര്‍ധനവാണുണ്ടായത്.
മദ്യ വര്‍ജ്ജനമെന്ന വെറും വാഗ്ദാനം നല്‍കിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ 2016ല്‍ അധികാരത്തില്‍ കയറുമ്പോള്‍ 29 ബാറും 306 ബെവ്‌കോ ഔട്‌ലെറ്റുകളും മാത്രമാണുണ്ടായിരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയോടുള്ള നിശ്ചിത അകലം പാലിക്കാതെ ബാറുകള്‍ അനുവദിച്ചു. 718 ബാറുകളും 266 ബെവ്‌കോ ഔട്‌െലറ്റുകളും പുതുതായി അനുവദിച്ച് വാഗ്ദാനം പ്രഹസനമാണെന്നു തെളിയിച്ചു. ലഹരി മാഫിയ ഏറ്റവും കൂടുതല്‍ ശക്തി പ്രാപിച്ചു. തലസ്ഥാന നഗരിയില്‍ വരെ അവര്‍ ആക്രമണം നടത്തിയിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും മാരകമായ ലഹരി പദാര്‍ത്ഥങ്ങള്‍ സുലഭമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സംസ്ഥാനത്ത് ലഹരിക്ക് അടിമകളായ 70 ശതമാനം പേരും 10-15 വയസ്സില്‍ ഉപയോഗം തുടങ്ങിയതാണെന്ന് എക്‌സൈസ് വകുപ്പിന്റെ റിപ്പോര്‍ട്ടുണ്ട്. സി.പി.എം പാര്‍ട്ടി നേതാക്കളും പ്രവത്തകരും അധികാരവും രാഷ്ട്രീയ സ്വാധീനവും ദുര്‍വിനിയോഗം ചെയ്ത് ലഹരിവിതരണം തകൃതിയായി നടത്തുന്നുണ്ട്. കഴിഞ്ഞദിവസം ആലപ്പുഴയില്‍ ഒരുകോടി രൂപയുടെ ലഹരിയുള്‍പ്പെടെ പിടിച്ച ലോറി സി.പി.എം നേതാവിന്റെയായിരുന്നു. അതിനുമുമ്പും പലപ്പോഴായി പിടിച്ച പല ലഹരിക്കേസുകളിലും പിടിക്കപ്പെട്ടതില്‍ മുഖ്യ കണ്ണികളായി വര്‍ത്തിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു.
മുഖ്യമന്ത്രി നടത്തിയ ഏറ്റവും വലിയ വാഗ്ദാന ലംഘനങ്ങളിലൊന്നായിരുന്നു പൗരത്വ സമരകേസുകള്‍ പിന്‍വലിക്കുമെന്നത്. പക്ഷേ, 835 ഓളം കേസുകളില്‍ രണ്ടെണ്ണം മാത്രമായിരുന്നു പിന്‍വലിച്ചതെന്നു സര്‍ക്കാര്‍തന്നെ നിയമസഭയില്‍ സമ്മതിക്കുകയുണ്ടായി. ഈ ഭരണ കാലയളവിലുണ്ടായ ദുരൂഹ കസ്റ്റഡി മരണങ്ങള്‍ ഏറെയാണ്. 2018 മുതല്‍ 2021 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ 100 കസ്റ്റഡി മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്രതിഷേധിക്കുന്നവര്‍ക്കും പ്രതികരിക്കുന്നവര്‍ക്കുമെതിരെ യു.എ.പി.എ പ്രകാരം പോലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസുകാര്‍ പോലും മോഷണക്കേസ് ഉള്‍പ്പെടെ ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിയായത് ആഭ്യന്തര വകുപ്പ് നോക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥ കാരണമാണ്. കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കല്‍, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള 744 ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കേരളത്തിലെ പൊലീസ് സേനയിലുള്ളതെന്നാണ് കണക്ക്. 65 ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ളത് സ്ത്രീ പീഡനക്കേസാണ്. ഇത്തരം കുറ്റവാളികളെ പിടികൂടാത്ത പൊലീസിനും ആഭ്യന്തര വകുപ്പിനും പക്ഷേ, കെ റെയില്‍ കാരണം കിടപ്പാടം നഷ്ടപ്പെടുന്നത് ഭയന്ന് ജനാധിപത്യ മാര്‍ഗത്തില്‍ സമരം ചെയ്ത പാവങ്ങളെ അടിച്ചൊതുക്കാനും അറസ്റ്റ് ചെയ്യാനും തിടുക്കമായിരുന്നു. ജനവാസ മേഖലകളെ ബാധിക്കുംവിധം ബഫര്‍സോണ്‍ തീരുമാനിക്കാന്‍ കേരള സര്‍ക്കാര്‍ കൂട്ടുനിന്നു. പ്രതിഷേധം ഭയന്ന് സാറ്റലൈറ്റ് സര്‍വേ നടത്തുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയപ്പോഴും കേരളം അനങ്ങാപ്പാറ നയം സ്വീകരിച്ച് ജനങ്ങള്‍ക്കെതിര് നിന്നു. മലയോര മേഖലയിലെ ജനങളുടെ ജീവിതം ദുസ്സഹമാക്കുകയാണ് പിണറായി സര്‍ക്കാര്‍.
അഭ്യസ്ത വിദ്യരായ ആളുകളുടെ എണ്ണം ഒരുപാട് വര്‍ധിച്ചു. പക്ഷേ അതിനനുസരിച്ചു തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാറിനായില്ല. യുവാക്കള്‍ക്ക് തൊഴിലില്ലാതായി. എന്നുമാത്രമല്ല, ഉള്ള ഒഴിവുകളിലെല്ലാം പാര്‍ട്ടിക്കാര്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ചു പ്രവര്‍ത്തകരെയും ബന്ധുക്കളെയും നിയമിച്ചു യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിച്ചു. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഭാര്യക്ക് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ചട്ടങ്ങളും യോഗ്യതാമാനദണ്ഡങ്ങളും മറികടന്ന് നിയമനം നല്‍കിയത് കോടതി കയ്യോടെ പിടികൂടിയപ്പോള്‍ നാണം കെട്ട് ഇറങ്ങിപ്പോവേണ്ടി വന്നത് കണ്ടതാണ്. പത്ത് ലക്ഷം പേര്‍ക്ക് തൊഴിലെന്ന വാഗ്ദാനമായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് എല്‍.ഡി.എഫിന്റേത്. പക്ഷേ, സര്‍ക്കാര്‍ ആകെ സൃഷ്ടിച്ച തൊഴിലുകളുടെ എണ്ണം പതിനായിരം പോലും തികഞ്ഞില്ലെന്നാണ് അടുത്തിടെ വാര്‍ത്തകള്‍ വന്നത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നെന്നും ഖജനാവ് കാലിയാന്നെന്നും നിരന്തരം ആവര്‍ത്തിച്ചു പറഞ്ഞശേഷം സാധാരണക്കാരായ ജങ്ങളോട് മുണ്ടുമുറുക്കി ഉടുക്കാന്‍ പറഞ്ഞ സര്‍ക്കാര്‍ ചെയ്തത് മന്ത്രിമാര്‍ക്കും മറ്റു പാര്‍ട്ടി നേതാക്കളായ ബോര്‍ഡ് കോര്‍പറേഷന്‍ അംഗങ്ങള്‍ക്കുമൊക്കെ കാര്‍ വാങ്ങാനും അനാവശ്യമായി മന്ദിരങ്ങള്‍ നവീകരിക്കാനുമൊക്കെയായി കോടികള്‍ അനുവദിക്കുക എന്നതായിരുന്നു. കോടികള്‍ ചെലവഴിച്ചു മന്ത്രിമാര്‍ നടത്തിയ വിദേശ ടൂറുകള്‍ നാടിനാകെ നല്‍കിയത് സാമ്പത്തിക ബാധ്യതകള്‍ മാത്രമാണ്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടരവെ ചെലവുകള്‍ നേരിടാന്‍ സംസ്ഥാനം അടുത്തിടെ വീണ്ടും 2000 കോടി കടമെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ കാലിത്തൊഴുത്ത് നിര്‍മിക്കാന്‍ 42 ലക്ഷവും നീന്തല്‍ക്കുളം നവീകരിക്കാന്‍ 31 ലക്ഷവുമാണ് അനുവദിച്ചത്. ജനസുരക്ഷയിലെ ആഭ്യന്തര വകുപ്പിന്റെ പാളിച്ച, ലഹരി മാഫിയയുടെ വളര്‍ച്ച, സാമ്പത്തിക പ്രതിസന്ധി, അഴിമതി, പിന്‍വാതില്‍ നിയമനം, വിലക്കയറ്റം..
എല്ലാ അര്‍ത്ഥത്തിലും നോക്കുകുത്തിയായ ജനവിരുദ്ധ ഇടത് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ നാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി ഇന്ന് യുവാക്കളെ അണിനിരത്തി സെക്രട്ടറിയേറ്റിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് ‘സേവ് കേരള മാര്‍ച്ച്’ സംഘടിപ്പിക്കുകയാണ്. ബോധപൂര്‍വം കണ്ണടച്ചുപിടിച്ച സര്‍ക്കാരിന്റെ ബോധക്ഷയം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; സ്വർണ്ണ, വജ്ര ആഭരണങ്ങളും പണവും കവർന്നു

വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്

Published

on

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് വജ്രാഭരണങ്ങളും സ്വർണ്ണവും കവർന്നു. ഒരു കോടി രൂപയോളം വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ഇന്നലെ രാത്രിയോ ഇന്ന് പുലർച്ചെയോ ആണ് മോഷണം നടന്നിരിക്കുന്നത് എന്നാണ് നിഗമനം. തുടർന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.

വീടിന്റെ പിൻവശം അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. രണ്ട് നിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിൽ രണ്ട് മുറികളിലാണ് മോഷ്ടാവ് കയറിയത്. ഒരു റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസ് 8 ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകളും പത്തു മോതിരങ്ങളും സ്വർണ്ണത്തിൻറെ പത്ത് മാലകളും 10 വളകളും സ്വർണ്ണത്തിൻറെ 2 വങ്കികളും വില കൂടിയ പത്ത് വാച്ചുകളും അടക്കമാണ് മോഷണം പോയത്.

Continue Reading

kerala

മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂര്‍ ബാങ്കിലെ കൊള്ളക്കാരെ മുഴുവന്‍ സംരക്ഷിച്ചത്: വി.ഡി സതീശന്‍

മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ പറഞ്ഞു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ പറഞ്ഞു. കരുവന്നൂർ കേസിൽ ഏറ്റവും പാവപ്പെട്ടവരുടെ പണമാണ് അടിച്ചുമാറ്റിയത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കരുവന്നൂർ ബാങ്കിലെ കൊള്ളക്കാരെ മുഴുവൻ സംരക്ഷിച്ചതെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘‘ബിജെപിയെ ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിയെ പ്രീണിപ്പിക്കാൻ  വേണ്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ കഴിഞ്ഞ 35 ദിവസമായി ആക്രമണം നടത്തുന്നത്. മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് അദ്ദേഹം അന്വേഷിക്കുന്നത്. 2022ൽ കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടന്ന സമയത്ത് അവിടെ പങ്കെടുത്ത ദേശീയ നേതാക്കളെല്ലാം ബിജെപിയേയും നരേന്ദ്ര മോദിയേയും രൂക്ഷമായി വിമർശിച്ചിട്ടും പിണറായിയുടെ ഭാഗത്തുനിന്ന് യാതൊരു വിമർശനവും ഉണ്ടായില്ല. അന്ന് മോദിയേയും ബിജെപിയേയും വിമർശിക്കാത്ത ഏക സിപിഎം നേതാവ് പിണറായി ആയിരുന്നു. അദ്ദേഹം ഭയത്തിലാണ്.

‘‘ഒരു എഴുത്തുകാരൻ എഴുതിയിട്ടുണ്ട്, ‘കസവുകെട്ടിയ പേടിത്തൊണ്ടൻമാർ’ എന്ന്. മുഖ്യമന്ത്രിക്കു ചേരുന്ന ഏറ്റവും നല്ല പദം ‘കസവുകെട്ടിയ പേടിത്തൊണ്ടൻ’ എന്നാണ്. വലിയ കൊമ്പത്തെ ആളാണ്. എന്നാൽ‌ മനസ്സു മുഴുവൻ പേടിയാണ്.’’ –സതീശൻ‌ പറഞ്ഞു.

ബിജെപി നടത്തുന്ന വർഗീയ ധ്രുവീകരണം തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തുന്നത്. കേരളത്തിൽ ബിജെപിക്ക് ഒരിടം നൽകാനാണ് സിപിഎം ശ്രമമെന്നും സതീശൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകുന്ന പരാതികൾ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവർണർ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ രാഷ്ട്രീയമായോ നിയമപരമായോ നേരിടണം. ഗവർണരെ ആരും തടയാൻ പോയിട്ടില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. ഇലക്ടറൽ ബോണ്ട് പ്രകാരം കോൺഗ്രസിനു പണം നൽകിയവരെല്ലാം സിപിഎമ്മിനും പണം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടവരും ഏർപ്പെടാത്തവരും അവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ട്. കരാറുള്ള കമ്പനികളിലെ ജീവനക്കാർ നൽകിയ മൊഴി അനുസരിച്ച് അവർക്ക് ഒരു സേവനവും നൽകിയിട്ടില്ല എന്നാണ്. ഒരു സേവനവും നൽകാത്തവർ എങ്ങനെയാണ് പണം നൽകുന്നതെന്നും സതീശൻ ചോദിച്ചു.

Continue Reading

crime

വിവാഹാലോചന നിരസിച്ചു, നഴ്‌സിനെയും ബന്ധുക്കളെയും ഉള്‍പ്പെടെ 5 പേരെ വീട്ടില്‍ കയറി വെട്ടി

ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു

Published

on

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയിൽ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേൽപ്പിച്ചു. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമ്മല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീന്റെ സഹോദരി ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെ (വാസു–32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 10 മണിയോടെ വെട്ടുകത്തിയുമായി വന്ന പ്രതി വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന സജിനയെ വെട്ടുകയായിരുന്നു. നിലവിളി കേട്ടെത്തിയ സഹോദരനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ബഹളം കേട്ടെത്തിയ റാഷുദ്ദീനും ബിനുവും പ്രതിയുടെ കയ്യില്‍ നിന്നും വെട്ടുകത്തി പിടിച്ചു മേടിക്കുകയും ഈ സമയം പ്രതി കയ്യില്‍ കരുതിയിരുന്ന പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് ഇരുവരെയും തടസ്സം നിന്ന നിര്‍മ്മലയെയും മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയുമായിരുന്നു. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.

കുവൈത്തിൽ നഴ്സായ സജിനയെ ഭർത്താവിന്റെ മരണശേഷം പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു എന്നാൽ പിന്നീട് പ്രതിയുടെ സ്വഭാവദൂഷ്യം മനസ്സിലാക്കി സജിന വിവാഹത്തിൽ നിന്നും പിന്മാറിയതിന്റെ പകയാണ് ആക്രമണത്തിന് കാരണം. സജിന വിദേശത്തു നിന്നും നാട്ടിലെത്തിയ വിവരമറിഞ്ഞ പ്രതി ആയുധങ്ങളുമായെത്തി ആക്രമണം നടത്തുകയായിരുന്നു.

Continue Reading

Trending