സംഘാടകരുമായുള്ള പരസ്യമായ ഏറ്റുമുട്ടല്‍, വിധികര്‍ത്താക്കളുടെ രാജി, കൃത്രിമ ആരോപണങ്ങള്‍ എന്നിവയെല്ലാം അതിജീവിച്ചായിരുന്നു ഫാത്തിമ ബോഷ് വിശ്വസുന്ദരിപ്പട്ടം നേടിയത്.
നവംബര്‍ 20ന് തായ്ലന്ഡില് നടന്ന മിസ് യൂണിവേഴ്സ് 2025 മത്സരത്തില്‍ മെക്സിക്കോയുടെ ഫാത്തിമ ബോഷ് കിരീടം നേടിയിരുന്നു, തായ്ലന്‍ഡിന്റെ പ്രവീണര്‍ സിംഗ് ഫസ്റ്റ് റണ്ണറപ്പായി. സംഘാടകരുമായുള്ള പരസ്യമായ ഏറ്റുമുട്ടല്‍, വിധികര്‍ത്താക്കളുടെ രാജി, കൃത്രിമ ആരോപണങ്ങള്‍ എന്നിവയെല്ലാം അതിജീവിച്ചായിരുന്നു ഫാത്തിമ ബോഷ് വിശ്വസുന്ദരിപ്പട്ടം നേടിയത്. എന്നാല്‍ ഈ വിജയം ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. നാടകീയ രംഗങ്ങളായിരുന്നു മത്സരത്തിലുടനീളം അരങ്ങേറിയിരുന്നത്.
കിരീടധാരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങള്‍ മത്സരത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നവയായിരുന്നു. മിസ് യൂണിവേഴ്സ് തായ്ലന്ഡ് ഡയറക്ടര്‍ ആയ നവാത് ഇത്സാരഗ്രിസില്‍ തത്സമയ സംപ്രേക്ഷണത്തിനിടെ ഫാത്തിമയെ പരസ്യമായി വിമര്‍ശിച്ചിരുന്നു. നവാത് ഫാത്തിമയെ ‘ഡംബ്ഹെഡ്’ (വിഡ്ഢി) എന്ന് വിളിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയുരുന്നു. എന്നാല്‍ നവാതിന്റെ വിമര്‍ശനത്തെ ചോദ്യം ചെയ്ത ഫാത്തിമ, ‘ഒരു സ്ത്രീയായി, എന്റെ രാജ്യത്തിന്റെ പ്രതിനിധിയായ എന്നെ നിങ്ങള്‍ ബഹുമാനിക്കുന്നില്ല’ എന്ന് തുറന്നടിച്ച് പറഞ്ഞുകൊണ്ട് പ്രതിഷേധസൂചകമായി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇതിനുപിന്നാലെ, ഫാത്തിമയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനഞ്ചിലധികം മത്സരാര്‍ത്ഥികള്‍ വേദി വിട്ടിരുന്നു. സമൂഹമാധ്യമങ്ങളിലും നവാതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുരുന്നു. വിവാദങ്ങള്‍ കനത്തതോടെ മിസ് യൂണിവേഴ്സ് ഓര്ഗനൈസേഷന് ഇടപെടുകയും, നവാത് ഇത്സാരഗ്രിസില്‍ പരസ്യമായി കണ്ണീരോടെ ക്ഷമാപണം നടത്തുകയും ചെയ്തു. പിന്നാലെ നവാതിന്റെ മത്സരത്തിലെ പങ്കാളിത്തം ഓര്ഗനൈസേഷന് പരിമിതപ്പെടുത്തി.
എന്നാല്‍ വിവാദങ്ങള്‍ അവിടെയും അവസാനിച്ചില്ല. ഫൈനലിന് തൊട്ടുമുമ്പ് വിധികര്‍ത്താക്കളില്‍ ചിലര്‍ രാജിവച്ചത് മത്സരത്തിന്റെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചു. വിധികര്‍ത്താക്കളില്‍ ഒരാളായ സംഗീതജ്ഞന് ഒമര്‍ ഹര്‍ഫൂച്ച് മത്സരത്തില്‍ ‘കൃത്രിമം’ നടന്നുവെന്ന് ആരോപിച്ച് രാജിവച്ചു. ‘ആദ്യ 30 മത്സരാര്‍ത്ഥികളെ ‘ഇംപ്രോംപ്റ്റ് ജൂറി’ രഹസ്യമായി മുന്‍കൂട്ടി തിരഞ്ഞെടുത്തതായും, 24 മണിക്കൂര്‍ മുമ്പ് തന്നെ ഈ സമിതിക്ക് ഫലം അറിയാമായിരുന്നുവെന്നും, ചില വിധികര്‍ത്താക്കള്‍ക്ക് ചില മത്സരാര്‍ത്ഥികളുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു എന്നും’- അദ്ദേഹം ആരോപിച്ചു.
ഒമര്‍ ഹര്‍ഫൂച്ചിന്റെ രാജിക്ക് പിന്നാലെ ഫ്രഞ്ച് ഫുട്ബോള്‍ താരം ക്ലോഡ് മക്കലെലെ ഉള്‍പ്പെടെയുള്ള മറ്റ് വിധികര്‍ത്താക്കളും മത്സരത്തില്‍ നിന്ന് പിന്മാറിയത് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കി. എന്നാല്‍, എംയുഒ പ്രസിഡന്റ് റൗള്‍ റോഷ ഒമര്‍ ഹര്‍ഫൂച്ചിന്റെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിരുന്നു, ഒമര്‍ ഹര്‍ഫൂച്ച് രാജി വെച്ചതെല്ലന്നും ഹര്‍ഫൂച്ചിനെ പാനലില്‍ നിന്ന് താനാണ് നീക്കം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് തെളിവായി ടെക്സ്റ്റ് മെസ്സേജുകള്‍ പുറത്തുവിടുകയും ചെയ്തു.
ഇത്രയധികം വിവാദങ്ങളും വ്യക്തിപരമായ അപമാനങ്ങളും നേരിട്ടതിന് ശേഷം മെക്സിക്കോയുടെ ഫാത്തിമ ബോഷ് കിരീടം നേടിയത് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിരുന്നു. ഫാത്തിമയുടെ വിജയം അര്‍ഹതപ്പെട്ടതല്ലെന്നും, മുന്‍ വിവാദങ്ങള്‍ കാരണം സംഘടനയ്ക്ക് മുഖം രക്ഷിക്കാന്‍ വേണ്ടിയുള്ള നഷ്ടപരിഹാരം നല്‍കാനുള്ള ഒത്തുതീര്‍പ്പ് മാത്രമാണിതെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനമുയര്‍ന്നു.
‘ഇത് മുഴുവന്‍ സഹതാപവും ഒത്തുതീര്‍പ്പുമാണ്. നവാത് മിസ് മെക്സിക്കോയോട് ചെയ്തതിന് ഉടമകള്‍ നല്കിയ ക്ഷമാപണമാണിത്. യഥാര്‍ത്ഥ വിജയികളെ കൊള്ളയടിച്ചു,’ എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശനം. അതിനിടെ, മിസ് യൂണിവേഴ്സ് 2005 ജേതാവും വിധികര്‍ത്താവുമായ നതാലിയ ഗ്ലെബോവ വിധിനിര്‍ണ്ണയത്തിലെ സുതാര്യതയില്ലായ്മയെ വിമര്‍ശിക്കുകയും തായ്ലന്‍ഡിന്റെ പ്രവീണര്‍ സിംഗാണ് തന്റെ വിജയിയെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
എല്ലാ വിവാദങ്ങള്‍ക്കും ഒടുവില്‍, കിരീടധാരണത്തിന് ശേഷമുള്ള കൊറോണേഷന്‍ പാര്‍ട്ടിയില്‍ ഫാത്തിമയും നവാതും തമ്മില്‍ സൗഹൃദപരമായ കൂടിക്കാഴ്ച നടന്നത് ശ്രദ്ധ നേടിയിരുന്നു. നിറഞ്ഞ ചിരിയോടെ നവാതിനെ വേദിയിലേക്ക് തന്നോടൊപ്പം കൈകോര്‍ത്ത് ക്ഷണിച്ച ഫാത്തിമയുടെ നടപടിയില്‍, ഈ അനുരഞ്ജനവും ‘ഒരു വലിയ ഷോ’ മാത്രമാണെന്നും ‘കെട്ടിച്ചമച്ചതാണെ’ന്നും ചില വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. ഈ വിഷയം ഫാത്തിമയുടെ കിരീടധാരണത്തെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു.
ഫാത്തിമയുടെ ഈ വിജയഗാഥയും അനുബന്ധ വിവാദങ്ങളും, സൗന്ദര്യമത്സരങ്ങളുടെ ലോകത്തെ രാഷ്ട്രീയവും വ്യക്തിപരമായ വെല്ലുവിളികളും എത്രത്തോളമുണ്ടെന്ന് തുറന്നു കാട്ടുന്നതായിരുന്നു. മിസ് യൂണിവേഴ്സ് പോലുള്ള ആഗോള വേദികളിലെ വിധിനിര്‍ണയ പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചും, സൗന്ദര്യമത്സരങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം, ബിസിനസ് താല്‍പ്പര്യങ്ങള്‍ എന്നിവയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ഈ വിഷയം ഇപ്പോള്‍ പുതിയ തുടക്കമിട്ടിരിക്കുകയാണ്
അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്മെന്റ് ഫോറം സംഘടിപ്പിച്ചത്.
മുംബൈ: യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വിപുലമാക്കുന്നതിന്റെ ഭാഗമായി അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഫോറം മുംബൈയില്‍ നടന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസും അബുദാബി സാമ്പത്തിക വികസന വകുപ്പും ചേര്‍ന്ന് മുംബൈയില്‍ സംഘടിപ്പിച്ച അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഫോറത്തില്‍ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിരവധി മുന്‍നിര സ്ഥാപനങ്ങള്‍ പങ്കാളികളായി.
അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്മെന്റ് ഫോറം സംഘടിപ്പിച്ചത്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ അബുദാബിയില്‍ വന്‍ നിക്ഷേപങ്ങള്‍ക്കുള്ള തങ്ങളുടെ സന്നദ്ധത അറിയിച്ചു.
ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അബ്ദുള്‍നാസര്‍ അല്‍ഷാലി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെക്കന്‍ഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാമിസ് ഖല്ഫാന് അല്‍ ദഹേരി, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്മാന് അഹമദ് ജാസിം അല്‍ സാബി, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി, യുഎഇയിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഫോറത്തില്‍ പങ്കെടുത്തു. അബുദാബി ഫാമിലി ബിസിനസ് കൗണ്‍സില്‍ , അബുദാബി ചേംബര്‍ പ്രതിനിധികള്‍ ഉള്‍പ്പടെ ഉന്നതതല സാമ്പത്തിക പ്രതിനിധി സംഘം ഫോറത്തില്‍ സംബന്ധിച്ചു.
ഗ്ലോബല്‍ ബിസിനസ് ഹബ്ബായി അബുദാബി മാറുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി ഇന്‍വെസ്റ്റ്മെന്റ് ഫോറത്തിലെ സമാപന പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ഇന്ത്യയും യുഎഇയും തമ്മില്‍ മികച്ച സാമ്പത്തിക സഹകരണമാണ് ഉള്ളത്. ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ക്ക് കൂടുതല്‍ വിപണി സാധ്യതയാണുള്ളത്. മികച്ച നിക്ഷേപ പിന്തുണയാണ് ഭരണനേതൃത്വങ്ങള്‍ നല്കി വരുന്നതെന്നും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മില്‍ നിക്ഷേപ പദ്ധതികള്‍ വിപുലമാക്കുന്നതിന് വേഗത പകരുന്ന കരാറുകളില്‍ ഇന്ത്യയിലെയും യുഎഇയിലെയും മുന്‍നിര കമ്പനികള്‍ ഒപ്പുവച്ചു. ഭക്ഷ്യസംസ്കരണം, ഫാഷന്‍, ഇലക്ട്രോണിക്സ്, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിര്‍മ്മാണ മേഖല, ഊര്‍ജ്ജം, ക്ലീന്‍ എനര്‍ജി, ബയോടെക്നോളജി തുടങ്ങി വിവിധരംഗങ്ങളില്‍ മികച്ച നിക്ഷേപങ്ങള്‍ക്ക് ധാരണയായി.
ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും.
മുബൈ: സ്മാര്‍ട്ട്ഫോണ്‍ പ്രേമികളുടെ പ്രതീക്ഷ ഉയര്‍ത്തി വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ മോഡല്‍ വണ്‍പ്ലസ് 15ആര് പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഓക്സിജന്‍ഛട 16ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ Android 16 അധിഷ്ഠിതമായിരിക്കും. ഉപകരണത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മാറ്റം പുതിയ മള്‍ട്ടിഫങ്ഷണല്‍ ‘പ്ലസ് കീ’ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ മുഴുവന്‍ സവിശേഷതകള്‍ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്താത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കുറച്ച് ആഴ്ചകള്‍ മുമ്പ് ചൈനയില്‍ പുറത്തിറങ്ങിയ OnePlus Ace 6 നെ റീബ്രാന്‍ഡ് ചെയ്തായിരിക്കാം ഇന്ത്യയിലെ 15ആര് എത്തുക എന്നാണ് സൂചന. 165Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5k LTPS AMOLED ഡിസ്പ്ലേ IP66, IP68, IP69, IP69k സര്ട്ടിഫിക്കേഷന് — വെള്ളവും പൊടിയും കൂടുതല്‍ പ്രതിരോധിക്കാന്‍ 50MP OIS പ്രൈമറി ക്യാമറ + 8MP അള്‍ട്രാവൈഡ് 16MP ഫ്രണ്ട്് ക്യാമറ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കും 7,800mAh ബാറ്ററി + 120W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയാണ് Ace 6 ന്റെ സവിശേഷതകള്‍ R സീരീസില്‍ പരമ്പരാഗതമായി വയര്‍ലെസ് ചാര്‍ജിംഗ് പിന്തുണ ഇല്ലാത്ത നയം വണ്‍പ്ലസ് തുടരാനാണ് സാധ്യത. ഉപകരണത്തെ കോംപറ്റിറ്റീവ് ബ്ലാക്ക്, ഫ്ളാഷ് വൈറ്റ്, ക്വിക്ക്സില്‍വര്‍ എന്നീ നിറങ്ങളില്‍ അവതരിപ്പിക്കാമെന്നാണ് പ്രതീക്ഷ. ചൈനയില്‍ ഛിലജഹൗ െഅരല 6യുടെ അടിസ്ഥാന മോഡലിന്റെ വില ഏകദേശം ?32,000 മുതലാണ് തുടങ്ങിയിരുന്നത്, അതിനാല്‍ ഇന്ത്യന്‍ വിലയും ഇതേ നിരക്കിനോട് സാമ്യമുണ്ടാകുമെന്ന് കരുതുന്നു.
ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
കേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
പാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
തൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്