kerala
മുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര്‍ എം.എല്‍.എ
ധൈര്യമായി മുന്നോട്ട് പോവുക, എന്ത് കാര്യത്തിനും വിളിച്ചാല്‍ കേള്‍ക്കുന്ന അകലത്തില്‍ ഞങ്ങളുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എക്കാലത്തും മുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളതെന്നും, മുന്നോട്ടുള്ള യാത്രയില്‍ വിളിപ്പാടകലെ ഞങ്ങളുണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ ബഷീര്‍ എം.എല്‍.എ. ധൈര്യമായി മുന്നോട്ട് പോവുക, എന്ത് കാര്യത്തിനും വിളിച്ചാല്‍ കേള്‍ക്കുന്ന അകലത്തില്‍ ഞങ്ങളുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതേസമയം, മുസ്ലിം ലീഗ് നിലഗിരി ജില്ലാ സമ്മേളനം ഗൂഡല്ലൂരില്‍ പ്രൗഢമായി നടന്നു. ഉച്ച കഴിഞ്ഞ് മൂന്നിന് നഗരം ചുറ്റിയ പ്രകനത്തോടെയാണ് പൊതു സമ്മേളനത്തിന് തുടക്കമായത്. ദേവര്‍ഷോല റോഡില്‍ മോണിങ് സ്റ്റാര്‍ സ്കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലി ഗാന്ധി മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മറുനാടന്‍ മലയാളികളുടെ കൂടായ്മ പ്രകടമാക്കുന്ന നിലഗിരിയില്‍ മുസ്ലിം ലീഗിന് ശക്തമായ സ്വാധീനം ഉണ്ടാക്കാനായത് പ്രശംസനീയമാണ്. രാജ്യം നേരിടുന്ന വിവിധ വെല്ലുവിളികള്‍ക്ക് എതിരെ മുസ്ലിം ലീഗ് നടത്തുന്ന പോരാട്ടങ്ങള്‍ക്ക് മുഴുവന്‍ ജനങ്ങളുടെയും പിന്തണയും ഉണ്ടാകണം. കേന്ദ്രം ന്യൂനപക്ഷങ്ങളോട് കാണിക്കുന്ന അരുതായ്മകള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. ബാപ്പു ഹാജി അധ്യക്ഷനായി. തേയിലയ്ക്ക് 40 രൂപ തറവില നിശ്ചയിക്കുക. വന്യ മൃഗങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക, വന്യജീവി ശല്യത്തില്‍ കൃഷിയും വീടും വാഹനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതി നല്‍കുക, പട്ടയ പ്രശ്നത്തിന് പരിഹാരം കാണുക തുടങ്ങിയ പ്രാമേയങ്ങള്‍ നേതാക്കള്‍ അവതരിപ്പിച്ചു. അഡ്വ ഹാരിസ് ബിരാന് എം.പി മുഖ്യ പ്രഭാഷണം നടത്തി. വന്യമൃഗ ഭീതി ഏറെ നിലനില്‍ക്കുന്ന നീലഗിരിയിലെ കൂടെ നില്‍ക്കാനാണ് മുസ്ലിം ലീഗ് ആഗ്രഹിക്കുന്നത്.
1973ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ പിന്‍ബലമാണ് ഇപ്പോഴും വന്യജീവികളുടെ ശല്യം തടയുന്നതിന് വിഘാതം. ഇതില്‍ മാറ്റം വരേണ്ടതുണ്ട്. ഇതിനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കൊപ്പം തന്റെയും ഭാഗത്ത് നിന്നുണ്ടാകും. രാജ്യസഭയില്‍ ഈ വിഷയം ഉന്നയിക്കും. നിയമപരമായും നേരിടും. ഭൂമി പ്രശ്നത്തിലും പാര്‍ട്ടിക്കൊപ്പം ആവശ്യമായ ഇടപെടലുകള്‍ നടത്തി പരിഹാരത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് സ്റ്റേറ്റ് സെക്രട്ടറി കെ.എ മുഹമ്മദ് അബൂബക്കര്‍, കെ.പി.എ മജീദ് എം.എല്‍.എ. പി.കെ ബഷീര്‍ എം.എല്‍.എ. ടി.പി അഷറഫലി, കായല്‍ മെഹബൂബ്, അഹമ്മദ് മമ്മദ് ഷാജി, ടി മുഹമ്മദ്, എന്‍.ആര് മജീദ് ഹാജി, സി.എച്ച്. ഹനീഫ, മുജീബ് മുകളേല്‍, നൗഫല്‍ മാസ്റ്റര്‍, പി.വി അഹമ്മദ്, അന്‍വര്‍ മുള്ളമ്പാറ, നാസര്‍ ഹാജി, അബ്ദുള്‍ ബാരി ഹാജി, യു.എം.എസ്.യു സൂഫ് ഹാജി. കുഞ്ഞാവ ഹാജി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി വട്ടക്കളരി ഹനീഫ സ്വാഗതം ആലി ഉപ്പട്ടി നന്ദിയും പറഞ്ഞു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നീലഗിരി ജില്ലാ മുസ്ലിംലീഗ് സമ്മേളനം ഗൂഢല്ലൂരില്‍ അതിഗംഭീരമായി സംഘടിപ്പിച്ചു. തമിഴകത്തിന്റെ മക്കള്‍ ഈ അഭിമാനപതാകയെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നത് കണ്ടപ്പോള്‍ വലിയ സന്തോഷം.
വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ആയിരങ്ങള്‍ അണിനിരന്ന പ്രകടനവും പൊതുസമ്മേളനവുമാണ് നടന്നത്. പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ.പി.എ മജീദ് എം.എല്‍.എ, തമിഴ്നാട് സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് കെ.എ.എം അബൂബക്കര്‍, അഡ്വ. ഹാരിസ് ബീരാന് എം.പി, ടി.പി അഷ്റഫലി, അഹമ്മദ് സാജു തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. എക്കാലത്തും മുസ്ലിംലീഗിന് കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്. ധൈര്യമായി മുന്നോട്ട് പോവുക, എന്ത് കാര്യത്തിനും വിളിച്ചാല്‍ കേള്‍ക്കുന്ന അകലത്തില്‍ ഞങ്ങളുണ്ട്.
kerala
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ സാന്നിധ്യം; ജീവനക്കാര്‍ ഭീതിയില്‍
ഗൈനക്കോളജി ബ്ലോക്കിനോട് ചേര്‍ന്നുള്ള ഡ്രൈവര്‍മാരുടെയും സുരക്ഷാ ജീവനക്കാരുടെയും വിശ്രമമുറിയുടെ മുകളില്‍ മൂര്‍ഖന്‍ പാമ്പ് പ്രത്യക്ഷപ്പെട്ടത്
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്കിനോട് ചേര്‍ന്നുള്ള ഡ്രൈവര്‍മാരുടെയും സുരക്ഷാ ജീവനക്കാരുടെയും വിശ്രമമുറിയുടെ മുകളില്‍ മൂര്‍ഖന്‍ പാമ്പ് പ്രത്യക്ഷപ്പെട്ടത് ജീവനക്കാരില്‍ വലിയ ഭീതിയാണ് സൃഷ്ടിച്ചത്. വിശ്രമമുറിയുടെ മച്ചില്‍ പാമ്പ് തകര്‍ത്താടുന്നത് നേരിട്ട് കണ്ടവര്‍ അത് മൂര്‍ഖതന്നെയാണെന്ന് സ്ഥിരീകരിച്ചു.
രാത്രി സമയത്താണ് സാധാരണയായി സുരക്ഷാ ജീവനക്കാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഈ വിശ്രമമുറിയില്‍ എത്തുന്നത്. പക്ഷേ മുകളിലൂടെ പാമ്പ് ചായുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ താത്കാലിക മച്ചിന്റെ കീഴില്‍ ഉറങ്ങാന്‍ പോലും ഭയപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍. ജീവനക്കാര്‍ രാത്രി മുഴുവന്‍ വടിയുമായി കാവല്‍ നില്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വഴുതിയിരിക്കുകയാണ്. രണ്ടു ദിവസം മുമ്പ് ചികിത്സയ്ക്കായി വന്ന ഒരു രോഗിയുടെ ബന്ധുവാണ് ആദ്യം മൂര്‍ഖന്‍ പാമ്പിനെ നേരിട്ടുകണ്ടത്.
ഗൈനക്കോളജി ബ്ലോക്കിന്റെ മുകളിലേക്ക് വളഞ്ഞ് കയറിയിരിക്കുന്ന പേരമരവും അതിനോട് ചേര്‍ന്ന തേക്കുമാണ് പാമ്പിന്റെ സാന്നിധ്യത്തിന് മുഖ്യ കാരണം എന്നാണു ജീവനക്കാരുടെ പരാതി. വിശ്രമമുറിയുടേയും പണം നല്കി ഉപയോഗിക്കുന്ന ശൗചാലയത്തിന്റെയും മുകളിലേക്കും മരങ്ങളിലെ ചില്ലകള്‍ വളര്‍ന്നുകയറിയിട്ടുണ്ട്. പാമ്പ് ഭീഷണി ഒഴിവാക്കുന്നതിനായി മരങ്ങള്‍ അടിയന്തരമായി വെട്ടി നീക്കണമെന്നും, വിശ്രമമുറിയുടെ മുറിപ്പണി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പുനഃസംസ്കരിക്കണമെന്നും ജീവനക്കാര്‍ ആരോഗ്യവകുപ്പ് അധികാരികളോട് ആവശ്യപ്പെട്ടു
kerala
കലയുടെ കനാലാട്ടത്തിന് ഇന്ന് തിരി തെളിയും
ആദ്യ ദിനമായ ഇന്ന് രാവിലെ 9.30 തിരുവാലി ഗവ.സ്കൂളിൽ ബാന്റ് മേളം നടക്കും.
വണ്ടൂർ: മലപ്പുറംറവന്യൂ ജില്ലാ കലോൽസവത്തിന് ഇന്ന് മുതൽ 22 വരെവണ്ടൂർവി.എം.സി.ജി.എച്ച്.എസ്.എസ്.സ്കൂളിലും, വണ്ടൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും, ഗുരുകുലം വിദ്യാനികേതൻ സ്കൂളിലുമായി നടക്കും.ആദ്യ ദിനമായ ഇന്ന് രാവിലെ 9.30 തിരുവാലി ഗവ.സ്കൂളിൽ ബാന്റ് മേളം നടക്കും. ദിവസവും
19 വേദികളിലായി നടക്കുന്ന മത്സരങ്ങൾ നാളെ 10 വേദികളിലായി നടക്കും.22 റൂമുകളിലായി രചനാ മത്സരങ്ങളും നടക്കും.
കഥകളി, പൂരക്കളി, പരിച മുട്ട്,ഓട്ടൻ തുള്ളൽ, പാഠകം ഗോത്ര വർഗ്ഗ കലയായ പളിയ നൃത്തം, മലപുലയാട്ടം തുടങ്ങിയ ശ്രദ്ധേയമായ മത്സരങ്ങളും വേദി കീഴടക്കും. ബുധനാഴ്ചയോടെ മുഴുവൻ വേദികളും സജീവമാകും
മത്സരങ്ങൾ ദിവസവും 9.30 ന് ആരംഭിക്കും വൈകിട്ട് 6 മണിയോടെ അവസാനിപ്പിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പങ്കെടുക്കുന്നത്
11301 പ്രതിഭകൾ.
വേദി 5
ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗം പൂരക്കളി
വേദി 6
1.ഹൈസ്കൂൾ വിഭാഗം യക്ഷ ഗാനം
2.ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗം പരിച മുട്ട്
വേദി 7
1.ഹൈസ്കൂൾ വിഭാഗം
കഥകളി സംഗീതം
(ആണ്,പെണ്)
2.ഹയർ സെക്കൻഡറി വിഭാഗം കഥകളി സംഗീതം (ആണ് ,പെണ്)
3.ഹൈസ്കൂൾ വിഭാഗം,
ഹയർ സെക്കൻഡറി വിഭാഗംകഥകളി (ആണ്,പെണ്)
വേദി 8
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കേരള നടനം (ആണ്,പെണ്)
വേദി 11
ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗം മദ്ദളം,മൃദംഗം, തബല,ഗഞ്ചിറ,ഘടം
വേദി 12
യു. പി ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിഭാഗം ഓട്ടൻ തുള്ളൽ
(ആണ്,പെണ്)
വേദി 13
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം
മലപ്പുലയാട്ടം,പളിയ നൃത്തം
വേദി 17
സംസ്കൃതം
ഹൈസ്ക്കൂൾ വിഭാഗം,ഹയർ സെക്കൻഡറി വിഭാഗം പാഠകം
വേദി 18
യു. പി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം തമിഴ് പദ്യം ചൊല്ലൽ,തമിഴ് പ്രസംഗം
വേദി 19
യു. പി,ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം കന്നഡ പദ്യം ചൊല്ലൽ, കന്നഡ പ്രസംഗം
വേദി 21
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം
ബാന്റ് മേളം
18 ന് ചൊവ്വാഴ്ച വേദി 1,2,3,4,9,10,14,15,16 വേദികളിൽ മത്സരമില്ല ബുധനാഴ്ച ആയിരിക്കും മുഴുവൻ വേദികളും സജീവമാവുക
kerala
മുത്തങ്ങ എം.ഡി.എം.എ കേസ് ഒരാള്‍ കൂടെ പിടിയില്‍
മുമ്പ് പിടിയിലായ പ്രതികള്‍ വിഷ്ണുവില് നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടിയ ഒക്ടോബര്‍ മാസത്തെ കേസില്‍ മറ്റൊരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ മാന്നാര്‍ നെല്ലിക്കോമത്ത് സ്വദേശിയായ വി. വിഷ്ണു (25) വിനെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മുമ്പ് പിടിയിലായ പ്രതികള്‍ വിഷ്ണുവില് നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 9ന് കര്‍ണാടക ഭാഗത്തുനിന്ന് വരികയായിരുന്ന കാറില്‍ എം.ഡി.എം.എ കടത്തിയതിന് കോഴിക്കോട് സ്വദേശികളായ കെ. അഭിലാഷ് (44), അദീബ് മുഹമ്മദ്് സാലിഹ് (36), അബ്ദുള്‍ മഷൂദ് (22) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരോടുള്ള ചോദ്യം ചെയ്യലിലാണ് മയക്കുമരുന്നിന്റെ ഉറവിടമായി വിഷ്ണുവിന്റെ പേര് പുറത്ത് വന്നത്.
-
india15 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News16 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
