X

പരസ്യത്തിനായി മോദി സര്‍ക്കാര്‍ പൊടിച്ചത് 3755 കോടി

അധികാരത്തിലേറിയതിന് ശേഷം മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 3755 കോടി രൂപ. 2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള കാലയളവിലെ കണക്കാണിത്. വിവരവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് വിവരങ്ങള്‍ ലഭ്യമായത്. ഗ്രേറ്റര്‍ നോയിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനായ രാംവീര്‍ തന്‍വര്‍ ആണ് അപേക്ഷ നല്‍കിയത്. ഇലക്ട്രോണിക് അച്ചടി മാധ്യമങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവയില്‍ പരസ്യം ചെയ്യുന്നതിന് 37540623616 രൂപ ചെലവഴിച്ചതായി വാര്‍ത്താവിനിമയ മന്ത്രാലയം വിവരകാശ അപേക്ഷയില്‍ മറുപടി നല്‍കി.

ഇലക്ട്രോണിക് പരസ്യങ്ങള്‍ക്കായി 1656 കോടി രൂപയാണ് ചെലവായത്. കമ്മ്യൂണിറ്റി റേഡിയോ ഡിജിറ്റല്‍ സിനിമ ദൂരദര്‍ശന്‍ ഇന്റര്‍നെറ്റ് എസ്.എം.എസ് ടിവി എന്നിവയിലൂടെയായിരുന്നു പരസ്യങ്ങള്‍ നല്‍കിയത്. അച്ചടി മാധ്യമങ്ങള്‍ക്കായി ചെലവഴിച്ചത് 1698 കോടി രൂപയാണ്. പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ എന്നിവ അടങ്ങുന്ന പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍ക്കായി 399 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്.
പ്രധാന മന്ത്രാലയങ്ങളിലെ മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാനായി ഒരു വര്‍ഷം ഒരു വര്‍ഷം അനുവദിക്കുന്ന ബഡ്ജറ്റിനേക്കാള്‍ കൂടുതലാണ് പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവഴിച്ചത് വെറും 56.8 കോടിയാണ് എന്നിരിക്കെയാണ് ഇത്രയും വലിയ തുക പരസ്യങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാതിന്റെ പരസ്യം പത്രത്തില്‍ നല്‍കാനായി മാത്രം 2015 ല്‍ 8.5 കോടി ചെലവഴിച്ചതായി മറ്റൊരു വിവരവകാശ രേഖയില്‍ വെളിപ്പെടുത്തിയിരുന്നു.

chandrika: