X

ക്രിമിനല്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കുക; എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി കോലം കത്തിച്ച് പ്രതിഷേധിച്ചു

മലപ്പുറം: ബോധമില്ലാത്ത വിദ്യാഭ്യാസ മന്ത്രി കുറ്റബോധമില്ലെന്ന് പറയുമ്പോള്‍ രംഗബോധമില്ലാത്ത കോമാളിയായി മാറുകയാണെന്നും നിയമസഭ നശിപ്പിച്ചയാള്‍ വിദ്യാഭ്യാസ മന്ത്രിയായി തുടരുന്നത് സാക്ഷര കേരളത്തിന് അപമാനമാണെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പറഞ്ഞു.

ക്രിമിനല്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണം എന്നാവശ്യപ്പെട്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി കോലം കത്തിക്കല്‍ പ്രതിഷേധം മലപ്പുറത്ത് വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ കയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധി സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്നും ധാര്‍മികമായും നിയമപരമായും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാത്ത മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും നടപടി പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫ് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, ട്രഷറര്‍ പി.എ.ജവാദ്, സീനിയര്‍ വൈസ് പ്രസിഡന്റ് കെ.എന്‍.ഹക്കീം തങ്ങള്‍, മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് ഷാഫി കാടേങ്ങല്‍, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായില്‍, ടി.പി.നബീല്‍, നവാഫ് കള്ളിയത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജസീല്‍ പറമ്പന്‍, നസീഫ് ഷെര്‍ഷ്, നിസാം.കെ.ചേളാരി, മുസ്‌ലിം യൂത്ത്‌ലീഗ്, എം.എസ്.എഫ് ഭാരവാഹികളായ സി.പി.സാദിഖലി, സുബൈര്‍ മൂഴിക്കല്‍, സജീര്‍ കളപ്പാടന്‍, സദ്ദാദ്, റഹീസ് ആലുങ്ങല്‍, ആസിഫ് കൂരി, ടി.സി.മുര്‍ഷിദ് എന്നിവര്‍ പങ്കെടുത്തു.

 

web desk 3: