X
    Categories: CultureMoreViews

ജാര്‍ഖണ്ഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് ചരിത്രവിജയം നേടിയ വഴി; ഇ.ടി വിശദീകരിക്കുന്നു

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ചരിത്ര വിജയം നേടിയത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് അഖിലേന്ത്യാ ഭാരവാഹികളുടേയും ഒരു കൂട്ടം നിസ്വാര്‍ഥരായ യുവാക്കളുടേയും, ജാര്‍ഖണ്ഡിലെ മുസ്‌ലിം ലീഗ് ഭാരവാഹികളുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായി വിജയത്തെ കാണുന്നുവെന്ന് ഇ.ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഇന്നലെയാണ് ജാര്‍ഖണ്ഡ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം വന്നത്. അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് മുസ്‌ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഗൊഡ്ഡ, രാംഗഡ്, റാഞ്ചി, ഗിരിഡി, മധുപൂര്‍, പാകൂര്‍ എന്നിവിടങ്ങളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍, ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തുടങ്ങി സ്ഥാനാര്‍ത്ഥികള്‍ വലിയ മുന്നേറ്റമാണ് തെരഞ്ഞെടുപ്പി്ല്‍ നടത്തിയത്.

ഗിരിഡി മുനിസിപ്പാലിറ്റിയില്‍ മാത്രം ലീഗിന് ആറു വാര്‍ഡുകള്‍ ലഭിച്ചു. വാര്‍ഡ് നാലില്‍ മുസ്തഫ മിര്‍സ, വാര്‍ഡ് അഞ്ചില്‍ നൂര്‍ മുഹമ്മദ്, വാര്‍ഡ് ഏഴില്‍ നാജിയ പര്‍വിന്, വാര്‍ഡ് എട്ടില്‍ ഉബൈദുല്ല (ബാബു), വാര്‍ഡ് 19ല്‍ നജ്മ ഖാത്തൂന്‍, വാര്‍ഡ് 26ല്‍ സൈഫുള്ള ഗുഡ്ഡു എന്നിവരാണ് ഗിരിഡി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ലീഗിന്റെ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍. അതേസമയം വാര്‍ഡ് 16ല്‍ നിന്നും റൂഹി പ്രവീണും വാര്‍ഡ് 20ല്‍ നിന്നും സനോവര്‍ യാസ്മിനും മധുപുര്‍ മുന്‍സിപ്പാലിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പട്ടു. രാംഗഡ് മുന്‍സിപ്പാലിറ്റിയിലേക്ക് വാര്‍ഡ് പത്തിലെ ഇന്ദര്‍ ദേവ് റാമാണ് വിജയിച്ച മറ്റൊരു ലീഗ് സ്ഥാനാര്‍ത്ഥി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: