X
    Categories: CultureNewsViews

ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച മുസ്‌ലിം യുവാവ് മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച മുസ്‌ലിം യുവാവ് മരിച്ചു. 24 കാരനായ തബ്രെസ് അന്‍സാരിയാണ് മരിച്ചത്. ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് ഇയാളെ ആള്‍ക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന അന്‍സാരി കഴിഞ്ഞ ദിവസമാണ് മരിച്ചത്.

മരത്തിന്റെ വടിയുപയോഗിച്ച് അന്‍സാരിയെ അടിക്കുന്നതും ജയ് ശ്രീറാം, ജയ് ഹനുമാന്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം. ഇയാള്‍ മോഷ്ടാവാണെന്നും അതിനാലാണ് മര്‍ദ്ദിച്ചതെന്നുമാണ് ഇപ്പോള്‍ പറയുന്ന ന്യായീകരണം.

സംഭവത്തില്‍ പ്രതികളിലൊരാളായ പപ്പു മണ്ഡാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂണെയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ജാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: