X

അയല്‍വാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സന്റ് അയല്‍വാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 10, നവംബര്‍ 11 തീയതികളിലാണു വിന്‍സന്റ് പീഡിപ്പിച്ചതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. എം. വിന്‍സന്റ് തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ മൊഴി നല്‍കിയിരുന്നു.

ഒന്നരവര്‍ഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയില്‍ കയറിവന്ന് എംഎല്‍എ കയ്യില്‍ കയറിപ്പിടിച്ചെന്നും വീട്ടമ്മ ആരോപിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ വഞ്ചിച്ചു ജീവിക്കാന്‍ വയ്യെന്നും വീട്ടമ്മ പറഞ്ഞു. അതേസമയം, പരാതിക്കാരിയായ വീട്ടമ്മയുമായി വിന്‍സന്റ് മാസങ്ങളായി ഫോണില്‍ സംസാരിച്ചിരുന്നെന്നു കോള്‍ രേഖകള്‍ പുറത്തുവന്നിരുന്നു.

അതിനിടെ, പീഡനക്കേസില്‍ പരാതിയുമായി രംഗത്തെത്തിയ സ്ത്രീയ്‌ക്കെതിരെ എം.വിന്‍സന്റ് എംഎല്‍എയുടെ അനുകൂലികള്‍ പ്രതിഷേധിച്ചു. പരാതിക്കാരിയെ ആശുപത്രിയില്‍നിന്നു വീട്ടിലെത്തിച്ചപ്പോഴാണ് ഒരു കൂട്ടം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എന്നാല്‍ കേസ് രാഷ്ട്രീയ പകപോക്കലാണന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് എം വിന്‍സെന്റ് എം.എല്‍.എയുടെ വാദം.

chandrika: