X

ആണ്‍വേഷം കെട്ടി രണ്ട് വിവാഹം കഴിച്ച യുവതി പൊലീസ് പിടിയില്‍

ലക്‌നൗ: ആണ്‍വേഷം കെട്ടി രണ്ട് പെണ്‍കുട്ടികളെ വിവാഹം ചെയ്ത കേസില്‍ 26കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ രണ്ട് പെണ്‍കുട്ടികളെ പുരുഷനാണെന്ന് കബിളിപ്പിച്ച് വിവാഹം കഴിച്ച ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിനിയായ
സ്വീറ്റി സെന്‍ എന്ന യുവതിയാണ് പൊലീസ് പിടിയിലായത്.

കൃഷ്ണ സെന്‍ എന്ന പേരില്‍ യുവതി ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് പെണ്‍കുട്ടികളെ വലയിലാക്കിയത്. ഈ അക്കൗണ്ടില്‍ ആണ്‍വേഷം കെട്ടി ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 2014ല്‍ ഉത്തരാഖണ്ഡിലെത്തി 22കാരിയുടെ വീട്ടിലെത്തി ആണ്‍കുട്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഇരുവരും ആ വര്‍ഷം തന്നെ വിവാഹിതരായി. നൈനിറ്റാളില്‍ താമസിച്ച് വരവേ സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് 2016ല്‍ നൈനിറ്റാളില്‍ നിന്ന് തന്നെ 20കാരിയെ വീണ്ടും വിവാഹം ചെയ്തു. 2017ലാണ് സ്വീറ്റിയുടെ ആദ്യ ഭാര്യ പരാതി നല്‍കിയത്. ഗാര്‍ഹിക പീഡനക്കേസിനും 8 ലക്ഷം രൂപ തട്ടിയതിനുമായിരുന്നു പരാതി. തുടര്‍ന്ന് ബുധനാഴ്ചയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് താന്‍ ഒരു പെണ്‍കുട്ടിയാണെന്ന സത്യം ഇവര്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തുകയായിരുന്നു. ലൈംഗിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് യുവതി പെണ്‍കുട്ടികളുമായി ബന്ധത്തിലേര്‍പ്പെട്ടത്.

chandrika: