X
    Categories: MoreViews

നീരവ് മോദിയുമായി ഇടപാടുകളില്ലെന്ന് എസ്ബിഐ

 

കൊച്ചി: പഞ്ചാബ് നാഷ്ണല്‍ ബാങ്ക് നീരവ് മോദിക്ക് നല്‍കിയ ജാമ്യരേഖ ആധാരമാക്കി 1360 കോടി രൂപയോളം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ നീരവ് മോദിയുമായി നേരിട്ട് എസ്ബിഐക്ക് ഇടപാടുകളൊന്നുമില്ലെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചെയര്‍മാന്‍ രജനീഷ് കുമാര്‍. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീരവ് പണം തിരിച്ചടച്ചില്ലെങ്കില്‍ ബാധ്യത പിഎന്‍ബിയുടെ ചുമതലയാണ്. ഗീതാഞ്ജലി കമ്പനിയുമായി എസ്ബിഐക്ക് നേരിട്ട് ഇടപാടുണ്ട്. അത് വളരെ തുഛമായ തുകയാണെന്നും ബാങ്കിന് ഇക്കാര്യത്തില്‍ ആശങ്കയില്ല. ജ്വല്ലറി, വജ്രമേഖലയില്‍ വളരെ കുറവ് മാത്രമേ ഇത് വരികയുള്ളൂ. എസ്ബിഐ മിനിമം ബാലന്‍സിന്റെ പേരില്‍ സാധാരണക്കാര്‍ക്ക് അധിക ഭാരം അടിച്ചേല്‍പ്പിക്കില്ല. നിരക്കുകള്‍ ഓരോ വര്‍ഷവും പുന: പരിശോധിക്കും. സാധാരണക്കാര്‍ക്ക് നല്‍കിയ നിരവധി കാര്‍ഷിക ലോണുകള്‍ കിട്ടാക്കടമായി മാറിയിട്ടുണ്ട്. പിഎന്‍ബി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡയമണ്ട് ജ്വല്ലറികളുടെ ഇടപാടുകള്‍ കുറക്കില്ല. കിട്ടാക്കടങ്ങള്‍ കോര്‍പറേറ്റുകളുടെ മാത്രമല്ല. ചെറുകിട വായ്പകള്‍ കൂടുതല്‍ കൊടുക്കാനാണ് ബാങ്കിന് താല്‍പര്യം. പണം കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

chandrika: