X

600 മദ്രസകള്‍ പൂട്ടി; ബാക്കിയുള്ളവ ഉടന്‍ പൂട്ടുമെന്ന് ബി.ജെ.പി നേതാവ് ഹിമന്ത ബിശ്വ ശര്‍മ

സംസ്ഥാനത്തെ മദ്രസകളെല്ലാം ഉടന്‍ അടച്ചുപൂട്ടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കര്‍ണാടകയിലെ ബെലഗാവിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് അസം മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിലവില്‍ തന്റെ സര്‍ക്കാര്‍ 600 മദ്രസകള്‍ പൂട്ടി, ബാക്കിയുള്ളവ ഉടന്‍ തന്നെ അടച്ചുപൂട്ടുമെന്നും ശര്‍മ വ്യക്തമാക്കി. നമുക്ക് മദ്രസകള്‍ അല്ല ആവശ്യം.എന്‍ജിനീയര്‍മാരെയും ഡോക്ടര്‍മാരെയുമാണെന്നും ശര്‍മ പറഞ്ഞു.

മദ്രസകള്‍ക്കു പകരം കൂടുതല്‍ സ്‌കൂളുകളും കോളജുകളും യൂനിവേഴ്‌സിറ്റികളുമാണ് വേണ്ടത്. ആധുനിക ഇന്ത്യക്ക് മദ്രസകള്‍ വേണ്ടെന്നും ഹിമന്ത ശര്‍മ കൂട്ടിച്ചേര്‍ത്തു. നിലവില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ 3000 മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അസമില്‍.

കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി ദേശീയ നേതാക്കളുടെ പര്യടനത്തിന്റെ ഭാഗമായാണ് ഹിമന്ത ബിശ്വ ശര്‍മ എത്തിയത്. ബംഗ്ലാദേശില്‍ നിന്നും കുടിയേറി വന്ന അഭയാര്‍ഥികള്‍ രാജ്യത്തിന് ഭീഷണിയാണെന്നും ഹിന്ദു സംസ്‌കാരത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

webdesk14: