X

ത്രിപുര ഇന്ന് പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നത് 259 സ്ഥാനാര്‍ഥികള്‍

ത്രിപുര ഇന്ന് വിധിയെഴുതും. 20 സ്ത്രീകള്‍ ഉള്‍പ്പെടെ 259 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ടൗണ്‍ ബോരോദോ വാലിയില്‍ നിന്നും മുഖ്യമന്ത്രി മണിക് സാഹയും സബ്‌റൂമില്‍ നിന്ന് ജിതേന്ദ്ര ചൗധരിയും മത്സരിക്കുന്നു. വോട്ടെടുപ്പ് ദിനത്തിലെ അക്രമം ഒഴിവാക്കാന്‍ കനത്ത സുരക്ഷയാണ് ത്രിപുരയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രസേന പൂര്‍ണമായ നിയന്ത്രണം ഏറ്റെടുത്തു. സുരക്ഷിതമായ വോട്ടെടുപ്പ് ആവശ്യപ്പെട്ട് കേന്ദ്ര തെരെഞ്ഞേടുപ്പ് കമ്മീഷനില്‍ സി.പി.എം പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പ്രചാരണത്തിന് എത്തിയ കേന്ദ്ര അഭ്യന്തര മന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നും സി.പി.എം ആരോപിക്കുന്നു. സി.പി.എം -കോണ്‍ഗ്രസ് മുന്നണി അവിശുദ്ധ ബന്ധമാണെന്ന് ബി.ജെ.പി ആരോപിക്കുന്നു.5 വര്‍ഷം മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം ലംഘിച്ച നടത്തിയ ബി.ജെ.പിയെ പുറത്താക്കണമെന്നാണ് സി.പി.എം ജനങ്ങളോട് ആവശ്യപ്പെട്ടത്. പ്രാദേശിക പാര്‍ട്ടിയായ തിപ്ര മോതാ 20 സീറ്റുകളില്‍ ശക്തമാണ്. ബാക്കി 40 സീറ്റുകളില്‍ പ്രധാന മത്സരം ബി.ജെ.പിയും സി.പി.എം -കോണ്‍ഗ്രസ് മുന്നണിയും തമ്മിലാണ്.

webdesk12: