X

വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തയ സംഭവം; കാരണം വെളിപ്പെടുത്തി പ്രതിയുടെ മൊഴി

കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തിയതിനു പിന്നാലെ കുറ്റസമ്മതം നടത്തി സഹപാഠിയായ പ്രതി അഭിഷേക്. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഭിഷേക് പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ഇരുവരും രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നെന്നും മൊഴിയിലുണ്ട്. പ്രണയ ബന്ധത്തില്‍ നിന്ന് നിഥിന മോള്‍ അകല്‍ച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും പ്രതി പറഞ്ഞു.

കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സ്വന്തം കൈഞരമ്പ് മുറിച്ച് നിഥിനയെ ഭയപ്പെടുത്താനായിരുന്നു ഉദ്ദേശമെന്നും അഭിഷേക് പറയുന്നു.

പാലാ സെന്റ് തോമസ് കോളജില്‍ മൂന്നാംവര്‍ഷ ഫുഡ് ടെക്‌നോളജി വിദ്യാര്‍ഥിനിയായ നിഥിനമോളും അഭിഷേകും പരീക്ഷ എഴുതാന്‍ വന്നതായിരുന്നു. പരീക്ഷ കഴിഞ്ഞ് ഇരുവരും ഗ്രൗണ്ടില്‍ നില്‍ക്കുന്നത് പലരും കണ്ടിരുന്നു. കോളേജ് വളപ്പില്‍ കാത്തുനിന്ന യുവാവ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം നേരിട്ടു കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ഉടന്‍ തന്നെ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചു.

തുടര്‍ന്ന് കോളജ് അധികൃതര്‍ നിഥിനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

web desk 1: