X

പ്രിയങ്ക ചോപ്രക്കെതിരെ പാക്കിസ്താനില്‍ ഹര്‍ജി

മുംബൈ: ബോളിവുഡ് താരവും യൂണിസെഫ് ഗുഡ്‌വില്‍ അമ്പാസിഡറുമായ പ്രിയങ്ക ചോപ്രയെ തത്സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനില്‍ ഹര്‍ജി. ആവാസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഒരു കൂട്ടം ആളുകളാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. 3519 ഓളം പേരാണ് ഈ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവച്ചിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ അനുമോദിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ വാക്കുകളാണ് ഹര്‍ജിക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി 26 ന് പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരവാദി ക്യാമ്പിലേക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ പ്രിയങ്ക ചോപ്ര അഭിനന്ദിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധസന്നഹമായൊരു പശ്ചാത്തലത്തില്‍ നില്‍ക്കുമ്പോള്‍ യൂണിസെഫ് ഗുഡ്‌വില്‍ അമ്പാസിഡറായ പ്രിയങ്കയുടെ പ്രതികരണം പക്ഷപാതപരമായി പോയെന്നും നിഷ്പക്ഷമായ സമീപനമല്ല പ്രിയങ്ക സ്വീകരിച്ചതെന്നുമാണ് ഹര്‍ജിക്കാര്‍ ചൂണ്ടികാണിക്കുന്നത്. ആവാസ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണ് ഗുഡ്‌വില്‍ അമ്പാസിഡര്‍ സ്ഥാനത്തു നിന്നും പ്രിയങ്കയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരിക്കുന്നത്.

2016-ലാണ് ഗ്ലോബ്ബല്‍ യൂണിസെഫ് ഗുഡ്‌വില്‍ അമ്പാസിഡറായി പ്രിയങ്ക നിയമിതയായത്. യു എന്നിനേയും യൂണിസെഫിനെയും ടാഗ് ചെയ്തു കൊണ്ടുള്ള പെറ്റീഷന്‍ ഇതുവരെ 3519 ഓളം ഒപ്പുകള്‍ ശേഖരിച്ചുകഴിഞ്ഞു.

chandrika: