X

അരുണാചലില്‍ കാണാതായ വിമാനത്തിലുള്ളവര്‍ മരിച്ചുവെന്ന് സ്ഥിരീകരണം; മരിച്ചവരില്‍ മൂന്നു മലയാളികള്‍

ഇറ്റാനഗര്‍: അരുണാചലില്‍ കാണാതായ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചുവെന്ന് സ്ഥിരീകരണം. മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് വ്യോമസേനയുടെ സ്ഥിരീകരണം പുറത്തുവരുന്നത്.

3 മലയാളികള്‍ ഉള്‍പ്പെടെ 13 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. പാലക്കാട് സ്വദേശി വിനോദ്, കൊല്ലം സ്വദേശിയായ അനൂപ് കുമാര്‍, എന്‍.കെ ഷെരില്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍. അസമിലെ ജോര്‍ഹാട്ടില്‍ നിന്നുമായിരുന്നു ജൂണ്‍ 3നായിരുന്നു വിമാനം യാത്ര പുറപ്പെട്ടത്.

വിമാനം കാണാതായതിന് ശേഷം എട്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് അരുണാചലിലെ വടക്കന്‍ ലിപോയ്ക്കു സമീപം വിമാനാവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. വ്യോമപാതയില്‍ നിന്ന് 16 മുതല് 20 കിലോമീറ്റര്‍ മാറിയാണ് വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കനത്ത മഴ തെരച്ചില്‍ ദുഷ്‌കരമാക്കിയിരുന്നു. കര, നാവിക സേനയുടെയും ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്റെയും സഹായം തേടിയിരുന്നു.

chandrika: