X

പിഎം കെയേഴ്‌സ് ഫണ്ട് ആരംഭിച്ചത് പ്രധാനമന്ത്രിയുടെ 2.25 ലക്ഷം രൂപയുടെ പ്രാരംഭ കോര്‍പസിലെന്ന് അധികൃതര്‍

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച് 27ന് ആരംഭിച്ച പിഎം കെയര്‍സ് ഫണ്ട് ആരംഭിച്ചത് 2.25 ലക്ഷം രൂപയുടെ അടിസ്ഥാനമൂലധനത്തിലാണെന്ന് വിശദീകരണം. ഈ പ്രാരംഭ  തുക നരേന്ദ്ര മോദി നല്‍കിയതാണെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

കോവിഡ് 19 പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ മാര്‍ച്ചില്‍ ആരംഭിച്ച പിഎം കെയര്‍സ് ഫണ്ടിന് രൂപവത്കരിച്ച അഞ്ച് ദിവസത്തിനുള്ളില്‍ 3,076.62 കോടി രൂപ ലഭിച്ചുവെന്ന് ഫണ്ട് ബുധനാഴ്ച പരസ്യപ്പെടുത്തിയ ഒരു പ്രസ്താവനയില്‍ പറയുന്നു.

അക്കൗണ്ടില്‍’ 3,075.85 കോടി രൂപ സ്വമേധയാ സംഭാവനയായി ലഭിച്ചതായും ഇതില്‍ 39.67 ലക്ഷം രൂപ വിദേശ സംഭാവനയാണെന്നും പലിശ വരുമാനം ഉള്‍പ്പെടുത്തി ഫോറെക്‌സ് പരിവര്‍ത്തനത്തിന് സേവനനികുതി കുറച്ചതിനുശേഷം 2020 മാര്‍ച്ച് 31 വരെ ഇത് ഫണ്ടിന്റെ ക്ലോസിംഗ് ബാലന്‍സ് 3,076.62 കോടി രൂപയായിയെന്നും പ്രസ്താവനയില്‍ പറയുന്നു.

2019-20 കാലയളവില്‍ (2020 മാര്‍ച്ച് 27 മുതല്‍ 31 വരെ) 3076.62 കോടി രൂപ പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് പിരിച്ചെടുത്തിട്ടുണ്ട്.കോവിഡ് പോലുള്ള ഏതെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളോ ദുരിതങ്ങളോ നേരിടുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ ഒരു സമര്‍പ്പിത ദേശീയ ഫണ്ട് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് ഈ ഫണ്ട് ഒരു പൊതു ചാരിറ്റബിള്‍ ട്രസ്റ്റായി രൂപീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് അവസാന വാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫണ്ട് രൂപീകരിക്കുന്നതായി പ്രഖ്യാപിക്കുകയും സംഭാവനകള്‍ക്കായി അപേക്ഷിക്കുകയും ചെയ്തതോടെ നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ ഇതിലേക്ക് പണം സംഭാവന ചെയ്തിരുന്നു.

 

 

web desk 1: