X
    Categories: indiaNews

പരസ്പരസമ്മതപ്രകാരം പതിനാറുകാരിയുമായി ലൈംഗികമായി ബന്ധപ്പെട്ടത് പോക്‌സോ കേസായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി

പരസ്പര സമ്മതപ്രകാരം പതിനാറുകാരിയുമായി ലൈംഗികമായി ബന്ധപ്പെട്ടത് പോക്‌സോ കേസായി കണക്കാക്കാനാകില്ലെന്ന് മേഘാലയ ഹൈക്കോടതി. പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക വേഴ്ച നടന്നത് എന്നതിനാലാണിതെന്ന് കോടതി നിരീക്ഷിച്ചു. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതി കോടതിയെ സമീപിച്ചത്. അത് കോടതി അനുവദിച്ചു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും കോടതി കണ്ടെത്തി. ഇതോടെയാണ് ശിക്ഷ റദ്ദാക്കിയത്.
പതിനാറുകാരിക്ക് സ്വയം ലൈംഗികകാര്യത്തില്‍ തീരുമാനമെടുക്കാനാകുമെന്ന് കോടതി പറഞ്ഞു. പോക്‌സോ കേസില്‍ കാലത്തിനൊത്ത് മാറ്റം വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. പല പോക്‌സോ കേസുകളും കുട്ടികളുടെ രക്ഷിതാക്കള്‍ കൊടുക്കുന്നതാണ്. ഇത് കൗമാരക്കാരുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും പ്രണയത്തെ ബാധിക്കുന്നതാകരുതെന്ന് ജസ്റ്റിസ് വാന്‍ലുറാ ഡിംഗ്‌ദോ പറഞ്ഞു. ജോണ്‍ ഫ്രാങ്ക്‌ലിന്‍ ഷില്ല എന്നയാളെയാണ് കോടതി വിട്ടയച്ചത്. 2012ലാണ് 20 വയസ്സുള്ള ഷില്ലക്കെതിരെ പോക്‌സോ കുറ്റത്തിന് ഉംറോയ് പൊലീസ് കേസെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്.

Chandrika Web: